കശ്മീരി സ്ത്രീകള്‍ക്ക് എതിരെയുള്ള ഹരിയാന മുഖ്യമന്ത്രിയുടെ പരാമര്‍ശം; നിന്ദ്യമെന്ന് രാഹുല്‍ ഗാന്ധി

കശ്മീരി സ്ത്രീകള്‍ക്കെതിരായി  ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖത്തര്‍ നടത്തിയ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച  മുന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീരി സ്ത്രീകളെക്കുറിച്ച് ഹരിയാന മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം നിന്ദ്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അസ്ഥിരമായ മനസ്സുള്ള ഒരു മനുഷ്യന് വര്‍ഷങ്ങളായി ലഭിക്കുന്ന ആര്‍.എസ്.എസ് പരിശീലനം കൊണ്ട് എന്താണ് സംഭവിക്കുക എന്നതിന് ഉദാഹരണമാണ് ഖത്തറുടെ വാക്കുകള്‍. പുരുഷന് സ്വന്തമാക്കി വയ്ക്കാവുന്ന ഒരു സ്വത്തല്ല സ്ത്രീകളെന്നുന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനാല്‍ കശ്മീരി സ്ത്രീകളെ വിവാഹത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്തര്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു.ഖത്തറുടെ ഈ പരാമര്‍ശം വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

“ബീഹാറില്‍ നിന്ന് ബഹുവിനെ (മരുമകളെ) കൊണ്ടുവരുമെന്ന് ഞങ്ങളുടെ മന്ത്രി ഒ.പി ധന്‍ഖാര്‍ പറയാറുണ്ടായിരുന്നു,”” ഫത്തേഹാബാദില്‍ നടന്ന പരിപാടിയില്‍ മനോഹര്‍ ലാല്‍ ഖത്തര്‍ പറഞ്ഞു. “”കശ്മീരിലേക്കുള്ള പാത തുറന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്. ഇനി ഇപ്പോള്‍ കശ്മീരില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവരും.”” “ബേറ്റി ബച്ചാവോ ബേറ്റി പഠാവോ” പ്രചാരണത്തിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ തിങ്കളാഴ്ച പരിഷ്‌കരിച്ചതു മുതല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുടെ നിയമങ്ങള്‍ ജമ്മു കശ്മീരിലും ബാധകമാവും. ഇത് സംബന്ധിച്ച കേന്ദ്രത്തിന്റെ ഉത്തരവ് വന്നത് മുതല്‍ കശ്മീരി സ്ത്രീകളെ വിവാഹം കഴിക്കുന്നതിനെ സംബന്ധിച്ചു നിരവധി ആളുകള്‍ ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും സ്ത്രീവിരുദ്ധമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. ഇതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്തറിന്റെയും പ്രസ്താവന വന്നിരിക്കുന്നത്.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു