'ഭർത്താവിന്റെ പേര് ചേർത്ത് വിളിക്കണ്ട'; പ്രതിഷേധിച്ച് ജയാ ബച്ചൻ, രാജ്യസഭ വിട്ടിറങ്ങി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർ

രാജ്യസഭയിൽ ‘ജയ അമിതാഭ് ബച്ചൻ’ തർക്കം വീണ്ടും. സമജ്‌വാദി പാർട്ടി എംപി ജയാ ബച്ചനെ ഉപരാഷ്ട്രപതി വീണ്ടും ജയ അമിതാഭ് ബച്ചൻ എന്ന വിളിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. തന്നെ ജയ അമിതാഭ് ബച്ചൻ എന്ന് വീണ്ടും വിളിച്ച ഉപരാഷ്ട്രപതി മാപ്പ് പറയണമെന്നും ജയാ ബച്ചൻ ആവശ്യപ്പെട്ടു. തുടർന്ന് അവർ സഭയിൽ നിന്ന് ഇറങ്ങി പോയി. ജയാ ബച്ചനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളും സഭ വിട്ടു.

രാജ്യസഭയിൽ നേരത്തെ രണ്ടു തവണ ഇതേ കാര്യത്തിൽ ജയാ ബച്ചൻ പ്രതിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയും ‘സർ, ജയാ ബച്ചൻ മാത്രം മതി’ എന്ന് പറഞ്ഞ് ഉപരിഷ്ട്രപതിയെ അവർ എതിർത്തിരുന്നു. കഴിഞ്ഞ മാസം ‘ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി’ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായണൻ സിങിനെ എതിർത്ത ജയ, ‘സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ പേരിലാണ് അംഗീകരിക്കപ്പെടുന്നതെന്നും സ്ത്രീകൾക്ക് സ്വന്തമായി അസ്തിത്വമോ നേട്ടങ്ങളോ ഇല്ല’ എന്നും വിമർശിച്ചിരുന്നു.

ഇന്ന് വീണ്ടും ഉപരിഷ്ട്രപതി ഈ വിളി അവർത്തിച്ചപ്പോൾ ജയാ ബച്ചൻ ഉപരാഷ്ട്രപതി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പ്രകോപിതനായ ജഗദീപ് ധൻകർ, ‘എന്നെ പഠിപ്പിക്കേണ്ട’ എന്ന് പ്രതികരിച്ചു. എന്നാൽ, ജയാ ബച്ചൻ ഉറച്ചു നിൽക്കുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പ്രതിഷേധം ഉയർന്നപ്പോൾ അവർ സഭ വിട്ടു, പ്രതിപക്ഷ എംപിമാരും ഒപ്പം സഭയിൽ നിന്നിറങ്ങി.

സമാജ്‌വാദി പാർട്ടിയുടെ എംപിയാണ് ജയാ ബച്ചൻ. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ മുന്നണിയുടെ ഭാഗമാണ് സമാജ്‌വാദി പാർട്ടി. ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ നിന്ന് 33ലേക്ക് ബിജെപിയെ ഒതുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പാർട്ടിയാണ് സമാജ്‌വാദി പാർട്ടി. അതേസമയം ജയ ബാധുരി എന്ന പേരില്‍ സിനിമയിലെത്തിയ നടി അമിതാഭ് ബച്ചനുമായുള്ള വിവാഹശേഷമാണ് ബച്ചന്‍ എന്ന പേര് സ്വീകരിച്ചത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി