ഗുജറാത്ത് കലാപം; കൂട്ടക്കൊല, 22 പ്രതികളെ വെറുതെ വിട്ട് കോടതി

ഗുജറാത്ത് കലാപത്തിലുള്‍പ്പെട്ട 22 പ്രതികളെ കോടതി വെറുതെ വിട്ടു. ഗുജറാത്തിലെ അഡീഷണല്‍ ജില്ലാ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. 2002 ല്‍ ദിയോള്‍ ഗ്രാമത്തിലെ 17 പേരെ കൂട്ടകൊല ചെയ്ത കേസിലാണ് കോടതി ഉത്തരവ്.

22 പേരാണ് നിലവില്‍ കുറ്റപത്രത്തിലെ പ്രതികള്‍ എന്നാല്‍ അതില്‍ എട്ട് പേര്‍ വിചാരണ കാലത്ത് മരിച്ചു. ബാക്കിയുളള 14 പേരെയാണ് കോടതി ചൊവ്വാഴ്ച കുറ്റവിമുക്തരാക്കിയത്.2002 ഫെബ്രുവരി 28നാണ് ?ഗുജറാത്തില്‍ കൂട്ടക്കൊല നടന്നത്. കലാപത്തിനിടെ പ്രതികള്‍ 17 പേരെ കൊലപ്പെടുത്തുകയായിരുന്നു.

പ്രതികളെ പിടികൂടി 18 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ കോടതി വിധി വന്നിരിക്കുന്നത്. വര്‍ഷങ്ങളോളം പ്രതികള്‍ ജയിലില്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പ്രതികളെ നിരപരാധികളാണെന്ന് കോടതി വിധിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.

2002 ഫെബ്രുവരി 27ന് അയോധ്യയില്‍ നിന്ന് മടങ്ങിയ സബര്‍മതി എക്സ്പ്രസിന്റെ കോച്ച് ഗുജറാത്തിലെ ഗോധ്രയില്‍ വെച്ച് കത്തിച്ചു. അതില്‍ 58 പേര്‍ മരിക്കുകയായിരുന്നു. ഇത് സംസ്ഥാനത്തുടനീളം കലാപത്തിന് കാരണമായി. ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയ കലാപങ്ങളിലൊന്നായിരുന്നു ഇത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,044 പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ