കശ്മീരി സ്ത്രീകള്‍ക്ക് എതിരെയുള്ള ഹരിയാന മുഖ്യമന്ത്രിയുടെ പരാമര്‍ശം; നിന്ദ്യമെന്ന് രാഹുല്‍ ഗാന്ധി

കശ്മീരി സ്ത്രീകള്‍ക്കെതിരായി  ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖത്തര്‍ നടത്തിയ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച  മുന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീരി സ്ത്രീകളെക്കുറിച്ച് ഹരിയാന മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം നിന്ദ്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അസ്ഥിരമായ മനസ്സുള്ള ഒരു മനുഷ്യന് വര്‍ഷങ്ങളായി ലഭിക്കുന്ന ആര്‍.എസ്.എസ് പരിശീലനം കൊണ്ട് എന്താണ് സംഭവിക്കുക എന്നതിന് ഉദാഹരണമാണ് ഖത്തറുടെ വാക്കുകള്‍. പുരുഷന് സ്വന്തമാക്കി വയ്ക്കാവുന്ന ഒരു സ്വത്തല്ല സ്ത്രീകളെന്നുന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനാല്‍ കശ്മീരി സ്ത്രീകളെ വിവാഹത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്തര്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു.ഖത്തറുടെ ഈ പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

“ബീഹാറില്‍ നിന്ന് ബഹുവിനെ (മരുമകളെ) കൊണ്ടുവരുമെന്ന് ഞങ്ങളുടെ മന്ത്രി ഒ.പി ധന്‍ഖാര്‍ പറയാറുണ്ടായിരുന്നു,”” ഫത്തേഹാബാദില്‍ നടന്ന പരിപാടിയില്‍ മനോഹര്‍ ലാല്‍ ഖത്തര്‍ പറഞ്ഞു. “”കശ്മീരിലേക്കുള്ള പാത തുറന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്. ഇനി ഇപ്പോള്‍ കശ്മീരില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവരും.”” “ബേറ്റി ബച്ചാവോ ബേറ്റി പഠാവോ” പ്രചാരണത്തിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ തിങ്കളാഴ്ച പരിഷ്‌കരിച്ചതു മുതല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുടെ നിയമങ്ങള്‍ ജമ്മു കശ്മീരിലും ബാധകമാവും. ഇത് സംബന്ധിച്ച കേന്ദ്രത്തിന്റെ ഉത്തരവ് വന്നത് മുതല്‍ കശ്മീരി സ്ത്രീകളെ വിവാഹം കഴിക്കുന്നതിനെ സംബന്ധിച്ചു നിരവധി ആളുകള്‍ ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീവിരുദ്ധമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. ഇതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്തറിന്റെയും പ്രസ്താവന വന്നിരിക്കുന്നത്.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി