ജസ്റ്റിസ് എസ്. മുരളീധറിന്റെ സ്ഥലംമാറ്റം സ്വാഭാവിക നടപടി, സമ്മതം വാങ്ങിയിരുന്നു: മറുപടിയുമായി കേന്ദ്രം

ഡൽഹിയിൽ നടന്ന അക്രമത്തിൽ 32 പേർ മരിക്കുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബുധനാഴ്ച കേന്ദ്രത്തെയും സംസ്ഥാന സർക്കാരിനെയും ഡൽഹി പൊലീസിനെയും രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റിയതിനെച്ചൊല്ലിയുള്ള വിവാദത്തിന് മറുപടിയുമായി സർക്കാർ. “നന്നായി തീർപ്പാക്കിയ പ്രക്രിയ” പിന്തുടർന്ന് ജഡ്ജിയുടെ സമ്മതത്തോടെയാണ് സ്ഥലം മാറ്റം എന്നാണ് സർക്കാർ പറയുന്നത്.

പതിവ് സ്ഥലംമാറ്റത്തെ കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് തന്റെ ട്വീറ്റുകളിൽ ആരോപിച്ചു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 12.02.2020 ലെ ശിപാർശ അനുസരിച്ചാണ് ബഹുമാനപ്പെട്ട ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം.

സ്ഥലംമാറ്റത്തിൽ ജഡ്ജിയുടെ സമ്മതം വാങ്ങിയിരുന്നു. നന്നായി തീർപ്പാക്കിയ പ്രക്രിയ പിന്തുടർന്നാണ് ഇതെന്നും നിയമ മന്ത്രി ട്വീറ്റ് ചെയ്തു.

ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഡൽഹി ഹൈക്കോടതിയിലെ മൂന്നാമത്തെ പരമോന്നത ജഡ്ജിയായ ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം സംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച രാത്രി 11 മണിയോടെയാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. ഫെബ്രുവരി 12- ന് സുപ്രീം കോടതി കൊളീജിയം ശിപാർശ ചെയ്ത് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ഇത്.

സ്ഥലംമാറ്റ വിജ്ഞാപനത്തിൽ ജഡ്ജിക്ക് തന്റെ പുതിയ തസ്തികയിൽ ചേരുന്നതിന് സമയപരിധി ഒന്നും പറയുന്നില്ല. എന്നാൽ ഉടനടി ചെയ്യണമെന്നാണ് അനുമാനിക്കുന്നത്. ഇത്തരം സ്ഥലം മാറ്റ ഉത്തരവുകൾ സാധാരണയായി ജഡ്ജിമാർക്ക് ചേരാൻ 14 ദിവസത്തെ സമയം നൽകും; മുമ്പത്തെ ആറ് സ്ഥലംമാറ്റങ്ങളിലും ഇങ്ങനെയായിരുന്നു.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും