സർക്കാർ, സ്വകാര്യ മേഖലകളിൽ ശമ്പളത്തോടുകൂടി ആർത്തവ അവധി; നയത്തിന് അംഗീകാരം നൽകി കർണാടക സർക്കാർ

ആർത്തവ അവധി നയത്തിന് അംഗീകാരം നൽകി കർണാടക സർക്കാർ. സംസ്ഥാനത്തുടനീളമുള്ള സർക്കാർ ഓഫീസുകൾ, ഐടി സ്ഥാപനങ്ങൾ, മറ്റ് സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആർത്തവ സമയത്ത് സ്ത്രീകൾക്ക് പ്രതിമാസം ശമ്പളത്തോടുകൂടിയ ഒരു ദിവസത്തെ അവധിക്ക് അർഹതയുണ്ടായിരിക്കുന്നതാണ് നിയമം.

വനിതാ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും തൊഴിലിടങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് നയമെന്ന് സർക്കാർ വ്യക്തമാക്കി. സർക്കാർ ഓഫീസുകൾ, ഐടി സ്ഥാപനങ്ങൾ, വസ്ത്രനിർമ്മാണ ശാലകൾ, ബഹുരാഷ്ട്ര കമ്പനികൾ, മറ്റ് സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഈ അവധി അനുവദിക്കണം.

2024ലാണ് ഇത് സംബന്ധിച്ച നിർദേശം ആദ്യം വരുന്നത്. വർഷത്തിൽ ആറ് ആർത്തവ അവധികളായിരുന്നു തുടക്കത്തിൽ നിർദേശിക്കപ്പെട്ടത്. പിന്നീടാണ് പ്രതിവർഷം പന്ത്രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നൽകുന്ന നിലവിലെ നയത്തിലേക്ക് മാറിയത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ നീക്കങ്ങൾ നടക്കുന്നുണ്ട്. ബിഹാറിലും ഒഡീഷയിലും 12 ദിവസത്തെ വാർഷിക ആർത്തവ അവധി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം