'ഭർത്താവിന്റെ പേര് ചേർത്ത് വിളിക്കണ്ട'; പ്രതിഷേധിച്ച് ജയാ ബച്ചൻ, രാജ്യസഭ വിട്ടിറങ്ങി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാർ

രാജ്യസഭയിൽ ‘ജയ അമിതാഭ് ബച്ചൻ’ തർക്കം വീണ്ടും. സമജ്‌വാദി പാർട്ടി എംപി ജയാ ബച്ചനെ ഉപരാഷ്ട്രപതി വീണ്ടും ജയ അമിതാഭ് ബച്ചൻ എന്ന വിളിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്. തന്നെ ജയ അമിതാഭ് ബച്ചൻ എന്ന് വീണ്ടും വിളിച്ച ഉപരാഷ്ട്രപതി മാപ്പ് പറയണമെന്നും ജയാ ബച്ചൻ ആവശ്യപ്പെട്ടു. തുടർന്ന് അവർ സഭയിൽ നിന്ന് ഇറങ്ങി പോയി. ജയാ ബച്ചനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളും സഭ വിട്ടു.

രാജ്യസഭയിൽ നേരത്തെ രണ്ടു തവണ ഇതേ കാര്യത്തിൽ ജയാ ബച്ചൻ പ്രതിഷേധിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയും ‘സർ, ജയാ ബച്ചൻ മാത്രം മതി’ എന്ന് പറഞ്ഞ് ഉപരിഷ്ട്രപതിയെ അവർ എതിർത്തിരുന്നു. കഴിഞ്ഞ മാസം ‘ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി’ എന്ന് വിളിച്ച് അഭിസംബോധന ചെയ്ത ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായണൻ സിങിനെ എതിർത്ത ജയ, ‘സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ പേരിലാണ് അംഗീകരിക്കപ്പെടുന്നതെന്നും സ്ത്രീകൾക്ക് സ്വന്തമായി അസ്തിത്വമോ നേട്ടങ്ങളോ ഇല്ല’ എന്നും വിമർശിച്ചിരുന്നു.

ഇന്ന് വീണ്ടും ഉപരിഷ്ട്രപതി ഈ വിളി അവർത്തിച്ചപ്പോൾ ജയാ ബച്ചൻ ഉപരാഷ്ട്രപതി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പ്രകോപിതനായ ജഗദീപ് ധൻകർ, ‘എന്നെ പഠിപ്പിക്കേണ്ട’ എന്ന് പ്രതികരിച്ചു. എന്നാൽ, ജയാ ബച്ചൻ ഉറച്ചു നിൽക്കുകയും മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പ്രതിഷേധം ഉയർന്നപ്പോൾ അവർ സഭ വിട്ടു, പ്രതിപക്ഷ എംപിമാരും ഒപ്പം സഭയിൽ നിന്നിറങ്ങി.

സമാജ്‌വാദി പാർട്ടിയുടെ എംപിയാണ് ജയാ ബച്ചൻ. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ മുന്നണിയുടെ ഭാഗമാണ് സമാജ്‌വാദി പാർട്ടി. ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ നിന്ന് 33ലേക്ക് ബിജെപിയെ ഒതുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പാർട്ടിയാണ് സമാജ്‌വാദി പാർട്ടി. അതേസമയം ജയ ബാധുരി എന്ന പേരില്‍ സിനിമയിലെത്തിയ നടി അമിതാഭ് ബച്ചനുമായുള്ള വിവാഹശേഷമാണ് ബച്ചന്‍ എന്ന പേര് സ്വീകരിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ