തിരഞ്ഞെടുപ്പ്; തമിഴ്‌നാട്ടില്‍ കട്ട്ഔട്ടുകള്‍ക്കും ആളെകൂട്ടുന്നതിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിലക്കുമായി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടില്‍ കട്ട്ഔട്ടുകള്‍ക്കും ആളെ കൂട്ടുന്നതിനും  രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിലക്കുമായി മദ്രാസ് ഹൈക്കോടതി. പ്ലാസ്റ്റിക്ക് ബാനര്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, പിവിസി (പോളി വിനൈല്‍ ക്ലോറൈഡ്) എന്നിവ ഉപയോഗിച്ചുള്ള കട്ട്ഔട്ടുകള്‍ എന്നിവയ്ക്കാണ് നിരോധനം. ഇതിനു പുറമെ രാഷ്ട്രീയ പ്രചാരണത്തിന് വലിയ തോതില്‍ ആളെ കൂട്ടുന്നതിനും കോടതി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മധുരയിലെ കെ.കെ. രമേഷ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് വിധി ജസ്റ്റിസ് എന്‍.കിരബകരന്റെയും ജസ്റ്റിസ് എസ്.എസ്. സുന്ദറിന്റെയും ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. പ്ലാസ്റ്റിക്ക് ബാനര്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, പിവിസി (പോളി വിനൈല്‍ ക്ലോറൈഡ്) എന്നിവ ഉപയോഗിച്ചുള്ള കട്ട്ഔട്ടുകള്‍ എന്നിവ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വിഷവസ്തുക്കള്‍ അടങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ട് ഇവ വിലക്കിയതെന്നും കോടതി വ്യക്തമാക്കി.

എഐഎഡിഎംകെ, ഡിഎംകെ, ബി.ജെ.പി, കോണ്‍ഗ്രസ് എന്നിവ ഉള്‍പ്പെടെയുള്ള 16 രാഷ്ട്രീയ പാര്‍ട്ടികളെ കോടതി കേസില്‍ സ്വമേധയാ കക്ഷി ചേര്‍ത്തിരുന്നു. ട്രക്കുകള്‍, ബസുകള്‍, മറ്റ് വാഹനങ്ങള്‍ എന്നിവ ഉപയോഗിച്ച് ആളെ കൂട്ടുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് തടയിടുന്നതിന് അധികൃതരെ കോടതി ചുമതലപ്പെടുത്തി. മാര്‍ച്ച് 21 ന് കേസിലെ തുടര്‍വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു.

Latest Stories

ഇസുസുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തെ പിന്തുടര്‍ന്ന അഞ്ച് പേര്‍ അറസ്റ്റില്‍; രജിസ്‌ട്രേഷന്‍ നമ്പരില്ലാത്ത വാഹനത്തില്‍ വാക്കിടോക്കിയും

റിഷഭ് പന്തിനെ ഇനി പുറത്താക്കാൻ കഴിയില്ല, നല്ലപോലെ കളിച്ചില്ലെങ്കിൽ പണി കിട്ടുക ആ താരത്തിന്, മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ ക്രിക്കറ്റർ

'റവാഡ ചന്ദ്രശേഖർ കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തിയ ഉദ്യോഗസ്ഥൻ, നിയമനം സർക്കാർ വിശദീകരിക്കണം'; ചരിത്രം ഓർമിപ്പിച്ച് പി ജയരാജൻ

ആവശ്യമരുന്നും ഉപകരണങ്ങളുമില്ല; കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളുടെയും സ്ഥിതി ശോചനീയം; ഡോക്ടര്‍ ഹാരീസ് ചിറക്കലിനെ ബലിമൃഗമാകാന്‍ വിട്ടുനല്‍കില്ലെന്ന് ചെന്നിത്തല

ചൈനയിലും പാകിസ്ഥാനിലും കണ്ണുവെയ്ക്കാന്‍ 52 മിലിട്ടറി സാറ്റ്‌ലൈറ്റുകള്‍; 27000 കോടി രൂപയുടെ ഉപഗ്രഹ വിക്ഷേപണം പദ്ധതി വേഗത്തിലാക്കാന്‍ ഇന്ത്യ; ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രതിരോധം കടുപ്പിച്ച് രാജ്യം

കിടപ്പുമുറിയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി; മരിച്ചത് നഴ്‌സിങ് സൂപ്രണ്ടും ഭർത്താവും, മൃതദേഹത്തിന് സമീപം സിറിഞ്ച്

അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്, എനിക്കൊരു സഹായമായി അത് കാണും; പക്ഷെ അതിന്റെ പേരിൽ പണിയെടുക്കാതിരിക്കാൻ പറ്റില്ല : മാധവ് സുരേഷ്

അവന് ഈ പരമ്പര അവസാന അവസരമായിരിക്കും, ഇനി ടീമിലേക്ക് പരി​ഗണിക്കില്ല, ഇനിയെങ്കിലും നന്നായി കളിച്ചില്ലെങ്കിൽ പണി കിട്ടും, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

'ക്യാപ്റ്റൻ, മേജർ വിളികൾ നാണക്കേട്'; നേതാക്കൾ അപഹാസ്യരാകരുത്, രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ്

സഞ്ജുവിന് മുൻപ് രാജസ്ഥാൻ വിടാൻ ഈ താരം, അടുത്ത സീസണിൽ അവനും ഉണ്ടാവില്ല, നോട്ടമിട്ട് പ്രധാന ടീമുകൾ