കാണ്ടഹാര്‍ വിമാനം റാഞ്ചല്‍; ഒരു ഭീകരനെ കൂടി അജ്ഞാതര്‍ വെടിവെച്ച് കൊന്നു

നേപ്പാളില്‍ നിന്ന് 1999 ഡിസംബര്‍ 24ന് അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിക്കൊണ്ടുപോയ ഭീകര സംഘത്തിലെ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. അഞ്ചംഗ ഭീകര സംഘത്തിലെ ഒരാളെ അജ്ഞാത സംഘം കറാച്ചിയില്‍ വെടിവെച്ച് കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍പറയുന്നത്. സംഘത്തിലെ പ്രധാനിയായ സഫറുള്ള ജമാലിയാണ് മരിച്ചത്.

രണ്ട് ദിവസം മുമ്പ് ഈ ഭീകരസംഘത്തിലെ മറ്റൊരാളെയും വെടിവെച്ചു കൊന്നിരുന്നു. ബൈക്കിലെത്തിയ രണ്ടു പേര്‍ ഭീകരന്റെ വീട്ടില്‍ കയറി അയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഭീകരനായ മിസ്ട്രി സഹൂര്‍ ഇബ്രാഹിമും കറാച്ചിയിലാണ് വെടിയേറ്റ് മരിച്ചത്.

സാഹിദ് അഖുണ്ഡ് എന്ന പേരില്‍ കറാച്ചിയിലെ അക്തര്‍ കോളനിയില്‍ ഫര്‍ണിച്ചര്‍ കട നടത്തുകയായിരുന്നു മിസ്ട്രി സഹൂര്‍ ഇബ്രാഹിം. രണ്ടു പേര്‍ ഇയാളുടെ ഗോഡൗണില്‍ എത്തി തലയ്ക്കു നേരെ വെടിവെക്കുകയായിരുന്നു. ഇയാളാണ് റാഞ്ചി കൊണ്ട് പോയ വിമാനത്തിലെ യാത്രക്കാരനായിരുന്ന രൂപന്‍ കട്യാലിനെ അയാളുടെ ഭാര്യയുടെ മുന്നില്‍ വെച്ച് കുത്തിക്കൊന്നത്. ഈ മാസം ഒന്നിനായിരുന്നു സംഭവം.

അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല. ആസൂത്രിതമായി നടത്തിയ ആക്രമണമാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. 170 യാത്രക്കാരുണ്ടായിരുന്ന വിമാനം വിട്ടുകിട്ടുന്നതിനായി ഇന്ത്യ മോചിപ്പിച്ച ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനാ തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ ഇബ്രാഹിമിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ