വോട്ടെണ്ണലില്‍ സുതാര്യത വേണം; തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട 'ഇന്ത്യാ' നേതാക്കള്‍; ചട്ടങ്ങള്‍ കൃത്യമായി പാലിക്കുമെന്ന് ഉറപ്പ് വാങ്ങി

നാളെ നടക്കുന്ന വോട്ടെണ്ണലില്‍ സുതാര്യത ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു.
കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്.

പോസ്റ്റല്‍ വോട്ടുകള്‍ ആദ്യം എണ്ണണമെന്നും കഴിഞ്ഞ തവണ ഇത് പലതവണ തെറ്റിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടു. വോട്ടെണ്ണല്‍ നടപടികള്‍ ചിത്രീകരിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

വോട്ടെണ്ണലുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. എല്ലാ ചട്ടങ്ങളും പാലിക്കാമെന്ന ഉറപ്പ് കമീഷന്‍ നല്‍കി.

വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് വിശദമായ മാനദണ്ഡം പുറപ്പെടുവിക്കണം. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിന് മുമ്പായി തപാല്‍ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി ഫലം അറിയിക്കണം- ഇന്ത്യാ നേതാക്കള്‍ ആവശ്യപ്പെട്ടു. 1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരം തപാല്‍ വോട്ടുകള്‍ ആദ്യം തന്നെ എണ്ണിത്തിട്ടപ്പെടുത്തേണ്ടതുണ്ട്.

കണ്‍ട്രോള്‍ യൂണിറ്റുകള്‍ വോട്ടെണ്ണാനെടുക്കുമ്പോള്‍ സിസിടിവി നിരീക്ഷണം കൃത്യമായുണ്ടാകണം. യൂണിറ്റുകളിലെ തീയതിയും സമയവും പരിശോധിച്ച് വോട്ടെടുപ്പ് തുടങ്ങിയതും അവസാനിച്ചതും കൃത്യസമയത്തല്ലേയെന്ന് ഉറപ്പാക്കണം. കൗണ്ടിങ് ഏജന്റുമാര്‍ക്ക് സ്ലിപ്പും ടാഗും മറ്റും കൃത്യമായി കൈമാറണം.
സ്ഥാനാര്‍ഥി അടിസ്ഥാനത്തിലുള്ള ഫലപ്രഖ്യാപനം നടത്തുംമുമ്പ് തെരഞ്ഞെടുപ്പ് തീയതി, സ്ഥാനാര്‍ഥികള്‍, ആകെ വോട്ടുകള്‍ തുടങ്ങിയവ കൃത്യമായി പ്രദര്‍ശിപ്പിക്കണം. വോട്ടെണ്ണുമ്പോള്‍ അനാവശ്യ തിരക്ക് ഒഴിവാക്കണം. ഏജന്റുമാര്‍ക്ക് ഫലം രേഖപ്പെടുത്തുന്നതിനും മറ്റും സമയം അനുവദിക്കണം. എല്ലാ പ്രക്രിയയും പൂര്‍ത്തിയായ ശേഷമേ ഫലപ്രഖ്യാപനം നടത്താവൂയെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്