ലോക്സഭാ സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരമുണ്ടാകുന്നത് അഞ്ച് പതിറ്റാണ്ടിന് ശേഷം

നാല്പത്തിയെട്ട് വർഷങ്ങൾക്ക് ശേഷമുള്ള സ്പീക്കർ തിരഞ്ഞെടുപ്പിനായി ലോക്സഭാ ഒരുങ്ങുന്നു. പതിനെട്ടാം ലോക്സഭയുടെ സ്പീക്കറെ ഇന്നറിയാം. എന്‍ഡിഎ സഖ്യത്തിന്റെ ഓം ബിർലയും ഇന്ത്യാ സഖ്യത്തിന്‍റെ കൊടിക്കുന്നിൽ സുരേഷുമാണ് മൽസര രംഗത്തുള്ളത്. പേര് നിർദേശിച്ചുള്ള പ്രമേയം രാവിലെ സഭയിൽ അവതരിപ്പിക്കും.

ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഉറപ്പുനൽകാൻ സർക്കാർ തയാറാകാത്തതിനെ തുടർന്നാണ് പ്രതിപക്ഷം മൽസരിക്കാൻ തീരുമാനിച്ചത്. സമവായ ചർച്ചകൾ നടന്നെങ്കിലും വിട്ടുവീഴ്ചയ്ക്ക് ഭരണ- പ്രതിപക്ഷങ്ങൾ തയാറായില്ല. 1952, 1967,1976 വര്‍ഷങ്ങളിലാണ് മുന്‍പ് സ്പീക്കര്‍ സ്ഥാനത്തേക്ക് മല്‍സരമുണ്ടായിട്ടുള്ളത്.

രാജസ്ഥാനിലെ കോട്ടയിൽ നിന്ന് മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ ഓം ബിർള കഴിഞ്ഞ ലോക്‌സഭയിൽ സ്പീക്കറായിരുന്നു. ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി മാവേലിക്കരയിൽ നിന്ന് എട്ട് തവണ കോൺഗ്രസിൻ്റെ എംപിയായി തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷാണ്. സഭയിൽ എൻഡിഎക്ക് കേവല ഭൂരിപക്ഷം ഉള്ളതിനാൽ ഓം ബിർല സ്പീക്കർ ആകാനാണ് സാധ്യത.

ഹാജരായ എംപിമാരുടെ എണ്ണവും വോട്ടെടുപ്പും കണക്കിലെടുത്ത് കേവല ഭൂരിപക്ഷത്തിലാണ് സ്പീക്കറെ തിരഞ്ഞെടുക്കുന്നത്. ലോക്സഭയിലെ ഏഴ് എംപിമാർ – അഞ്ച് പ്രതിപക്ഷവും രണ്ട് സ്വതന്ത്രരും – സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നും വോട്ടുചെയ്യാൻ കഴിയില്ലെന്നും ആണ് റിപ്പോർട്ടുകൾ. സഭയിൽ പ്രതിപക്ഷത്തിന് 232 സീറ്റും എൻഡിഎയ്ക്ക് 293 സീറ്റുമാണുള്ളത്. വൈഎസ് ജഗൻമോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസിൻ്റെ നാല് എംപിമാരുടെ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള തീരുമാനം അറിയിക്കാൻ ഇന്നലെ 10 മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് കൊടിക്കുന്നിൽ സുരേഷിനെ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനമെടുക്കുന്നത്. ഇതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പ്രോടേം സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളിൽ ബിജെപി പ്രതീക്ഷകൾ അസ്ഥാനത്താക്കിയാണ് തീരുമാനം. സുരേഷിന് പ്രോടേം സ്പീക്കർ സ്ഥാനം ലഭിക്കുമെന്ന് പാർട്ടി ആദ്യം പ്രതീക്ഷിച്ചിരുന്നു, എന്നാൽ ഒടുവിൽ ബിജെപിയുടെ ഭർതൃഹരി മഹ്താബ് പ്രോടേം സ്പീക്കറായി.

നിർബന്ധിതമായി മത്സരിക്കാനുള്ള തീരുമാനം അംഗീകരിക്കുന്നില്ലെന്ന് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സൂചന നൽകിയിട്ടുണ്ട്. സുരേഷിനുള്ള പിന്തുണ സംബന്ധിച്ച് രാവിലെ ഒമ്പത് മണിയോടെ തീരുമാനം അറിയിക്കുമെന്ന് പാർട്ടി അറിയിച്ചു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ