കർണാടക ഹിജാബ് വിവാദം; കോളേജിൽ കാവി പതാക ഉയർത്തി കാവി വസ്ത്രധാരികൾ

കാമ്പസിലെ ഹിജാബ് നിയന്ത്രണങ്ങളെക്കുറിച്ച് ഹൈക്കോടതി വാദം കേൾക്കുന്നതിന് തൊട്ടുമുമ്പ് കർണാടകയിലെ ഒരു കോളേജിൽ ഇന്ന് രാവിലെ ഹിജാബ് ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികളും കാവി സ്കാർഫ് ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികളും പ്രതിഷേധിച്ചു. ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയൽ (എംജിഎം) കോളജിന്റെ ഗേറ്റിനു മുന്നിൽ രണ്ടു സംഘങ്ങൾ നിലയുറപ്പിച്ചതോടെ സംഘർഷം നിയന്ത്രിക്കാൻ ഒട്ടേറെ പൊലീസുകാർ സ്ഥലത്തെത്തി.

കാവി വസ്ത്രം ധരിച്ച വിദ്യാർത്ഥികൾ കോളേജ് അഡ്മിനിസ്ട്രേഷൻ നോക്കിനിൽക്കെ കോളേജിൽ “ജയ് ശ്രീറാം” മുദ്രാവാക്യം വിളിച്ചു. ഹിജാബ് ധരിച്ച യുവതികൾ തങ്ങളെ ഗേറ്റിന് പുറത്തേക്ക് തള്ളി എന്ന് ആരോപിച്ച് കോളേജിന്റെ വിവേചനത്തിനെതിരെ പ്രതിഷേധിച്ചു.

“എന്തുകൊണ്ടാണ് ഞങ്ങളെ അകത്തേക്ക് കയറ്റാത്തത്? അവർ ഇപ്പോൾ മാത്രമാണ് കാവി സ്കാർഫ് ധരിക്കുന്നത്, ഞങ്ങൾ കുട്ടിക്കാലം മുതൽ ഹിജാബ് ധരിക്കുന്നു, അവർ ഞങ്ങളെ കോളേജ് ഗേറ്റിൽ നിന്ന് പുറത്താക്കി,” ഹിജാബ് ധരിച്ച ഒരു യുവതി പറഞ്ഞതയായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

സ്ഥിതിഗതികൾ വഷളാകുമെന്ന സാഹചര്യത്തിൽ കോളേജ് ജീവനക്കാർ കാവി ധരിച്ച സംഘത്തെ ഗേറ്റിന് പുറത്താക്കാൻ ശ്രമിച്ചു.

ഹിജാബും കാവി സ്കാർഫും തമ്മിലുള്ള തർക്കം കർണാടകയിലെ പല കോളേജുകളിലും സംഘർഷം സൃഷ്ടിച്ചു . സാമുദായിക പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ചില കോളേജുകൾ ഇന്നലെ അവധി പ്രഖ്യാപിച്ചു, മറ്റൊരു കോളേജ് വിദ്യാർത്ഥികളെ പ്രത്യേക ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിച്ചു.

ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ കോളേജിലെ അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ശിരോവസ്ത്രം ധരിക്കാൻ നിർബന്ധിച്ചതിന് തങ്ങളെ ക്ലാസുകളിൽ നിന്ന് തടഞ്ഞുവെന്ന് ആരോപിച്ച് ആറ് വിദ്യാർത്ഥിനികൾ കഴിഞ്ഞ മാസം ഉഡുപ്പിയിലെ ഗവൺമെന്റ് ഗേൾസ് പിയു കോളേജിൽ ഹിജാബ് പ്രതിഷേധം ആരംഭിച്ചിരുന്നു. ഉഡുപ്പിയിലെയും ചിക്കമംഗളൂരുവിലെയും തീവ്ര വലതുപക്ഷ സംഘടനകൾ മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസിൽ പോകുന്നതിനെ എതിർത്തു. ഉഡുപ്പിയിലും പുറത്തുമുള്ള കൂടുതൽ കോളേജുകളിലേക്കും പ്രതിഷേധം വ്യാപിച്ചു, തുടർന്ന് ജീവനക്കാർ ഹിജാബ് നിരോധിച്ചു, നിരവധി വിദ്യാർത്ഥികൾ കാവി സ്കാർഫ് ധരിച്ച് മുദ്രാവാക്യം വിളിച്ച് ഏറ്റുമുട്ടൽ നിലപാട് സ്വീകരിച്ചു.

ശനിയാഴ്ച, സംസ്ഥാനത്തെ ബിജെപി സർക്കാർ “സമത്വം, സമഗ്രത, പൊതു ക്രമം എന്നിവയെ തടസ്സപ്പെടുത്തുന്ന” എന്ന് അവകാശപ്പെടുന്ന വസ്ത്രങ്ങൾ നിരോധിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യൂണിഫോം തിരഞ്ഞെടുക്കാത്ത സാഹചര്യത്തിൽ തുല്യതയ്ക്കും അഖണ്ഡതയ്ക്കും പൊതു ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നും ഉത്തരവിൽ പറയുന്നു. “ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും അവരുടെ മതമനുസരിച്ച് പെരുമാറാൻ തുടങ്ങിയത് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, ഇത് സമത്വത്തെയും ഐക്യത്തെയും വ്രണപ്പെടുത്തുന്നു.” എന്നും ഉത്തരവിൽ പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ