"ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയതിൽ അദ്വാനിയും ബി.ജെ.പിയുടെ മറ്റ് മുതിർന്ന നേതാക്കളും കുറച്ചു കാലം പശ്ചാത്തപിച്ചിരുന്നു": ബി.ജെ.പി മുൻ നേതാവ് യശ്വന്ത് സിൻഹ

അയോദ്ധ്യ വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി തെറ്റായിരുന്നുവെന്നും എന്നാൽ മുസ്ലിം സമൂഹം വിധി അംഗീകരിക്കണമെന്നും ബി.ജെ.പി മുൻ നേതാവ് യശ്വന്ത് സിൻഹ പറഞ്ഞു. മുംബൈ ലിറ്റ് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു സിൻഹ.

“സുപ്രീം കോടതിയുടെ വിധി തെറ്റായ ഒന്നാണ്, അതിൽ നിറയെ പിഴവുകളാണ്, പക്ഷേ വിധി അംഗീകരിച്ച് മുന്നോട്ട് പോവണമെന്ന് ഞാൻ ഇപ്പോഴും മുസ്ലിം സമൂഹത്തോട് ആവശ്യപ്പെടും. നമുക്ക് മുന്നോട്ട് പോകാം. സുപ്രീം കോടതി വിധിക്ക് ശേഷം ഒരു വിധിയും ഇല്ല” ചരിത്രപരമായ വിധിയെ കുറിച്ചുള്ള തന്റെ വീക്ഷണം യശ്വന്ത് സിൻഹ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

അതേസമയം, അയോദ്ധ്യ രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ അവകാശവാദം ഏറ്റെടുക്കുന്നതിന് മുമ്പ്, കുറച്ചു കാലം ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയതിൽ എൽ കെ അദ്വാനിയും ബിജെപിയുടെ മറ്റ് മുതിർന്ന നേതാക്കളും പശ്ചാത്തപിച്ചിരുന്നതായി സിൻഹ അവകാശപ്പെട്ടു.

1993-ൽ ബി.ജെ.പിയിൽ ചേരുമ്പോൾ അതൊരു വർഗീയ പാർട്ടിയാണെന്ന തിരിച്ചറിവോടെ തന്നെയാണ് ചേർന്നതെന്നും കോൺഗ്രസിന്റെ അഴിമതിയേക്കാൾ ഭേദമായിരിക്കും അതെന്നും കരുതിയിരുന്നതായി യശ്വന്ത് സിൻഹ പറഞ്ഞു.

തർക്കത്തിലുള്ള 2.77 ഏക്കർ ഭൂമി മൂന്ന് കക്ഷികളിൽ ഒരു കക്ഷിയായ രാം ലല്ലയ്ക്ക് കൈമാറണമെന്ന് നവംബർ 9- ന് ബാബറി മസ്ജിദ്-രാം ജന്മഭൂമി ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. സുപ്രീംകോടതിയുടെ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്നും പള്ളിക്ക് നൽകിയ അഞ്ച് ഏക്കർ ബദൽ ഭൂമി സ്വീകരിക്കില്ലെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക