കാണ്ടഹാര്‍ വിമാനം റാഞ്ചല്‍; ഒരു ഭീകരനെ കൂടി അജ്ഞാതര്‍ വെടിവെച്ച് കൊന്നു

നേപ്പാളില്‍ നിന്ന് 1999 ഡിസംബര്‍ 24ന് അഫ്ഗാനിസ്ഥാനിലെ കാണ്ടഹാറിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിക്കൊണ്ടുപോയ ഭീകര സംഘത്തിലെ ഒരാള്‍ കൂടി കൊല്ലപ്പെട്ടു. അഞ്ചംഗ ഭീകര സംഘത്തിലെ ഒരാളെ അജ്ഞാത സംഘം കറാച്ചിയില്‍ വെടിവെച്ച് കൊന്നതായാണ് റിപ്പോര്‍ട്ടുകള്‍പറയുന്നത്. സംഘത്തിലെ പ്രധാനിയായ സഫറുള്ള ജമാലിയാണ് മരിച്ചത്.

രണ്ട് ദിവസം മുമ്പ് ഈ ഭീകരസംഘത്തിലെ മറ്റൊരാളെയും വെടിവെച്ചു കൊന്നിരുന്നു. ബൈക്കിലെത്തിയ രണ്ടു പേര്‍ ഭീകരന്റെ വീട്ടില്‍ കയറി അയാളെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഭീകരനായ മിസ്ട്രി സഹൂര്‍ ഇബ്രാഹിമും കറാച്ചിയിലാണ് വെടിയേറ്റ് മരിച്ചത്.

സാഹിദ് അഖുണ്ഡ് എന്ന പേരില്‍ കറാച്ചിയിലെ അക്തര്‍ കോളനിയില്‍ ഫര്‍ണിച്ചര്‍ കട നടത്തുകയായിരുന്നു മിസ്ട്രി സഹൂര്‍ ഇബ്രാഹിം. രണ്ടു പേര്‍ ഇയാളുടെ ഗോഡൗണില്‍ എത്തി തലയ്ക്കു നേരെ വെടിവെക്കുകയായിരുന്നു. ഇയാളാണ് റാഞ്ചി കൊണ്ട് പോയ വിമാനത്തിലെ യാത്രക്കാരനായിരുന്ന രൂപന്‍ കട്യാലിനെ അയാളുടെ ഭാര്യയുടെ മുന്നില്‍ വെച്ച് കുത്തിക്കൊന്നത്. ഈ മാസം ഒന്നിനായിരുന്നു സംഭവം.

അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല. ആസൂത്രിതമായി നടത്തിയ ആക്രമണമാണ് ഇതെന്നാണ് പൊലീസ് പറയുന്നത്. 170 യാത്രക്കാരുണ്ടായിരുന്ന വിമാനം വിട്ടുകിട്ടുന്നതിനായി ഇന്ത്യ മോചിപ്പിച്ച ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനാ തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ ഇബ്രാഹിമിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി