വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ വഴി സാമ്പത്തിക തട്ടിപ്പ് വ്യാപകമാകുന്നു

സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടുന്നത് വ്യാപകമാകുന്നു. സ്വകാര്യ വ്യക്തികളുടെ പേരും യഥാര്‍ത്ഥ ചിത്രവും ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് സൃഷ്ടിക്കുന്നു. പിന്നീട് സുഹൃത്തുക്കളില്‍ നിന്ന് സാമ്പത്തിക സഹായം ആവശ്യപ്പെടുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി.

കഴിഞ്ഞ ദിവസം മരട് നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍ പറമ്പിലിന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടു. പണത്തിന് അത്യാവശ്യമുണ്ടെന്നുള്ള രീതിയിലാണ് സംഭാഷണം തുടങ്ങിയത്.

സംഭവത്തില്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി. ഹൈക്കോടതി അഭിഭാഷകനും യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റുമായ അഡ്വ.സജലിന്റെ പേരിലും ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി സുഹൃത്തിനോട് 20,000 രൂപ ആവശ്യപ്പെട്ട് മെസേജ് അയച്ചു.

സുഹൃത്ത് പണം അയക്കാമെന്ന് സമ്മതിച്ചതോടെ നമ്പര്‍ അയച്ചുകൊടുത്തു. നമ്പര്‍ മറ്റൊരാളുടേതാണെന്ന സംശയം തോന്നിയതോടെ സജിലുമായി സുഹൃത്ത് ബന്ധപ്പെട്ടു. ഇതിലൂടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഭൂരിഭാഗവും ലോക്ക് ചെയ്ത രീതിയിലാണ്.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം