ജസ്റ്റിസ് എസ്. മുരളീധറിന്റെ സ്ഥലംമാറ്റം സ്വാഭാവിക നടപടി, സമ്മതം വാങ്ങിയിരുന്നു: മറുപടിയുമായി കേന്ദ്രം

ഡൽഹിയിൽ നടന്ന അക്രമത്തിൽ 32 പേർ മരിക്കുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബുധനാഴ്ച കേന്ദ്രത്തെയും സംസ്ഥാന സർക്കാരിനെയും ഡൽഹി പൊലീസിനെയും രൂക്ഷമായി വിമർശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധറിനെ സ്ഥലം മാറ്റിയതിനെച്ചൊല്ലിയുള്ള വിവാദത്തിന് മറുപടിയുമായി സർക്കാർ. “നന്നായി തീർപ്പാക്കിയ പ്രക്രിയ” പിന്തുടർന്ന് ജഡ്ജിയുടെ സമ്മതത്തോടെയാണ് സ്ഥലം മാറ്റം എന്നാണ് സർക്കാർ പറയുന്നത്.

പതിവ് സ്ഥലംമാറ്റത്തെ കോൺഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് തന്റെ ട്വീറ്റുകളിൽ ആരോപിച്ചു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ 12.02.2020 ലെ ശിപാർശ അനുസരിച്ചാണ് ബഹുമാനപ്പെട്ട ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം.

സ്ഥലംമാറ്റത്തിൽ ജഡ്ജിയുടെ സമ്മതം വാങ്ങിയിരുന്നു. നന്നായി തീർപ്പാക്കിയ പ്രക്രിയ പിന്തുടർന്നാണ് ഇതെന്നും നിയമ മന്ത്രി ട്വീറ്റ് ചെയ്തു.

ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഡൽഹി ഹൈക്കോടതിയിലെ മൂന്നാമത്തെ പരമോന്നത ജഡ്ജിയായ ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം സംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച രാത്രി 11 മണിയോടെയാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. ഫെബ്രുവരി 12- ന് സുപ്രീം കോടതി കൊളീജിയം ശിപാർശ ചെയ്ത് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ഇത്.

സ്ഥലംമാറ്റ വിജ്ഞാപനത്തിൽ ജഡ്ജിക്ക് തന്റെ പുതിയ തസ്തികയിൽ ചേരുന്നതിന് സമയപരിധി ഒന്നും പറയുന്നില്ല. എന്നാൽ ഉടനടി ചെയ്യണമെന്നാണ് അനുമാനിക്കുന്നത്. ഇത്തരം സ്ഥലം മാറ്റ ഉത്തരവുകൾ സാധാരണയായി ജഡ്ജിമാർക്ക് ചേരാൻ 14 ദിവസത്തെ സമയം നൽകും; മുമ്പത്തെ ആറ് സ്ഥലംമാറ്റങ്ങളിലും ഇങ്ങനെയായിരുന്നു.

Latest Stories

ധൻകർ 'പരിധി ലംഘിച്ചു' എന്ന് ബിജെപി നേതൃത്വം; ചൊടിപ്പിച്ചത് പ്രതിപക്ഷത്തിൻ്റെ പ്രമേയം ധൻകർ അംഗീകരിച്ചത്, രാജിയ്ക്ക് പിന്നിലെ കാരണങ്ങൾ പുറത്ത്

IND VS ENG:കരുൺ നായരെയും സായിയെയും പുറത്തിരുത്തണം, എന്നിട്ട് ആ താരത്തെ കൊണ്ട് വരണം, ഇല്ലെങ്കിൽ....: രവിചന്ദ്രൻ അശ്വിൻ

അവന്മാർക്ക് മാത്രം വേറെ നിയമമോ? ആ ഒരു കാര്യം ഞങ്ങൾ അനുവദിക്കില്ല: പാകിസ്ഥാൻ

എന്നോട് ക്ഷമിക്കണം അച്ഛാ, ടീമാണ് വലുത്; അഫ്ഗാൻ ക്രിക്കറ്റ് ലീഗിൽ മുഹമ്മദ് നബിയെ സിക്സറിന് പറത്തി മകൻ ഹസന്‍

വിലാപയാത്ര 17 മണിക്കൂർ പിന്നിട്ട്, ജന്മനാടായ ആലപ്പുഴയിൽ; പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക് വിഎസ്

IND VS ENG: ഗില്ലിനും സംഘത്തിനും ഞങ്ങളെ പേടിയാണ്, ആ ഒരു കാര്യത്തിൽ ഞങ്ങൾ അവരെക്കാൾ കരുത്തരാണ്: ഹാരി ബ്രൂക്ക്

ഇരുട്ടിലും വിപ്ലവ ജ്വാലയായി സമരസൂര്യന്‍; കണ്ണീര്‍ പൊഴിച്ച് പാതയോരങ്ങള്‍, ജനസാഗരത്തില്‍ ലയിച്ച് വിഎസ്

അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തിലെത്തി; രാജ്യം സ്വന്തമാക്കിയത് നൂതനമായ മൂന്ന് ആക്രമണ ഹെലികോപ്റ്ററുകള്‍

പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം നിലകൊണ്ട പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകുന്ന ആണൊരുത്തനായിരുന്നു; വിഎസിനെ അനുസ്മരിച്ച് ദീദി ദാമോദര്‍

സമരസപ്പെടാത്ത സമര വീര്യം; തലസ്ഥാനത്തെ അന്ത്യാഭിവാദ്യളോടെ ജന്മനാട്ടിലേക്ക്