വർദ്ധിപ്പിച്ച വിഡ്ഢി തന്നെ കുറയ്ക്കട്ടെ: ഇന്ധന സെസ്സിൽ കേന്ദ്രത്തിന് എതിരെ ആഞ്ഞടിച്ച്‌ കെ.സി.ആർ

പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാൻ ബിജെപിക്ക് ധാർമ്മിക അവകാശമില്ലെന്ന് വ്യക്തമാക്കിയ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഞായറാഴ്ച കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനോട് പെട്രോളിയം ഉത്പന്നങ്ങളുടെ സെസ് നീക്കണമെന്ന് ആവശ്യപ്പെട്ടു.

ഈ റാബി സീസണിൽ നെൽക്കൃഷിക്ക് പോകരുതെന്ന് കർഷകരെ നിരുത്സാഹപ്പെടുത്തിയതിന് ടിആർഎസ് സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിച്ച സംസ്ഥാന ബിജെപി നേതാക്കളെ മുഖ്യമന്ത്രി കെസിആർ രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്ത് നിന്നും നെല്ല് സംഭരിക്കുന്നതിന് കേന്ദ്ര സർക്കാരിന് താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭരണകക്ഷിയായ ടിആർഎസ് സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ വാറ്റ് വർദ്ധിപ്പിച്ചിട്ടില്ലെന്നും കുറയ്ക്കുന്നതിനെ കുറിച്ചുള്ള ചോദ്യം ഉയരുന്നില്ലെന്നും കെസിആർ ഇന്നലെ വൈകിട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

“പെട്രോളിന്റെയും ഡീസലിന്റെയും സെസ് പിൻവലിക്കണം. അത് ചെയ്യുന്നതുവരെ എൻഡിഎ സർക്കാരിനെ വിശ്രമിക്കാൻ ഞങ്ങൾ അനുവദിക്കില്ല. തെലങ്കാനയിൽ കൃഷി ചെയ്യുന്ന മുഴുവൻ നെല്ലും കേന്ദ്രം സംഭരിക്കണം. സംസ്ഥാന ബിജെപി നേതാക്കൾ പൊള്ളയായ പ്രസ്താവനകൾ നടത്തുന്നത് അവസാനിപ്പിക്കണം. അവർ ഇത് കേന്ദ്രത്തെ കൊണ്ട് അംഗീകരിപ്പിക്കുകയും അതിനനുസരിച്ച് ഉത്തരവുകൾ നേടുകയും വേണം,” കെസിആർ പറഞ്ഞു.

അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് വില ഇപ്പോഴും താഴ്ന്ന നിലയിലാണെങ്കിലും സെസ് എന്ന പേരിൽ കേന്ദ്രം ഇന്ധനവില വർദ്ധിപ്പിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രം വില വർദ്ധിപ്പിച്ചെങ്കിലും 2014ന് ശേഷം അന്താരാഷ്ട്ര വില ബാരലിന് 105 യുഎസ് ഡോളറിലെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ വാറ്റ് വർദ്ധിപ്പിച്ചിട്ടില്ല. ഒരു പൈസ പോലും വർദ്ധിപ്പിച്ചിട്ടില്ല, അതിനാൽ കുറയ്ക്കുന്ന ചോദ്യം ഉയരുന്നില്ല. ടിആർഎസ് സർക്കാർ രൂപീകരിച്ചതിന് ശേഷം വാറ്റ് വർദ്ധിപ്പിച്ചിട്ടില്ല. ഏത് വിഡ്ഢിയാണ് ഞങ്ങളോട് (വാറ്റ്) കുറയ്ക്കാൻ ആവശ്യപ്പെടുക? ഏത് വിഡ്ഢിയാണോ ഇത് വർദ്ധിപ്പിച്ചത്, അവര് തന്നെ ഇത് കുറയ്ക്കേണ്ടി വരും,” കെസിആർ പറഞ്ഞു.

“പെട്രോളിനും ഡീസലിനും ചുമത്തിയ മൊത്തം സെസ് നീക്കം ചെയ്യണമെന്ന് ഞാൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നു. അത് സാധ്യമാണ്, അത് രാജ്യത്തിന് ഗുണം ചെയ്യും. കാരണം അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില വർദ്ധിക്കാതെ, പെട്രോൾ, ഡീസൽ എന്നിവയ്ക്ക് സർക്കാർ അനാവശ്യമായി സെസ് ചുമത്തി, പാവപ്പെട്ടവർക്കും ഇടത്തരം ജനവിഭാഗങ്ങൾക്കും അത് ഭാരമായി. രാജ്യത്തെ പാവപ്പെട്ട ജനങ്ങളോട് സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ, മൊത്തം സെസ് പിൻവലിക്കണം…,” കെസിആർ പറഞ്ഞു.

“ഞങ്ങൾ പോരാട്ടം തുടരും.. പെട്രോളിന്റെയും ഡീസലിന്റെയും സെസ് പിൻവലിക്കാൻ ഞങ്ങൾ ധർണ നടത്തും,” അദ്ദേഹം പറഞ്ഞു.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു