ഹരിദ്വാർ വിദ്വേഷ പ്രസംഗക്കേസ് അന്വേഷിക്കാൻ അഞ്ചംഗ എസ്ഐടി

കഴിഞ്ഞ മാസം ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന ധർമ്മ സൻസദിൽ നടത്തിയ അങ്ങേയറ്റം പ്രകോപനപരമായ വിദ്വേഷ പ്രസംഗങ്ങൾ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കും.

പോലീസ് സൂപ്രണ്ട് തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് എസ്‌ഐടി പ്രവർത്തിക്കുക, കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഗർവാൾ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കരൺ സിംഗ് നഗ്‌യാൽ ഞായറാഴ്ച പറഞ്ഞു.

മുസ്ലീങ്ങൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസംഗങ്ങൾ നടത്തിയ ഹരിദ്വാർ പരിപാടിയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ യതി നരസിംഹാനന്ദ്, സിന്ധു സാഗർ എന്നീ രണ്ട് പേരുകൾ കൂടി ചേർത്തിട്ടുണ്ടെന്ന് ശനിയാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു. ഡിസംബർ 16 മുതൽ മൂന്ന് ദിവസങ്ങളിലായി ഹരിദ്വാറിലെ വേദ് നികേതൻ ധാമിലായിരുന്നു പരിപാടി.

മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നതിനെതിരെയുള്ള സെക്ഷൻ 153 എ കൂടാതെ നശീകരണം, ആരാധനാലയം അല്ലെങ്കിൽ പവിത്രമായി സൂക്ഷിച്ചിരിക്കുന്ന ഒരു വസ്തുവിന്റെ നാശം എന്നവയ്‌ക്കെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295-ാം വകുപ്പും എഫ്‌ഐആറിൽ ചേർത്തിട്ടുണ്ട്.

ഗാസിയാബാദിലെ ദസ്‌ന ക്ഷേത്ര പൂജാരിയും പരിപാടിയുടെ സംഘാടകനുമായ യതി നരസിംഹാനന്ദ്, സന്യാസിനി സിന്ധു സാഗർ എന്നിവരുടെ പേരുകൾ എഫ്‌ഐആറിൽ ചേർത്തിട്ടുണ്ടെന്ന് ഹരിദ്വാർ സർക്കിൾ ഓഫീസർ ശേഖർ സുയാൽ പറഞ്ഞു.

ജിതേന്ദ്ര ത്യാഗി എന്ന വസീം റിസ്‌വി, സാധ്വി അന്നപൂർണ, ധരംദാസ്, യതി നരസിംഹാനന്ദ്, സിന്ധു സാഗർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ദാസ്ന ക്ഷേത്രത്തിലെ വിവാദ പൂജാരി യതി നരസിംഹാനന്ദ് ഇതുവരെ അന്വേഷണ പരിധിയിൽ നിന്ന് പുറത്തായിരുന്നു.

നേരത്തെ ഉത്തർപ്രദേശ് ഷിയ വഖഫ് ബോർഡ് പ്രസിഡന്റായിരുന്ന റിസ്‌വി ഹിന്ദുമതം സ്വീകരിച്ച ശേഷം തന്റെ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാക്കി മാറ്റുകയായിരുന്നു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി