ഉത്തർപ്രദേശിൽ ഡെങ്കിപ്പനി ബാധിച്ച് 40 കുട്ടികൾ ഉൾപ്പെടെ 50 പേർ മരിച്ചു

പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് 40 കുട്ടികളടക്കം 50 പേർ മരിച്ചു. ഡെങ്കിപ്പനിയുടെ കടുത്ത രൂപമായ “ഡെങ്കി ഹെമറാജിക് പനി” മൂലമാണ് മരണമെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു.

പടിഞ്ഞാറൻ യുപിയിലെ മഥുര, ആഗ്ര തുടങ്ങിയ മറ്റ് ജില്ലകളിലും ഡെങ്കിപ്പനി വർദ്ധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്, വൈറൽ പനിയും നിർജ്ജലീകരണവും അനുഭവിക്കുന്ന കുട്ടികളാൽ ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്.

ഹെമറാജിക് ഡെങ്കി വളരെ അപകടകരമായ ഡെങ്കിപ്പനിയാണ്. കുട്ടികളുടെ പ്ലേറ്റ്‌ലെറ്റ് എണ്ണം പെട്ടെന്ന് കുറയുകയും രക്തസ്രാവമുണ്ടാകുകയും ചെയ്യും എന്ന് ലോകാരോഗ്യ സംഘടനയുടെ ഒരു സംഘം പറഞ്ഞതായി ഫിറോസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര വിജയ് സിംഗ് വ്യാഴാഴ്ച ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.

നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി), നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം എന്നിവയിൽ നിന്നുള്ള വിദഗ്ദ്ധരുടെ ഒരു സംഘത്തെ ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിനായി കേന്ദ്ര സർക്കാർ ഫിറോസാബാദിലേക്ക് അയച്ചിട്ടുണ്ട്.

ഫിറോസാബാദിൽ വ്യാഴാഴ്ച ഉണ്ടായ അഞ്ച് മരണങ്ങളിൽ 6 വയസ്സുകാരിയായ പല്ലവിയും ഉൾപ്പെടുന്നു. 100 കിടക്കകളുള്ള ഡെങ്കിപ്പനി ചികിത്സിക്കുന്ന ജില്ലാ ആശുപത്രിയിൽ പല്ലവിയെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ സർക്കാർ ഡോക്ടർമാർ നിഷ്ക്രിയരായിരുന്നു എന്നും പല്ലവിയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് നൽകിയില്ല എന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. കടുത്ത പനിയും നിർജ്ജലീകരണവും മൂലം ചൊവ്വാഴ്ചയാണ് ആറുവയസ്സുകാരിയെ ആശുപത്രിയിൽ എത്തിച്ചത്.

ഫിറോസാബാദിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള മഥുരയിലെ കോഹ് എന്ന ഗ്രാമത്തിൽ മാത്രം കഴിഞ്ഞ 15 ദിവസത്തിനിടെ 11 കുട്ടികൾ പനിയും നിർജ്ജലീകരണവും മൂലം മരിച്ചു. ജില്ലയിൽ ഇതുവരെ 15 പേർ മരിച്ചു.

സംസ്ഥാനത്തുടനീളം വൈറൽ പനി ബാധിച്ച് 100 ൽ അധികം ആളുകൾ മരിച്ചുവെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര ട്വിറ്ററിൽ പറഞ്ഞു. “കോവിഡ് രണ്ടാം തരംഗം പ്രതിരോധിക്കുന്നതിൽ സംഭവിച്ച വീഴ്ച്ചയുടെ ഭയാനകമായ പ്രത്യാഘാതങ്ങളിൽ നിന്ന് യുപി സർക്കാർ ഒരു പാഠവും പഠിച്ചിട്ടില്ലേ? സാധ്യമായ എല്ലാ സേവനവും രോഗബാധിതർക്ക് നൽകാനും രോഗം പടരാതിരിക്കാൻ വേണ്ടത്ര മുൻകരുതലുകൾ എടുക്കാനും സർക്കാർ തയ്യാറാവണം,” പ്രിയങ്ക ഗാന്ധി പറഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഏതാനും ദിവസം മുമ്പ് ഫിറോസാബാദ് സന്ദർശിക്കുകയും ചികിത്സ ആവശ്യമുള്ളവരെ സഹായിക്കാൻ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് പറയുകയും ചെയ്തു. യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിന് ശേഷം ജില്ലയിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥനായ ചീഫ് മെഡിക്കൽ ഓഫീസറെ സ്ഥലം മാറ്റി.

Latest Stories

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ