ഹൈദരാബാദിലെ കൂട്ടബലാത്സംഗം; ഒരാള്‍ അറസ്റ്റില്‍, സംഘത്തിലെ ഒരാള്‍ എം.എല്‍.എയുടെ മകനെന്ന് പൊലീസ്

ഹൈദരാബാദില്‍ കാറിനുള്ളില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. പോക്‌സോ നിയമം അനുസരിച്ചാണ് ഇവര്‍ക്കെതിരെ ആദ്യം കേസെടുത്തത്. പിന്നീട് ഐപിസി 376 (കൂട്ടബലാത്സംഗം) സെക്ഷനും ചുമത്തുകയായിരുന്നു.

അതേസമയം പ്രതികളുടെ സംഘത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ എംഎല്‍എയുടെ മകനാണെന്ന് പൊലീസ് സ്ഥീരീകരിച്ചു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച കാര്‍ തെലുങ്കാന എംഎല്‍എയുടെ പേരില്‍ ഉളളതാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എംഎല്‍എയുടെ മകന്‍ സംഘത്തില്‍ ഉണ്ടായിരുന്നെങ്കിലും കുറ്റം ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം സംഭവത്തില്‍ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.

17 വയസ്സുള്ള പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായത്. മെയ് 28 ശനിയാഴ്ചയാണ് സംഭവം. പെണ്‍കുട്ടിയെ വീട്ടില്‍ എത്തിക്കാം എന്ന വാഗ്ദാനം നല്‍കി കാറില്‍ കയറ്റുകയും പിന്നീട് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ പാര്‍ക്കിലേക്ക് കൊണ്ടപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടത്തിലുളളവര്‍ കാറിന് പുറത്ത് കാവല്‍ നില്‍ക്കുമ്പോള്‍ അക്രമികള്‍ മാറിമാറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതികള്‍ ഒരു കഫേയില്‍ ആണെന്നാണ് എംഎല്‍എയുടെ കുടുംബം പറഞ്ഞത്.

അഞ്ച് പ്രതികളില്‍ ഒരാള്‍ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി എംഎല്‍എയുടെ മകനാണെന്നും മറ്റൊരാള്‍ ന്യൂനപക്ഷ ചെയര്‍മാന്റെ മകനാണെന്നും ബിജെപിആരോപിച്ചിരുന്നു. ആക്രമണം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

Latest Stories

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!