'മധ്യപ്രദേശ് കൂട്ട ബലാത്സംഗക്കേസ് നാണംകെടുത്തുന്നത്'; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസംവിധാനം ഇല്ലെന്ന് രാഹുൽ ഗാന്ധി

മധ്യപ്രദേശിൽ രാത്രി സവാരിക്കിറങ്ങിയ രണ്ട് യുവ സൈനികരെ ആക്രമിച്ച് അവരുടെ പെൺ സുഹൃത്തിനെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഭവം ഇന്ത്യൻ സമൂഹത്തെയാകെ നാണംകെടുത്തുന്നതാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസംവിധാനം തകർന്നിരിക്കുന്നെന്നും രാഹുൽ വിമർശിച്ചു.

‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസംവിധാനം നിലനിൽക്കുന്നില്ല- കൂടാതെ, സ്ത്രീകൾക്കെതിരായ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ ബിജെപി സർക്കാരിൻ്റെ നിഷേധാത്മക സമീപനം അങ്ങേയറ്റം ആശങ്കാജനകമാണ്. ഭരണകൂടം സമ്പൂർണ്ണ പരാജയമായതിനാലാണ് ക്രിമിനലുകൾക്ക് ഭയമില്ലാത്തത്, ഇങ്ങനെ രാജ്യത്ത് വളരുന്ന സുരക്ഷിതമല്ലാത്ത അന്തരീക്ഷം ഇന്ത്യയിലെ പെൺമക്കളുടെ സ്വാതന്ത്ര്യത്തിനെയും അവരുടെ അഭിലാഷങ്ങളെയും ഇല്ലാതാക്കും. സമൂഹവും സർക്കാരും ലജ്ജിക്കുകയും ഗൗരവമായി ചിന്തിക്കുകയും വേണം- രാജ്യത്തെ ജനസംഖ്യയുടെ പകുതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് അവർ എത്രനാൾ കണ്ണടയ്ക്കും!- രാഹുൽ കുറിച്ചു.

മധ്യപ്രദേശിൽ രാത്രി സവാരിക്കിറങ്ങിയ രണ്ട് യുവ സൈനികർക്കും ഒപ്പമുണ്ടായിരുന്ന പെൺ സുഹൃത്തുക്കൾക്ക് നേരെയും ആണ് അജ്ഞാത സംഘത്തിന്റെ ആക്രമണം ഉണ്ടായത്. വനിതാ സുഹൃത്തുക്കളിൽ ഒരാളെ തോക്കിൻ മുനയിൽ നിർത്തി സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിൽ ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടയാണ് സംഭവം.

ആറംഗ സംഘംമാണ് കൊടും ക്രൂരതയ്ക്ക് പിന്നിൽ. 23 ഉം 24 ഉം വയസുള്ള ട്രെയിനീ ഉദ്യോഗസ്ഥർ സുഹൃത്തുക്കൾക്കൊപ്പം രാത്രിയിൽ നടക്കാൻ ഇറങ്ങിയതായിരുന്നു. ഉദ്യോഗസ്ഥരിൽ ഒരാളെയും ഒരു സ്ത്രീയെയും അക്രമിസംഘം തടഞ്ഞുവെക്കുകയും മറ്റ് രണ്ടുപേരോട് 10 ലക്ഷം രൂപ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ആയിരുന്നു. പണം എടുക്കാൻ പോയ സൈനിക ഉദ്യോഗസ്ഥൻ മൊബൈൽ നെറ്റ് വർക്കുള്ള സ്ഥലത്തെത്തിയപ്പോൾ സഹപ്രവർത്തകരെ വിവരം അറിയിച്ചു. എന്നാൽ സംഭവസ്ഥലത്തേക്ക് പൊലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം ഓടി രക്ഷപ്പെട്ടു.

പ്രതികൾക്കെതിരെ കവർച്ച, കൊള്ള, ബലാത്സംഗം, ആയുധ നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതികളിൽ ഒരാളുടെ പേരിൽ 2016ൽ കവർച്ചയ്ക്ക് കേസുണ്ട്. ഇതൊരു സംഘടിത ആക്രമണമായിരുന്നിള്ള, രാത്രിയിൽ ഇവരെ കണ്ട് സംഘം ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരാളുടെ പക്കൽ പിസ്റ്റളും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മധ്യപ്രദേശിലെ സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും രക്തം മരവിപ്പിക്കുന്ന ക്രൂരതയ്ക്കാണ് ബുധനാഴ്ച സാക്ഷ്യം വഹിച്ചത്. കാന്‍പുരിന് സമീപം ദേശീയപാതയില്‍ സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 06:15ഓടെയാണ് സംഭവം. യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം തല വെട്ടി മൃതദേഹം ദേശീയപാതയില്‍ ഉപേക്ഷിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി