പൗരത്വ നിയമ ഭേദഗതിയിലെ ചട്ടങ്ങളുടെ വിജ്ഞാപനം വൈകും; വിദഗ്‌ധോപദേശം തേടാൻ കേന്ദ്ര സർക്കാർ

പൗരത്വ നിയമ ഭേദഗതി നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമായതിനാൽ വിദഗ്ധരുടെ ഉപദേശം തേടിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ എന്നും അതിനാൽ തന്നെ ചട്ടങ്ങളുടെ വിജ്ഞാപനം വൈകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ അധികൃതർ പറഞ്ഞതായി റിപ്പോർട്ട്.

ചീഫ് ജസ്റ്റിസ് എസ്‌. എ ബോബ്ഡെ, ജസ്റ്റിസുമാരായ ബി.ആർ ഗവായി, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ച് ബുധനാഴ്ച പൗരത്വ നിയമ ഭേദഗതിക്കെതിരായ 59 ഹർജികൾ 2020 ജനുവരി 22- ന് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. നിയമപരമായി പൗരത്വ നിയമ ഭേദഗതിയെ വെല്ലുവിളിക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ കരുതുന്നുണ്ടെങ്കിൽ, ജനുവരി 22 വരെ സർക്കാർ കാത്തിരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല, അതിനാൽ പൗരത്വത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ അറിയിക്കാനും അധികൃതർക്ക് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം നൽകാനും, ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങളും, കട്ട് ഓഫ് തിയതിയും മറ്റും അറിയിക്കാനും ആഭ്യന്തര മന്ത്രാലയത്തിന് കഴിയുമെന്ന് അധികൃതർ പറഞ്ഞു.

ഭേദഗതി ചെയ്ത നിയമത്തിൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31-നോ അതിനു മുമ്പോ ഇന്ത്യയിലെത്തിയ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, സിഖുകാർ, പാർസികൾ, ജൈനന്മാർ, ബുദ്ധമതക്കാർ എന്നിവർക്ക് ഇന്ത്യൻ പൗരത്വാവകാശം നൽകുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങിയിരിക്കുന്നു.

പൗരത്വ നിയമത്തിനെതിരെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിൽ പൊലീസ് അതിക്രമം ഉണ്ടായ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുന്നതിന് മുമ്പ് പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ജുഡീഷ്യൽ നടപടികളുടെ ഫലം സർക്കാർ കാത്തിരിക്കുകയാണ്.

രാജ്യസഭ പാസാക്കി ഒരു ദിവസത്തിനു ശേഷം 2019 ഡിസംബർ 12- ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പൗരത്വ നിയമ ഭേദഗതിക്കു അനുമതി നൽകുകയായിരുന്നു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു