വർദ്ധിപ്പിച്ച വിഡ്ഢി തന്നെ കുറയ്ക്കട്ടെ: ഇന്ധന സെസ്സിൽ കേന്ദ്രത്തിന് എതിരെ ആഞ്ഞടിച്ച്‌ കെ.സി.ആർ

പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാൻ ബിജെപിക്ക് ധാർമ്മിക അവകാശമില്ലെന്ന് വ്യക്തമാക്കിയ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഞായറാഴ്ച കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനോട് പെട്രോളിയം ഉത്പന്നങ്ങളുടെ സെസ് നീക്കണമെന്ന് ആവശ്യപ്പെട്ടു.

ഈ റാബി സീസണിൽ നെൽക്കൃഷിക്ക് പോകരുതെന്ന് കർഷകരെ നിരുത്സാഹപ്പെടുത്തിയതിന് ടിആർഎസ് സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ച സംസ്ഥാന ബിജെപി നേതാക്കളെ മുഖ്യമന്ത്രി കെസിആർ രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്ത് നിന്നും നെല്ല് സംഭരിക്കുന്നതിന് കേന്ദ്ര സർക്കാരിന് താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയായ ടിആർഎസ് സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ വാറ്റ് വർദ്ധിപ്പിച്ചിട്ടില്ലെന്നും കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചോദ്യം ഉയരുന്നില്ലെന്നും കെസിആർ ഇന്നലെ വൈകിട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

“പെട്രോളിന്റെയും ഡീസലിന്റെയും സെസ് പിൻവലിക്കണം. അത് ചെയ്യുന്നതുവരെ എൻഡിഎ സർക്കാരിനെ വിശ്രമിക്കാൻ ഞങ്ങൾ അനുവദിക്കില്ല. തെലങ്കാനയിൽ കൃഷി ചെയ്യുന്ന മുഴുവൻ നെല്ലും കേന്ദ്രം സംഭരിക്കണം. സംസ്ഥാന ബിജെപി നേതാക്കൾ പൊള്ളയായ പ്രസ്താവനകൾ നടത്തുന്നത് അവസാനിപ്പിക്കണം. അവർ ഇത് കേന്ദ്രത്തെ കൊണ്ട് അംഗീകരിപ്പിക്കുകയും അതിനനുസരിച്ച് ഉത്തരവുകൾ നേടുകയും വേണം,” കെസിആർ പറഞ്ഞു.

അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് വില ഇപ്പോഴും താഴ്ന്ന നിലയിലാണെങ്കിലും സെസ് എന്ന പേരിൽ കേന്ദ്രം ഇന്ധനവില വർദ്ധിപ്പിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം വില വർദ്ധിപ്പിച്ചെങ്കിലും 2014ന് ശേഷം അന്താരാഷ്ട്ര വില ബാരലിന് 105 യുഎസ് ഡോളറിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ വാറ്റ് വർദ്ധിപ്പിച്ചിട്ടില്ല. ഒരു പൈസ പോലും വർദ്ധിപ്പിച്ചിട്ടില്ല, അതിനാൽ കുറയ്ക്കുന്ന ചോദ്യം ഉയരുന്നില്ല. ടിആർഎസ് സർക്കാർ രൂപീകരിച്ചതിന് ശേഷം വാറ്റ് വർദ്ധിപ്പിച്ചിട്ടില്ല. ഏത് വിഡ്ഢിയാണ് ഞങ്ങളോട് (വാറ്റ്) കുറയ്ക്കാൻ ആവശ്യപ്പെടുക? ഏത് വിഡ്ഢിയാണോ ഇത് വർദ്ധിപ്പിച്ചത്, അവര് തന്നെ ഇത് കുറയ്ക്കേണ്ടി വരും,” കെസിആർ പറഞ്ഞു.

“പെട്രോളിനും ഡീസലിനും ചുമത്തിയ മൊത്തം സെസ് നീക്കം ചെയ്യണമെന്ന് ഞാൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. അത് സാധ്യമാണ്, അത് രാജ്യത്തിന് ഗുണം ചെയ്യും. കാരണം അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർദ്ധിക്കാതെ, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് സർക്കാർ അനാവശ്യമായി സെസ് ചുമത്തി, പാവപ്പെട്ടവർക്കും ഇടത്തരം ജനവിഭാഗങ്ങൾക്കും അത് ഭാരമായി. രാജ്യത്തെ പാവപ്പെട്ട ജനങ്ങളോട് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ, മൊത്തം സെസ് പിൻവലിക്കണം…,” കെസിആർ പറഞ്ഞു.

“ഞങ്ങൾ പോരാട്ടം തുടരും.. പെട്രോളിന്റെയും ഡീസലിന്റെയും സെസ് പിൻവലിക്കാൻ ഞങ്ങൾ ധർണ നടത്തും,” അദ്ദേഹം പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ