തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല; വിരുന്നിനെന്ന വ്യാജേന വിളിച്ച് നവദമ്പതികളെ വെട്ടിക്കൊന്നു

തമിഴ്‌നാട് കുംഭകോണത്ത് വീണ്ടും ദുരഭിമാനക്കൊല. ദമ്പതികളെ  ഭാര്യ സഹോദരനും ബന്ധും ചേർന്ന് വെട്ടിക്കൊന്നു മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു അടുത്തിടെ വിവാഹിതരായ ശരണ്യ, മോഹൻ എന്നിവരെ വിരുന്നിനെന്ന വ്യാജേന ശരണ്യയുടെ വീട്ടുകാർ വിളിച്ചുവരുത്തിയാണ് കൊലപാതകം നടത്തിയത്.

വ്യത്യസ്ത സമുദായങ്ങളിൽ പെട്ട ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ എതിരായിരുന്നു.  വീട്ടുകാരുടെ എതിർപ്പിനെ മറികടന്നാണ് ഇരുവരും വിവാഹിതരായത്.  കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയാണ് ശരണ്യ.

തിരുനെൽവേലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവേയാണ് ഇരുവരും പ്രണയത്തിലാകുന്നത്. നഴ്സായ ശരണ്യ കുറച്ച് കാലം മുമ്പാണ് ആശുപത്രിയിൽ ജോലിക്കെത്തിയത്. എന്നാൽ പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാം എന്ന് പറഞ്ഞ് വീട്ടുകാർ വിളിച്ചതിനെ തുടർന്നാണ് ഇരുവരുമെത്തിയത്.

ശരണ്യയുടെ സഹോദരൻ ശക്തിവേൽ, ബന്ധു രഞ്ജിത് എന്നിവർ കുംഭകോണം പൊലീസിൽ കീഴടങ്ങി. ഇന്നലെ വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

Latest Stories

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി