കശ്മീരി സ്ത്രീകള്‍ക്ക് എതിരെയുള്ള ഹരിയാന മുഖ്യമന്ത്രിയുടെ പരാമര്‍ശം; നിന്ദ്യമെന്ന് രാഹുല്‍ ഗാന്ധി

കശ്മീരി സ്ത്രീകള്‍ക്കെതിരായി  ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖത്തര്‍ നടത്തിയ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച  മുന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീരി സ്ത്രീകളെക്കുറിച്ച് ഹരിയാന മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം നിന്ദ്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അസ്ഥിരമായ മനസ്സുള്ള ഒരു മനുഷ്യന് വര്‍ഷങ്ങളായി ലഭിക്കുന്ന ആര്‍.എസ്.എസ് പരിശീലനം കൊണ്ട് എന്താണ് സംഭവിക്കുക എന്നതിന് ഉദാഹരണമാണ് ഖത്തറുടെ വാക്കുകള്‍. പുരുഷന് സ്വന്തമാക്കി വയ്ക്കാവുന്ന ഒരു സ്വത്തല്ല സ്ത്രീകളെന്നുന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനാല്‍ കശ്മീരി സ്ത്രീകളെ വിവാഹത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്തര്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു.ഖത്തറുടെ ഈ പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

“ബീഹാറില്‍ നിന്ന് ബഹുവിനെ (മരുമകളെ) കൊണ്ടുവരുമെന്ന് ഞങ്ങളുടെ മന്ത്രി ഒ.പി ധന്‍ഖാര്‍ പറയാറുണ്ടായിരുന്നു,”” ഫത്തേഹാബാദില്‍ നടന്ന പരിപാടിയില്‍ മനോഹര്‍ ലാല്‍ ഖത്തര്‍ പറഞ്ഞു. “”കശ്മീരിലേക്കുള്ള പാത തുറന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്. ഇനി ഇപ്പോള്‍ കശ്മീരില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവരും.”” “ബേറ്റി ബച്ചാവോ ബേറ്റി പഠാവോ” പ്രചാരണത്തിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ തിങ്കളാഴ്ച പരിഷ്‌കരിച്ചതു മുതല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുടെ നിയമങ്ങള്‍ ജമ്മു കശ്മീരിലും ബാധകമാവും. ഇത് സംബന്ധിച്ച കേന്ദ്രത്തിന്റെ ഉത്തരവ് വന്നത് മുതല്‍ കശ്മീരി സ്ത്രീകളെ വിവാഹം കഴിക്കുന്നതിനെ സംബന്ധിച്ചു നിരവധി ആളുകള്‍ ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീവിരുദ്ധമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. ഇതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്തറിന്റെയും പ്രസ്താവന വന്നിരിക്കുന്നത്.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്