നിര്‍മ്മിത ബുദ്ധിയില്‍ ലോകരാജാവാകാന്‍ ഇന്ത്യ; എഐ വിദഗ്ദ്ധരില്‍ ചരിത്രമിട്ട് ബംഗളൂരു; കോടി ഡോളര്‍ വരുമാനം, ലക്ഷം തൊഴില്‍ അവസരം

നിര്‍മിത ബുദ്ധിയില്‍ ലോകത്തിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ. നിര്‍മിത ബുദ്ധിയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉള്ളത് ഇന്ത്യയിലാണ്. അടുത്ത ആറു മാസങ്ങള്‍ക്കുള്ളില്‍ 5,000 തൊഴിലവസരങ്ങള്‍ ഉള്ളതായി മാനവ വിഭവ സേവനങ്ങള്‍ നല്‍കുന്ന പ്രമുഖ കമ്പനിയായ ടീം ലീസിന്റെ റിപ്പോര്‍ട്ട് പറയുന്നു. ഡേറ്റ ശാസ്ത്രജ്ഞര്‍, മെഷീന്‍ ലേണിംഗ് എന്‍ജിനിയര്‍മാര്‍ എന്നീ തസ്തികകള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്.

നിര്‍മിത ബുദ്ധി രംഗത്ത് പുതുതായി പ്രവേശിക്കുന്ന എന്‍ജിനിയര്‍മാര്‍ക്ക് 10 ലക്ഷം മുതല്‍ 14 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനം പ്രതീക്ഷിക്കാം. അതിവേഗം വികസിക്കുന്ന തൊഴില്‍ വിപണിയില്‍ നിര്‍മിത ബുദ്ധി, മെഷിന്‍ ലേണിംഗ് രംഗത്ത് കഴിവുള്ളവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് ടീം ലീസ് ചീഫ് ബിസിനസ് ഓഫീസര്‍ ശിവ പ്രസാദ് നന്ദുരി വ്യക്തമാക്കുന്നത്.

നിലവില്‍ ഇന്ത്യയില്‍ നാലുലക്ഷം പ്രൊഫഷണലുകള്‍ നിര്‍മിത ബുദ്ധി രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍മിത ബുദ്ധിയില്‍ ഏറ്റവും അധികം വിദഗ്ദ്ധരുള്ള ലോകത്തെ രണ്ടാമത്തെ നഗരം ബംഗളൂരുവാണ്. നിര്‍മിത ബുദ്ധി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ 2022ല്‍ 1220 കോടി ഡോളര്‍ വരുമാനം നേടിയിരുന്നു. ആഗോള നിര്‍മിത ബുദ്ധി മേഖലയുടെ വിറ്റുവരവ് 13,600 കോടി ഡോളറായിരുന്നു.

Latest Stories

'സഞ്ജുവിനെ പറഞ്ഞയക്കാനെന്താ ഇത്ര തിടുക്കം, കളിച്ചു ജയിക്കടാ...', അമ്പയറുടെ വിവാദ തീരുമാനത്തിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിയില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!

IPL 2024: സഞ്ജു കളിക്കാറുള്ള ഇമ്പാക്ട് ക്യാമ്മിയോ കളിക്കാൻ ഒരു പിങ്ക് ജേഴ്സിക്കാരൻ ഈ രാത്രി അവനൊപ്പമുണ്ടായിരുന്നെങ്കിൽ..

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും; തല്‍സമയം ഫലം അറിയാന്‍ ആപ്പുകളും വെബ്‌സൈറ്റുകളും തയാര്‍

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷനെ കാര്‍ ഇടിച്ചു വീഴ്ത്തി; ഗുരുതര പരുക്കേറ്റ കെപി യോഹന്നാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ