സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു; ഒരാഴ്ചയ്ക്കിടെ ഒരു കിലോ ജയ അരിക്ക് കൂടിയത് അഞ്ചരരൂപ

സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ ഒരു കിലോ ജയ അരിക്ക് കൂടിയത് അഞ്ചരരൂപ. ആന്ധ്രയിൽ നിന്നുള്ള അരിയുടെ കയറ്റുമതി കുറഞ്ഞതോടെയാണ് വിലക്കയറ്റത്തിനു കാരണം. വൈദ്യുതിക്ഷാമം മൂലം ആന്ധ്രയിൽ മില്ലുകൾ പ്രവർത്തിക്കാത്തതാണ് അരി വരവ് നിലയ്ക്കാൻ കാരണം.

മലയാളികൾക്ക് ഏറെ പ്രിയമേറിയ ജയ അരിക്ക് മാത്രം  ഒരാഴ്ചയ്ക്കിടെ കൂടിയത് അഞ്ചരരൂപയാണ്. സ്ഥിതി തുടർന്നാൽ വില ഇനിയും കുതിച്ചുയരും. എന്നാൽ കടുത്ത വൈദ്യുതി പ്രതിസന്ധി കാരണം ആഴ്ചയിൽ മൂന്നു ദിവസം അഞ്ചു മണിക്കൂർ വീതം മാത്രാണ് അരി മില്ലുകൾക്ക് പ്രവർത്തിക്കാൻ കഴിയുന്നത്. അതായത് ഉൽപാദനം എൺപതു ശതമാനത്തോളം കുറഞ്ഞു.

ആവശ്യമുള്ളതിൻറെ പത്തു ശതമാനത്തിൽ താഴെ മാത്രമാണ് കേരള വിപണിയിലെത്തുന്നത്. കഴിഞ്ഞ ആഴ്ച ഒരു കിലോ ജയ അരിയുടെ മൊത്തവില 33 രൂപയായിരുന്നത് ഇപ്പേൾ 38 രൂപയാണ്. ചില്ലറ വിപണിയിൽ 42 രൂപ നൽകണം ഒരു കിലോ അരിക്ക്. തമിഴ്നാട്ടിൽനിന്നും കർണാകടയിൽനിന്നും ചെറിയതോതിലെങ്കിലും അരി എത്തുന്നത് മാത്രമാണ് ആശ്വാസം.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ