ഝാർഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്  ഹേമന്ത് സോറനെ ക്ഷണിച്ച് ഗവര്‍ണര്‍

ഝാർഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്  ജെ.എം.എം നേതാവ് ഹേമന്ത് സോറനെ ഗവര്‍ണര്‍ ദ്രൌപദി മുര്‍മു ക്ഷണിച്ചു. 50 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി ഹേമന്ത് സോറന്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം ഒരു ദിവസം കാത്തു നിന്നതിനു ശേഷമാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുമതി നല്‍കിയത്.

ഈ ഞായറാഴ്ചയാണ് ഹേമന്ത് സോറന്‍ ഝാർഖണ്ഡിന്റെ മുഖ്യമന്ത്രിയായി വീണ്ടുമൊരിക്കല്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. നേരത്തെ 27ന് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനെ കുറിച്ച് ജെ.എം.എം ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗവര്‍ണറുടെ ഓഫീസില്‍ നിന്നും ക്ഷണക്കത്ത് അയക്കാന്‍ വൈകിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. മഹാസഖ്യത്തിന് സ്വന്തം നിലയില്‍ ലഭിച്ച പിന്തുണക്ക് പുറമെ ബാബുലാല്‍ മറാണ്ടിയുടെ ഝാർഖണ്ഡ് വികാസ് മോര്‍ച്ച പ്രഗതിശീല്‍ വിഭാഗത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെയാണ് സോറന് 50 അംഗങ്ങളുടെ പിന്തുണ നേടാനായത്. സംസ്ഥാനത്തെ ബി.ജെ.പിയുടെ ആദ്യകാല നേതാക്കളില്‍ ഒരാളും മുഖ്യമന്ത്രിയുമായിരുന്നു ബാബുലാല്‍ മറാണ്ടി. റാഞ്ചിയിലെ വസതിയില്‍ മറാണ്ടിയെ കണ്ട് ഹേമന്ത് പിന്തുണ തോടുകയായിരുന്നു. പിന്നീട് ദല്‍ഹിയിലെത്തിയ ഹേമന്ത് സോറന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ റാഞ്ചിയിലെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചു. സംസ്ഥാനത്തെ ഏതെങ്കിലുമൊരു വ്യക്തിയെ ബാധിക്കുന്നുണ്ടെങ്കില്‍ പോലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ സോറന്‍ വ്യക്തമാക്കി.

ദല്‍ഹിയില്‍ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചുവെങ്കിലും ജെ.എം.എം കൃത്യമായി മതേതര ചേരിയില്‍ ഉറച്ചു നില്‍ക്കുന്നതിന്റെ സൂചനയായാണ് ഹേമന്തിന്റെ സി.എ.എ വിഷയത്തിലുള്ള പ്രസ്താവന വിലയിരുത്തപ്പെടുന്നത്. ഹേമന്ത് മല്‍സരിച്ച ദുംക മണ്ഡലത്തിലായിരുന്നു പ്രതിഷേധക്കാരെ വസ്ത്രം കൊണ്ടു തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ വിവാദമായ പരാമര്‍ശം നടന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക