ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരമുണ്ടാകുന്നത് അഞ്ച് പതിറ്റാണ്ടിന് ശേഷം

നാല്പത്തിയെട്ട് വർഷങ്ങൾക്ക് ശേഷമുള്ള സ്പീക്കർ തിരഞ്ഞെടുപ്പിനായി ലോക്സഭാ ഒരുങ്ങുന്നു. പതിനെട്ടാം ലോക്സഭയുടെ സ്പീക്കറെ ഇന്നറിയാം. എന്‍ഡിഎ സഖ്യത്തിന്റെ ഓം ബിർലയും ഇന്ത്യാ സഖ്യത്തിന്‍റെ കൊടിക്കുന്നിൽ സുരേഷുമാണ് മൽസര രംഗത്തുള്ളത്. പേര് നിർദേശിച്ചുള്ള പ്രമേയം രാവിലെ സഭയിൽ അവതരിപ്പിക്കും.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഉറപ്പുനൽകാൻ സർക്കാർ തയാറാകാത്തതിനെ തുടർന്നാണ് പ്രതിപക്ഷം മൽസരിക്കാൻ തീരുമാനിച്ചത്. സമവായ ചർച്ചകൾ നടന്നെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഭരണ- പ്രതിപക്ഷങ്ങൾ തയാറായില്ല. 1952, 1967,1976 വര്‍ഷങ്ങളിലാണ് മുന്‍പ് സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരമുണ്ടായിട്ടുള്ളത്.

രാജസ്ഥാനിലെ കോട്ടയിൽ നിന്ന് മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ ഓം ബിർള കഴിഞ്ഞ ലോക്‌സഭയിൽ സ്പീക്കറായിരുന്നു. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി മാവേലിക്കരയിൽ നിന്ന് എട്ട് തവണ കോൺഗ്രസിൻ്റെ എംപിയായി തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷാണ്. സഭയിൽ എൻഡിഎക്ക് കേവല ഭൂരിപക്ഷം ഉള്ളതിനാൽ ഓം ബിർല സ്പീക്കർ ആകാനാണ് സാധ്യത.

ഹാജരായ എംപിമാരുടെ എണ്ണവും വോട്ടെടുപ്പും കണക്കിലെടുത്ത് കേവല ഭൂരിപക്ഷത്തിലാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നത്. ലോക്സഭയിലെ ഏഴ് എംപിമാർ – അഞ്ച് പ്രതിപക്ഷവും രണ്ട് സ്വതന്ത്രരും – സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നും വോട്ടുചെയ്യാൻ കഴിയില്ലെന്നും ആണ് റിപ്പോർട്ടുകൾ. സഭയിൽ പ്രതിപക്ഷത്തിന് 232 സീറ്റും എൻഡിഎയ്ക്ക് 293 സീറ്റുമാണുള്ളത്. വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിൻ്റെ നാല് എംപിമാരുടെ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള തീരുമാനം അറിയിക്കാൻ ഇന്നലെ 10 മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് കൊടിക്കുന്നിൽ സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനമെടുക്കുന്നത്. ഇതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രോടേം സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളിൽ ബിജെപി പ്രതീക്ഷകൾ അസ്ഥാനത്താക്കിയാണ് തീരുമാനം. സുരേഷിന് പ്രോടേം സ്പീക്കർ സ്ഥാനം ലഭിക്കുമെന്ന് പാർട്ടി ആദ്യം പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഒടുവിൽ ബിജെപിയുടെ ഭർതൃഹരി മഹ്താബ് പ്രോടേം സ്പീക്കറായി.

നിർബന്ധിതമായി മത്സരിക്കാനുള്ള തീരുമാനം അംഗീകരിക്കുന്നില്ലെന്ന് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സൂചന നൽകിയിട്ടുണ്ട്. സുരേഷിനുള്ള പിന്തുണ സംബന്ധിച്ച് രാവിലെ ഒമ്പത് മണിയോടെ തീരുമാനം അറിയിക്കുമെന്ന് പാർട്ടി അറിയിച്ചു.

Latest Stories

CSK VS RR: എന്നെ തടയാൻ മാത്രം കെല്പുള്ള ബോളർമാർ ഇവിടെയില്ല; ചെന്നൈക്കെതിരെ തകർപ്പൻ ഫോമിൽ സഞ്ജു സാംസൺ

CSK VS RR: 'ഇവൻ എന്നെ എയറിൽ കേറ്റും', ധോണി ആ ചെറിയ ചെക്കനെ കണ്ട് പഠിക്കണം എന്ന് ആരാധകർ; ചെന്നൈക്കെതിരെ തകർത്തടിച്ച് വൈഭവ് സൂര്യവൻഷി

ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുടെ പരീക്ഷഫലം പുറത്തുവിടാത്തതിന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

CSK VS RR: വന്നു, റൺറേറ്റ് കുറച്ചു, പോയി; എം എസ് ധോണിയുടെ ബാറ്റിംഗ് പ്രകടനത്തിൽ വൻ ആരാധകരോഷം

ദേശീയപാത തകര്‍ന്നുവീണത് നിര്‍ഭാഗ്യകരം; ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം; പാക് സൈനിക മേധാവിയുടെ സ്ഥാനക്കയറ്റം അട്ടിമറി ഒഴിവാക്കാനെന്ന് നിഗമനം

രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കും; അടിയന്തര സഹായം നല്‍കണം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും നാളുകള്‍; ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍

IPL 2025: ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുന്നതെന്ന് ഒടുവില്‍ പിടികിട്ടി, അപ്പോ ഇതായിരുന്നല്ലേ കുറിച്ചത്, താരത്തിന്റെ മറുപടി ഇങ്ങനെ

ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി; തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ