'പിലിഭിത്തിലെ ജനങ്ങളെ താന്‍ എക്കാലവും സേവിക്കും; മണ്ഡലവുമായുള്ള എന്റെ ബന്ധം രാഷ്ട്രീത്തിനുമതീതം; സീറ്റു നിഷേധിച്ച ബിജെപിയെ 'കുത്തി' വരുണ്‍ ഗാന്ധി

പിലിഭിത്തില്‍ സീറ്റു നിക്ഷേധിച്ച ബിജെപിക്കെതിരെ വൈകാരിക കുറിപ്പുമായി വരുണ്‍ ഗാന്ധി. പിലിഭിത്തിലെ ജനങ്ങളെ താന്‍ എക്കാലവും സേവിക്കും.
മണ്ഡലവുമായുള്ള തന്റെ ബന്ധം രാഷ്ട്രീത്തിനുമതീതമാണ്. തന്റെ വാതിലുകള്‍ അവര്‍ക്ക് മുന്നില്‍ എപ്പോഴും തുറന്നിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

1983ല്‍ അമ്മയുടെ വിരല്‍ത്തുമ്പില്‍ ആദ്യമായി പിലിഭിത്തിലെത്തിയ മൂന്ന് വയസുകാരനെ ഞാന്‍ ഓര്‍ക്കുന്നു. അന്ന് അവന്‍ അറിഞ്ഞിരുന്നില്ല, ഈ മണ്ണ് കര്‍മമണ്ഡലമാകുമെന്നും ഇവിടുത്തെ ജനങ്ങള്‍ തന്റെ കുടുംബമായി മാറുമെന്നും വരുണ്‍ സാമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ വ്യക്തമാക്കി.

സാധാരണക്കാരന്റെ ശബ്ദം ഉയര്‍ത്താനാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. എന്ത് വിലകൊടുത്തും ഈ ജോലി തുടരാന്‍ നിങ്ങളുടെ അനുഗ്രഹം തേടുന്നു. പിലിഭിത്തുമായുള്ള ബന്ധം സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയുമാണെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു.

വരുണ്‍ ഗാന്ധി ഫിലിഭിത്തില്‍നിന്ന് സ്വതന്ത്രനായോ മറ്റേതെങ്കിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായോ മത്സരിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കം വരുണ്‍ പാര്‍ട്ടിയിലേക്ക് ചേരാന്‍ ക്ഷണിച്ചിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ