"ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയതിൽ അദ്വാനിയും ബി.ജെ.പിയുടെ മറ്റ് മുതിർന്ന നേതാക്കളും കുറച്ചു കാലം പശ്ചാത്തപിച്ചിരുന്നു": ബി.ജെ.പി മുൻ നേതാവ് യശ്വന്ത് സിൻഹ

അയോദ്ധ്യ വിഷയത്തിൽ സുപ്രീം കോടതിയുടെ വിധി തെറ്റായിരുന്നുവെന്നും എന്നാൽ മുസ്ലിം സമൂഹം വിധി അംഗീകരിക്കണമെന്നും ബി.ജെ.പി മുൻ നേതാവ് യശ്വന്ത് സിൻഹ പറഞ്ഞു. മുംബൈ ലിറ്റ് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു സിൻഹ.

“സുപ്രീം കോടതിയുടെ വിധി തെറ്റായ ഒന്നാണ്, അതിൽ നിറയെ പിഴവുകളാണ്, പക്ഷേ വിധി അംഗീകരിച്ച് മുന്നോട്ട് പോവണമെന്ന് ഞാൻ ഇപ്പോഴും മുസ്ലിം സമൂഹത്തോട് ആവശ്യപ്പെടും. നമുക്ക് മുന്നോട്ട് പോകാം. സുപ്രീം കോടതി വിധിക്ക് ശേഷം ഒരു വിധിയും ഇല്ല” ചരിത്രപരമായ വിധിയെ കുറിച്ചുള്ള തന്റെ വീക്ഷണം യശ്വന്ത് സിൻഹ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

അതേസമയം, അയോദ്ധ്യ രാമക്ഷേത്ര പ്രക്ഷോഭത്തിന്റെ അവകാശവാദം ഏറ്റെടുക്കുന്നതിന് മുമ്പ്, കുറച്ചു കാലം ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയതിൽ എൽ കെ അദ്വാനിയും ബിജെപിയുടെ മറ്റ് മുതിർന്ന നേതാക്കളും പശ്ചാത്തപിച്ചിരുന്നതായി സിൻഹ അവകാശപ്പെട്ടു.

1993-ൽ ബി.ജെ.പിയിൽ ചേരുമ്പോൾ അതൊരു വർഗീയ പാർട്ടിയാണെന്ന തിരിച്ചറിവോടെ തന്നെയാണ് ചേർന്നതെന്നും കോൺഗ്രസിന്റെ അഴിമതിയേക്കാൾ ഭേദമായിരിക്കും അതെന്നും കരുതിയിരുന്നതായി യശ്വന്ത് സിൻഹ പറഞ്ഞു.

തർക്കത്തിലുള്ള 2.77 ഏക്കർ ഭൂമി മൂന്ന് കക്ഷികളിൽ ഒരു കക്ഷിയായ രാം ലല്ലയ്ക്ക് കൈമാറണമെന്ന് നവംബർ 9- ന് ബാബറി മസ്ജിദ്-രാം ജന്മഭൂമി ഭൂമി തർക്ക കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിച്ചിരുന്നു. സുപ്രീംകോടതിയുടെ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്നും പള്ളിക്ക് നൽകിയ അഞ്ച് ഏക്കർ ബദൽ ഭൂമി സ്വീകരിക്കില്ലെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോർഡ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ