ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരമുണ്ടാകുന്നത് അഞ്ച് പതിറ്റാണ്ടിന് ശേഷം

നാല്പത്തിയെട്ട് വർഷങ്ങൾക്ക് ശേഷമുള്ള സ്പീക്കർ തിരഞ്ഞെടുപ്പിനായി ലോക്സഭാ ഒരുങ്ങുന്നു. പതിനെട്ടാം ലോക്സഭയുടെ സ്പീക്കറെ ഇന്നറിയാം. എന്‍ഡിഎ സഖ്യത്തിന്റെ ഓം ബിർലയും ഇന്ത്യാ സഖ്യത്തിന്‍റെ കൊടിക്കുന്നിൽ സുരേഷുമാണ് മൽസര രംഗത്തുള്ളത്. പേര് നിർദേശിച്ചുള്ള പ്രമേയം രാവിലെ സഭയിൽ അവതരിപ്പിക്കും.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഉറപ്പുനൽകാൻ സർക്കാർ തയാറാകാത്തതിനെ തുടർന്നാണ് പ്രതിപക്ഷം മൽസരിക്കാൻ തീരുമാനിച്ചത്. സമവായ ചർച്ചകൾ നടന്നെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഭരണ- പ്രതിപക്ഷങ്ങൾ തയാറായില്ല. 1952, 1967,1976 വര്‍ഷങ്ങളിലാണ് മുന്‍പ് സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരമുണ്ടായിട്ടുള്ളത്.

രാജസ്ഥാനിലെ കോട്ടയിൽ നിന്ന് മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ ഓം ബിർള കഴിഞ്ഞ ലോക്‌സഭയിൽ സ്പീക്കറായിരുന്നു. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി മാവേലിക്കരയിൽ നിന്ന് എട്ട് തവണ കോൺഗ്രസിൻ്റെ എംപിയായി തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷാണ്. സഭയിൽ എൻഡിഎക്ക് കേവല ഭൂരിപക്ഷം ഉള്ളതിനാൽ ഓം ബിർല സ്പീക്കർ ആകാനാണ് സാധ്യത.

ഹാജരായ എംപിമാരുടെ എണ്ണവും വോട്ടെടുപ്പും കണക്കിലെടുത്ത് കേവല ഭൂരിപക്ഷത്തിലാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നത്. ലോക്സഭയിലെ ഏഴ് എംപിമാർ – അഞ്ച് പ്രതിപക്ഷവും രണ്ട് സ്വതന്ത്രരും – സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നും വോട്ടുചെയ്യാൻ കഴിയില്ലെന്നും ആണ് റിപ്പോർട്ടുകൾ. സഭയിൽ പ്രതിപക്ഷത്തിന് 232 സീറ്റും എൻഡിഎയ്ക്ക് 293 സീറ്റുമാണുള്ളത്. വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിൻ്റെ നാല് എംപിമാരുടെ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള തീരുമാനം അറിയിക്കാൻ ഇന്നലെ 10 മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് കൊടിക്കുന്നിൽ സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനമെടുക്കുന്നത്. ഇതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രോടേം സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളിൽ ബിജെപി പ്രതീക്ഷകൾ അസ്ഥാനത്താക്കിയാണ് തീരുമാനം. സുരേഷിന് പ്രോടേം സ്പീക്കർ സ്ഥാനം ലഭിക്കുമെന്ന് പാർട്ടി ആദ്യം പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഒടുവിൽ ബിജെപിയുടെ ഭർതൃഹരി മഹ്താബ് പ്രോടേം സ്പീക്കറായി.

നിർബന്ധിതമായി മത്സരിക്കാനുള്ള തീരുമാനം അംഗീകരിക്കുന്നില്ലെന്ന് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സൂചന നൽകിയിട്ടുണ്ട്. സുരേഷിനുള്ള പിന്തുണ സംബന്ധിച്ച് രാവിലെ ഒമ്പത് മണിയോടെ തീരുമാനം അറിയിക്കുമെന്ന് പാർട്ടി അറിയിച്ചു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ