"ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയതിൽ അദ്വാനിയും ബി.ജെ.പിയുടെ മറ്റ് മുതിർന്ന നേതാക്കളും കുറച്ചു കാലം പശ്ചാത്തപിച്ചിരുന്നു": ബി.ജെ.പി മുൻ നേതാവ് യശ്വന്ത് സിൻഹ

അയോദ്ധ്യ വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി തെറ്റായിരുന്നുവെന്നും എന്നാൽ മുസ്ലിം സമൂഹം വിധി അംഗീകരിക്കണമെന്നും ബി.ജെ.പി മുൻ നേതാവ് യശ്വന്ത് സിൻഹ പറഞ്ഞു. മുംബൈ ലിറ്റ് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു സിൻഹ.

“സുപ്രീം കോടതിയുടെ വിധി തെറ്റായ ഒന്നാണ്, അതിൽ നിറയെ പിഴവുകളാണ്, പക്ഷേ വിധി അംഗീകരിച്ച് മുന്നോട്ട് പോവണമെന്ന് ഞാൻ ഇപ്പോഴും മുസ്ലിം സമൂഹത്തോട് ആവശ്യപ്പെടും. നമുക്ക് മുന്നോട്ട് പോകാം. സുപ്രീം കോടതി വിധിക്ക് ശേഷം ഒരു വിധിയും ഇല്ല” ചരിത്രപരമായ വിധിയെ കുറിച്ചുള്ള തന്റെ വീക്ഷണം യശ്വന്ത് സിൻഹ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

അതേസമയം, അയോദ്ധ്യ രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ അവകാശവാദം ഏറ്റെടുക്കുന്നതിന് മുമ്പ്, കുറച്ചു കാലം ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയതിൽ എൽ കെ അദ്വാനിയും ബിജെപിയുടെ മറ്റ് മുതിർന്ന നേതാക്കളും പശ്ചാത്തപിച്ചിരുന്നതായി സിൻഹ അവകാശപ്പെട്ടു.

1993-ൽ ബി.ജെ.പിയിൽ ചേരുമ്പോൾ അതൊരു വർഗീയ പാർട്ടിയാണെന്ന തിരിച്ചറിവോടെ തന്നെയാണ് ചേർന്നതെന്നും കോൺഗ്രസിന്റെ അഴിമതിയേക്കാൾ ഭേദമായിരിക്കും അതെന്നും കരുതിയിരുന്നതായി യശ്വന്ത് സിൻഹ പറഞ്ഞു.

തർക്കത്തിലുള്ള 2.77 ഏക്കർ ഭൂമി മൂന്ന് കക്ഷികളിൽ ഒരു കക്ഷിയായ രാം ലല്ലയ്ക്ക് കൈമാറണമെന്ന് നവംബർ 9- ന് ബാബറി മസ്ജിദ്-രാം ജന്മഭൂമി ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. സുപ്രീംകോടതിയുടെ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്നും പള്ളിക്ക് നൽകിയ അഞ്ച് ഏക്കർ ബദൽ ഭൂമി സ്വീകരിക്കില്ലെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ