എന്റെ ഫോൺ ക്യാമറയിൽ പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുയാണ്, കേന്ദ്ര സർക്കാരിനെയും പ്ലാസ്റ്റർ ചെയ്യണം: മമതാ ബാനർജി

കേന്ദ്ര സർക്കാരിനെതിരായ പെഗാസസ് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ അണിനിരക്കാൻ പ്രതിപക്ഷത്തോട് ആഹ്വാനം ചെയ്ത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

“മൂന്ന് കാര്യങ്ങളാണ് ജനാധിപത്യത്തെ സൃഷ്ടിക്കുന്നത് – മാധ്യമങ്ങൾ, ജുഡീഷ്യറി, തിരഞ്ഞെടുപ്പ് കമ്മീഷൻ – പെഗാസസ് ഇവ മൂന്നും പിടിച്ചെടുത്തു,” എന്ന് മമതാ ബാനർജി പറഞ്ഞു. മമതാ ബാനർജിയുടെ അനന്തരവനും മുതിർന്ന പാർട്ടി നേതാവുമായ അഭിഷേക് ബാനർജിയും പെഗാസസ് വഴി ഫോൺ ചോർത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്.

ഇസ്രയേൽ മിലിട്ടറി ഗ്രേഡ് സ്പൈവെയർ പെഗാസസിനെ “അപകടകരമായത്”, “ക്രൂരം” എന്നീ വിശേഷണങ്ങൾ നൽകിയ മമതാ ബാനർജി തന്റെ ഫോണും കേന്ദ്രം ചോർത്തുന്നുണ്ടെന്നും അതിനാൽ തന്നെ മറ്റ് പ്രതിപക്ഷ നേതാക്കളുമായി സംസാരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പറഞ്ഞു.

“എനിക്ക് ഇപ്പോൾ ഡൽഹി മുഖ്യമന്ത്രി, ഗോവ മുഖ്യമന്ത്രി, ശരദ് പവാർ എന്നിവരോടൊന്നും സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഞാൻ എന്റെ ഫോൺ ക്യാമറയിൽ പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുയാണ്. അതുപോലെ കേന്ദ്ര സർക്കാരിനെയും പ്ലാസ്റ്റർ ചെയ്യണം,” മമതാ ബാനർജി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ