ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരമുണ്ടാകുന്നത് അഞ്ച് പതിറ്റാണ്ടിന് ശേഷം

നാല്പത്തിയെട്ട് വർഷങ്ങൾക്ക് ശേഷമുള്ള സ്പീക്കർ തിരഞ്ഞെടുപ്പിനായി ലോക്സഭാ ഒരുങ്ങുന്നു. പതിനെട്ടാം ലോക്സഭയുടെ സ്പീക്കറെ ഇന്നറിയാം. എന്‍ഡിഎ സഖ്യത്തിന്റെ ഓം ബിർലയും ഇന്ത്യാ സഖ്യത്തിന്‍റെ കൊടിക്കുന്നിൽ സുരേഷുമാണ് മൽസര രംഗത്തുള്ളത്. പേര് നിർദേശിച്ചുള്ള പ്രമേയം രാവിലെ സഭയിൽ അവതരിപ്പിക്കും.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഉറപ്പുനൽകാൻ സർക്കാർ തയാറാകാത്തതിനെ തുടർന്നാണ് പ്രതിപക്ഷം മൽസരിക്കാൻ തീരുമാനിച്ചത്. സമവായ ചർച്ചകൾ നടന്നെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഭരണ- പ്രതിപക്ഷങ്ങൾ തയാറായില്ല. 1952, 1967,1976 വര്‍ഷങ്ങളിലാണ് മുന്‍പ് സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരമുണ്ടായിട്ടുള്ളത്.

രാജസ്ഥാനിലെ കോട്ടയിൽ നിന്ന് മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ ഓം ബിർള കഴിഞ്ഞ ലോക്‌സഭയിൽ സ്പീക്കറായിരുന്നു. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി മാവേലിക്കരയിൽ നിന്ന് എട്ട് തവണ കോൺഗ്രസിൻ്റെ എംപിയായി തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷാണ്. സഭയിൽ എൻഡിഎക്ക് കേവല ഭൂരിപക്ഷം ഉള്ളതിനാൽ ഓം ബിർല സ്പീക്കർ ആകാനാണ് സാധ്യത.

ഹാജരായ എംപിമാരുടെ എണ്ണവും വോട്ടെടുപ്പും കണക്കിലെടുത്ത് കേവല ഭൂരിപക്ഷത്തിലാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നത്. ലോക്സഭയിലെ ഏഴ് എംപിമാർ – അഞ്ച് പ്രതിപക്ഷവും രണ്ട് സ്വതന്ത്രരും – സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നും വോട്ടുചെയ്യാൻ കഴിയില്ലെന്നും ആണ് റിപ്പോർട്ടുകൾ. സഭയിൽ പ്രതിപക്ഷത്തിന് 232 സീറ്റും എൻഡിഎയ്ക്ക് 293 സീറ്റുമാണുള്ളത്. വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിൻ്റെ നാല് എംപിമാരുടെ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള തീരുമാനം അറിയിക്കാൻ ഇന്നലെ 10 മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് കൊടിക്കുന്നിൽ സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനമെടുക്കുന്നത്. ഇതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രോടേം സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളിൽ ബിജെപി പ്രതീക്ഷകൾ അസ്ഥാനത്താക്കിയാണ് തീരുമാനം. സുരേഷിന് പ്രോടേം സ്പീക്കർ സ്ഥാനം ലഭിക്കുമെന്ന് പാർട്ടി ആദ്യം പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഒടുവിൽ ബിജെപിയുടെ ഭർതൃഹരി മഹ്താബ് പ്രോടേം സ്പീക്കറായി.

നിർബന്ധിതമായി മത്സരിക്കാനുള്ള തീരുമാനം അംഗീകരിക്കുന്നില്ലെന്ന് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സൂചന നൽകിയിട്ടുണ്ട്. സുരേഷിനുള്ള പിന്തുണ സംബന്ധിച്ച് രാവിലെ ഒമ്പത് മണിയോടെ തീരുമാനം അറിയിക്കുമെന്ന് പാർട്ടി അറിയിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക