ഗുജറാത്ത് കലാപം; കൂട്ടക്കൊല, 22 പ്രതികളെ വെറുതെ വിട്ട് കോടതി

ഗുജറാത്ത് കലാപത്തിലുള്‍പ്പെട്ട 22 പ്രതികളെ കോടതി വെറുതെ വിട്ടു. ഗുജറാത്തിലെ അഡീഷണല്‍ ജില്ലാ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. 2002 ല്‍ ദിയോള്‍ ഗ്രാമത്തിലെ 17 പേരെ കൂട്ടകൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്.

22 പേരാണ് നിലവില്‍ കുറ്റപത്രത്തിലെ പ്രതികള്‍ എന്നാല്‍ അതില്‍ എട്ട് പേര്‍ വിചാരണ കാലത്ത് മരിച്ചു. ബാക്കിയുളള 14 പേരെയാണ് കോടതി ചൊവ്വാഴ്ച കുറ്റവിമുക്തരാക്കിയത്.2002 ഫെബ്രുവരി 28നാണ് ?ഗുജറാത്തില്‍ കൂട്ടക്കൊല നടന്നത്. കലാപത്തിനിടെ പ്രതികള്‍ 17 പേരെ കൊലപ്പെടുത്തുകയായിരുന്നു.

പ്രതികളെ പിടികൂടി 18 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്. വര്‍ഷങ്ങളോളം പ്രതികള്‍ ജയിലില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പ്രതികളെ നിരപരാധികളാണെന്ന് കോടതി വിധിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.

2002 ഫെബ്രുവരി 27ന് അയോധ്യയില്‍ നിന്ന് മടങ്ങിയ സബര്‍മതി എക്സ്പ്രസിന്റെ കോച്ച് ഗുജറാത്തിലെ ഗോധ്രയില്‍ വെച്ച് കത്തിച്ചു. അതില്‍ 58 പേര്‍ മരിക്കുകയായിരുന്നു. ഇത് സംസ്ഥാനത്തുടനീളം കലാപത്തിന് കാരണമായി. ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയ കലാപങ്ങളിലൊന്നായിരുന്നു ഇത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,044 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു