'പിലിഭിത്തിലെ ജനങ്ങളെ താന്‍ എക്കാലവും സേവിക്കും; മണ്ഡലവുമായുള്ള എന്റെ ബന്ധം രാഷ്ട്രീത്തിനുമതീതം; സീറ്റു നിഷേധിച്ച ബിജെപിയെ 'കുത്തി' വരുണ്‍ ഗാന്ധി

പിലിഭിത്തില്‍ സീറ്റു നിക്ഷേധിച്ച ബിജെപിക്കെതിരെ വൈകാരിക കുറിപ്പുമായി വരുണ്‍ ഗാന്ധി. പിലിഭിത്തിലെ ജനങ്ങളെ താന്‍ എക്കാലവും സേവിക്കും.
മണ്ഡലവുമായുള്ള തന്റെ ബന്ധം രാഷ്ട്രീത്തിനുമതീതമാണ്. തന്റെ വാതിലുകള്‍ അവര്‍ക്ക് മുന്നില്‍ എപ്പോഴും തുറന്നിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

1983ല്‍ അമ്മയുടെ വിരല്‍ത്തുമ്പില്‍ ആദ്യമായി പിലിഭിത്തിലെത്തിയ മൂന്ന് വയസുകാരനെ ഞാന്‍ ഓര്‍ക്കുന്നു. അന്ന് അവന്‍ അറിഞ്ഞിരുന്നില്ല, ഈ മണ്ണ് കര്‍മമണ്ഡലമാകുമെന്നും ഇവിടുത്തെ ജനങ്ങള്‍ തന്റെ കുടുംബമായി മാറുമെന്നും വരുണ്‍ സാമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ വ്യക്തമാക്കി.

സാധാരണക്കാരന്റെ ശബ്ദം ഉയര്‍ത്താനാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. എന്ത് വിലകൊടുത്തും ഈ ജോലി തുടരാന്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നു. പിലിഭിത്തുമായുള്ള ബന്ധം സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയുമാണെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു.

വരുണ്‍ ഗാന്ധി ഫിലിഭിത്തില്‍നിന്ന് സ്വതന്ത്രനായോ മറ്റേതെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായോ മത്സരിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കം വരുണ്‍ പാര്‍ട്ടിയിലേക്ക് ചേരാന്‍ ക്ഷണിച്ചിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ