കർണാടക ഹിജാബ് വിവാദം; കോളേജിൽ കാവി പതാക ഉയർത്തി കാവി വസ്ത്രധാരികൾ

കാമ്പസിലെ ഹിജാബ് നിയന്ത്രണങ്ങളെക്കുറിച്ച് ഹൈക്കോടതി വാദം കേൾക്കുന്നതിന് തൊട്ടുമുമ്പ് കർണാടകയിലെ ഒരു കോളേജിൽ ഇന്ന് രാവിലെ ഹിജാബ് ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികളും കാവി സ്കാർഫ് ധരിച്ച ഒരു കൂട്ടം വിദ്യാർത്ഥികളും പ്രതിഷേധിച്ചു. ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയൽ (എംജിഎം) കോളജിന്റെ ഗേറ്റിനു മുന്നിൽ രണ്ടു സംഘങ്ങൾ നിലയുറപ്പിച്ചതോടെ സംഘർഷം നിയന്ത്രിക്കാൻ ഒട്ടേറെ പൊലീസുകാർ സ്ഥലത്തെത്തി.

കാവി വസ്ത്രം ധരിച്ച വിദ്യാർത്ഥികൾ കോളേജ് അഡ്മിനിസ്ട്രേഷൻ നോക്കിനിൽക്കെ കോളേജിൽ “ജയ് ശ്രീറാം” മുദ്രാവാക്യം വിളിച്ചു. ഹിജാബ് ധരിച്ച യുവതികൾ തങ്ങളെ ഗേറ്റിന് പുറത്തേക്ക് തള്ളി എന്ന് ആരോപിച്ച് കോളേജിന്റെ വിവേചനത്തിനെതിരെ പ്രതിഷേധിച്ചു.

“എന്തുകൊണ്ടാണ് ഞങ്ങളെ അകത്തേക്ക് കയറ്റാത്തത്? അവർ ഇപ്പോൾ മാത്രമാണ് കാവി സ്കാർഫ് ധരിക്കുന്നത്, ഞങ്ങൾ കുട്ടിക്കാലം മുതൽ ഹിജാബ് ധരിക്കുന്നു, അവർ ഞങ്ങളെ കോളേജ് ഗേറ്റിൽ നിന്ന് പുറത്താക്കി,” ഹിജാബ് ധരിച്ച ഒരു യുവതി പറഞ്ഞതയായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

സ്ഥിതിഗതികൾ വഷളാകുമെന്ന സാഹചര്യത്തിൽ കോളേജ് ജീവനക്കാർ കാവി ധരിച്ച സംഘത്തെ ഗേറ്റിന് പുറത്താക്കാൻ ശ്രമിച്ചു.

ഹിജാബും കാവി സ്കാർഫും തമ്മിലുള്ള തർക്കം കർണാടകയിലെ പല കോളേജുകളിലും സംഘർഷം സൃഷ്ടിച്ചു . സാമുദായിക പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ചില കോളേജുകൾ ഇന്നലെ അവധി പ്രഖ്യാപിച്ചു, മറ്റൊരു കോളേജ് വിദ്യാർത്ഥികളെ പ്രത്യേക ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിച്ചു.

ഹിജാബ് നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് ഉഡുപ്പിയിലെ സർക്കാർ കോളേജിലെ അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ശിരോവസ്ത്രം ധരിക്കാൻ നിർബന്ധിച്ചതിന് തങ്ങളെ ക്ലാസുകളിൽ നിന്ന് തടഞ്ഞുവെന്ന് ആരോപിച്ച് ആറ് വിദ്യാർത്ഥിനികൾ കഴിഞ്ഞ മാസം ഉഡുപ്പിയിലെ ഗവൺമെന്റ് ഗേൾസ് പിയു കോളേജിൽ ഹിജാബ് പ്രതിഷേധം ആരംഭിച്ചിരുന്നു. ഉഡുപ്പിയിലെയും ചിക്കമംഗളൂരുവിലെയും തീവ്ര വലതുപക്ഷ സംഘടനകൾ മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് ക്ലാസിൽ പോകുന്നതിനെ എതിർത്തു. ഉഡുപ്പിയിലും പുറത്തുമുള്ള കൂടുതൽ കോളേജുകളിലേക്കും പ്രതിഷേധം വ്യാപിച്ചു, തുടർന്ന് ജീവനക്കാർ ഹിജാബ് നിരോധിച്ചു, നിരവധി വിദ്യാർത്ഥികൾ കാവി സ്കാർഫ് ധരിച്ച് മുദ്രാവാക്യം വിളിച്ച് ഏറ്റുമുട്ടൽ നിലപാട് സ്വീകരിച്ചു.

ശനിയാഴ്ച, സംസ്ഥാനത്തെ ബിജെപി സർക്കാർ “സമത്വം, സമഗ്രത, പൊതു ക്രമം എന്നിവയെ തടസ്സപ്പെടുത്തുന്ന” എന്ന് അവകാശപ്പെടുന്ന വസ്ത്രങ്ങൾ നിരോധിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യൂണിഫോം തിരഞ്ഞെടുക്കാത്ത സാഹചര്യത്തിൽ തുല്യതയ്ക്കും അഖണ്ഡതയ്ക്കും പൊതു ക്രമസമാധാനത്തിനും ഭംഗം വരുത്തുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്നും ഉത്തരവിൽ പറയുന്നു. “ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും അവരുടെ മതമനുസരിച്ച് പെരുമാറാൻ തുടങ്ങിയത് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്, ഇത് സമത്വത്തെയും ഐക്യത്തെയും വ്രണപ്പെടുത്തുന്നു.” എന്നും ഉത്തരവിൽ പറയുന്നു.

Latest Stories

IPL 2024: ഈ സ്വഭാവം കൊണ്ടാണ് ഇവര്‍ എങ്ങും എത്താതെ പോകുന്നത്; ബെംഗളൂരുവില്‍ ധോണിയോട് അനാദരവ്; ആര്‍സിബി കളിക്കാര്‍ക്കെതിരെ മുന്‍ താരങ്ങള്‍

കുഞ്ഞിന് അനക്കമില്ലെന്ന് അറിയിച്ചപ്പോള്‍ ഉറങ്ങുന്നതാകുമെന്ന് ഡോക്ടർ, ഗർഭസ്ഥശിശു മരിച്ചു; സർക്കാർ ആശുപത്രിക്കെതിരെ പരാതി

സെക്രട്ടേറിയറ്റ് ഉപരോധ സമരം ഫലം കണ്ടിരുന്നു; സോളാര്‍ സമര വിവാദത്തില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ടൂറിസ്റ്റുകളെ ഓഫ് റോഡ് യാത്ര കൊണ്ടുപോവുന്ന ജീപ്പ് ഡ്രൈവർ; മാസ് മാത്രമല്ല ഈ ടർബോ ജോസ്; മിഥുൻ മാനുവൽ തോമസ് പറയുന്നു

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്

പിഎയുടെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാർച്ച് തടഞ്ഞ് പൊലീസ്, മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്‌രിവാൾ, ഡല്‍ഹിയില്‍ നിരോധനാജ്ഞ

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍