കർണാടക ഹിജാബ് വിവാദം; കോളേജിൽ കാവി പതാക ഉയർത്തി കാവി വസ്ത്രധാരികൾ

കാമ്പസിലെ ഹിജാബ് നിയന്ത്രണങ്ങളെക്കുറിച്ച് ഹൈക്കോടതി വാദം കേൾക്കുന്നതിന് തൊട്ടുമുമ്പ് കർണാടകയിലെ ഒരു കോളേജിൽ ഇന്ന് രാവിലെ ഹിജാബ് ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികളും കാവി സ്കാർഫ് ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികളും പ്രതിഷേധിച്ചു. ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയൽ (എംജിഎം) കോളജിന്റെ ഗേറ്റിനു മുന്നിൽ രണ്ടു സംഘങ്ങൾ നിലയുറപ്പിച്ചതോടെ സംഘർഷം നിയന്ത്രിക്കാൻ ഒട്ടേറെ പൊലീസുകാർ സ്ഥലത്തെത്തി.

കാവി വസ്ത്രം ധരിച്ച വിദ്യാർത്ഥികൾ കോളേജ് അഡ്മിനിസ്ട്രേഷൻ നോക്കിനിൽക്കെ കോളേജിൽ “ജയ് ശ്രീറാം” മുദ്രാവാക്യം വിളിച്ചു. ഹിജാബ് ധരിച്ച യുവതികൾ തങ്ങളെ ഗേറ്റിന് പുറത്തേക്ക് തള്ളി എന്ന് ആരോപിച്ച് കോളേജിന്റെ വിവേചനത്തിനെതിരെ പ്രതിഷേധിച്ചു.

“എന്തുകൊണ്ടാണ് ഞങ്ങളെ അകത്തേക്ക് കയറ്റാത്തത്? അവർ ഇപ്പോൾ മാത്രമാണ് കാവി സ്കാർഫ് ധരിക്കുന്നത്, ഞങ്ങൾ കുട്ടിക്കാലം മുതൽ ഹിജാബ് ധരിക്കുന്നു, അവർ ഞങ്ങളെ കോളേജ് ഗേറ്റിൽ നിന്ന് പുറത്താക്കി,” ഹിജാബ് ധരിച്ച ഒരു യുവതി പറഞ്ഞതയായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

സ്ഥിതിഗതികൾ വഷളാകുമെന്ന സാഹചര്യത്തിൽ കോളേജ് ജീവനക്കാർ കാവി ധരിച്ച സംഘത്തെ ഗേറ്റിന് പുറത്താക്കാൻ ശ്രമിച്ചു.

ഹിജാബും കാവി സ്കാർഫും തമ്മിലുള്ള തർക്കം കർണാടകയിലെ പല കോളേജുകളിലും സംഘർഷം സൃഷ്ടിച്ചു . സാമുദായിക പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ചില കോളേജുകൾ ഇന്നലെ അവധി പ്രഖ്യാപിച്ചു, മറ്റൊരു കോളേജ് വിദ്യാർത്ഥികളെ പ്രത്യേക ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിച്ചു.

ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ കോളേജിലെ അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ശിരോവസ്ത്രം ധരിക്കാൻ നിർബന്ധിച്ചതിന് തങ്ങളെ ക്ലാസുകളിൽ നിന്ന് തടഞ്ഞുവെന്ന് ആരോപിച്ച് ആറ് വിദ്യാർത്ഥിനികൾ കഴിഞ്ഞ മാസം ഉഡുപ്പിയിലെ ഗവൺമെന്റ് ഗേൾസ് പിയു കോളേജിൽ ഹിജാബ് പ്രതിഷേധം ആരംഭിച്ചിരുന്നു. ഉഡുപ്പിയിലെയും ചിക്കമംഗളൂരുവിലെയും തീവ്ര വലതുപക്ഷ സംഘടനകൾ മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസിൽ പോകുന്നതിനെ എതിർത്തു. ഉഡുപ്പിയിലും പുറത്തുമുള്ള കൂടുതൽ കോളേജുകളിലേക്കും പ്രതിഷേധം വ്യാപിച്ചു, തുടർന്ന് ജീവനക്കാർ ഹിജാബ് നിരോധിച്ചു, നിരവധി വിദ്യാർത്ഥികൾ കാവി സ്കാർഫ് ധരിച്ച് മുദ്രാവാക്യം വിളിച്ച് ഏറ്റുമുട്ടൽ നിലപാട് സ്വീകരിച്ചു.

ശനിയാഴ്ച, സംസ്ഥാനത്തെ ബിജെപി സർക്കാർ “സമത്വം, സമഗ്രത, പൊതു ക്രമം എന്നിവയെ തടസ്സപ്പെടുത്തുന്ന” എന്ന് അവകാശപ്പെടുന്ന വസ്ത്രങ്ങൾ നിരോധിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യൂണിഫോം തിരഞ്ഞെടുക്കാത്ത സാഹചര്യത്തിൽ തുല്യതയ്ക്കും അഖണ്ഡതയ്ക്കും പൊതു ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നും ഉത്തരവിൽ പറയുന്നു. “ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും അവരുടെ മതമനുസരിച്ച് പെരുമാറാൻ തുടങ്ങിയത് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, ഇത് സമത്വത്തെയും ഐക്യത്തെയും വ്രണപ്പെടുത്തുന്നു.” എന്നും ഉത്തരവിൽ പറയുന്നു.

Latest Stories

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ