ജസ്റ്റിസ് എസ്. മുരളീധറിന്റെ സ്ഥലംമാറ്റം സ്വാഭാവിക നടപടി, സമ്മതം വാങ്ങിയിരുന്നു: മറുപടിയുമായി കേന്ദ്രം

ഡൽഹിയിൽ നടന്ന അക്രമത്തിൽ 32 പേർ മരിക്കുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബുധനാഴ്ച കേന്ദ്രത്തെയും സംസ്ഥാന സർക്കാരിനെയും ഡൽഹി പൊലീസിനെയും രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റിയതിനെച്ചൊല്ലിയുള്ള വിവാദത്തിന് മറുപടിയുമായി സർക്കാർ. “നന്നായി തീർപ്പാക്കിയ പ്രക്രിയ” പിന്തുടർന്ന് ജഡ്ജിയുടെ സമ്മതത്തോടെയാണ് സ്ഥലം മാറ്റം എന്നാണ് സർക്കാർ പറയുന്നത്.

പതിവ് സ്ഥലംമാറ്റത്തെ കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് തന്റെ ട്വീറ്റുകളിൽ ആരോപിച്ചു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 12.02.2020 ലെ ശിപാർശ അനുസരിച്ചാണ് ബഹുമാനപ്പെട്ട ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം.

സ്ഥലംമാറ്റത്തിൽ ജഡ്ജിയുടെ സമ്മതം വാങ്ങിയിരുന്നു. നന്നായി തീർപ്പാക്കിയ പ്രക്രിയ പിന്തുടർന്നാണ് ഇതെന്നും നിയമ മന്ത്രി ട്വീറ്റ് ചെയ്തു.

ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഡൽഹി ഹൈക്കോടതിയിലെ മൂന്നാമത്തെ പരമോന്നത ജഡ്ജിയായ ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം സംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച രാത്രി 11 മണിയോടെയാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. ഫെബ്രുവരി 12- ന് സുപ്രീം കോടതി കൊളീജിയം ശിപാർശ ചെയ്ത് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ഇത്.

സ്ഥലംമാറ്റ വിജ്ഞാപനത്തിൽ ജഡ്ജിക്ക് തന്റെ പുതിയ തസ്തികയിൽ ചേരുന്നതിന് സമയപരിധി ഒന്നും പറയുന്നില്ല. എന്നാൽ ഉടനടി ചെയ്യണമെന്നാണ് അനുമാനിക്കുന്നത്. ഇത്തരം സ്ഥലം മാറ്റ ഉത്തരവുകൾ സാധാരണയായി ജഡ്ജിമാർക്ക് ചേരാൻ 14 ദിവസത്തെ സമയം നൽകും; മുമ്പത്തെ ആറ് സ്ഥലംമാറ്റങ്ങളിലും ഇങ്ങനെയായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക