അന്താരാഷ്ട്ര ലഹരിക്കടത്തിലെ കണ്ണികള്‍ പിടിയില്‍; മുഖ്യസൂത്രധാരന്‍ തമിഴ് സിനിമ നിര്‍മ്മാതാവെന്ന് അന്വേഷണ സംഘം

വിദേശ രാജ്യങ്ങൡലേക്ക് മയക്കുമരുന്ന് കയറ്റുമതി ചെയ്യുന്ന ലഹരി മാഫിയയിലെ കണ്ണികള്‍ ഡല്‍ഹിയില്‍ പിടിയില്‍. നാര്‍ക്കോട്ടിക് ബ്യൂറോയും ഡല്‍ഹി പൊലീസും നടത്തിയ പരിശോധനയിലാണ് മൂന്ന് പേര്‍ പിടിയിലായത്. സംഘത്തിന്റെ മുഖ്യസൂത്രധാരന്‍ തമിഴ് സിനിമ നിര്‍മ്മാതാവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

പിടിയിലായ മൂന്ന് പേരും തമിഴ്‌നാട് സ്വദേശികളാണ്. മൂവര്‍ സംഘത്തില്‍ നിന്ന് 50 കിലോഗ്രാം സ്യൂഡോഫെഡ്രിന്‍ കണ്ടെടുത്തു. മാരക ലഹരിമരുന്നായ മെത്താംഫെറ്റാമൈന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതാണ് സ്യൂഡോഫെഡ്രിന്‍. സംഘം ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ ലഹരി മരുന്ന് കടത്തിയിരുന്നതായാണ് വിവരം.

അതേസമയം സംഘത്തിന്റെ സൂത്രധാരനായ തമിഴ് സിനിമ നിര്‍മ്മാതാവ് ഒളിവിലാണെന്നാണ് വിവരം. ഇയാള്‍ക്കായി അന്വേഷണ സംഘം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലേക്ക് കയറ്റുമതി ചെയ്യാനായി പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബസായ് ദാരാപൂരിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.

ഇന്ത്യയില്‍ നിന്ന് കോക്കനട്ട് പൗഡറിലോ ഹെല്‍ത്ത് മിക്‌സുകളിലോ ഒളിപ്പിച്ച് സ്യൂഡോഫെഡ്രിന്‍ കടത്തുന്നതായി ന്യൂസിലന്റ് ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കസ്റ്റംസ് ഇന്ത്യന്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ലഹരി മരുന്നുമായി പിടിയിലായത്.

Latest Stories

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്