സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കരുത്; കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണം; മുഴുവന്‍ ഇടപാടുകളും ദുരൂഹം; ഇലോണ്‍ മസ്‌കിനെതിരെ സിപിഎം

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള കേന്ദ്ര അനുമതിയെ ശക്തമായി എതിര്‍ത്ത് സിപിഎം. സ്റ്റാര്‍ലിങ്കിന് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ കേന്ദ്രം നല്‍കിയ അനുമതി സുതാര്യമല്ല. സ്റ്റാര്‍ലിങ്ക് ഒരു വിദേശ കമ്പനിയാണ്. ഇന്ത്യയുടെ നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ വിദേശ കമ്പനികള്‍ക്ക് കൈമാറുന്നത് ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് സിപിഎം പിബി കുറ്റപ്പെടുത്തി. നമ്മുടെ ടെലികോം സംവിധാനത്തിലേക്കും തന്ത്രപരമായ ആശയവിനിമയങ്ങളിലേക്കും യുഎസ് ഏജന്‍സികള്‍ക്ക് കൈകടത്താനുള്ള അവസരമാകും. സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നത് രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷം ചെയ്യും. ഈ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം.

സ്റ്റാര്‍ലിങ്കിലേക്ക് ഒരിക്കല്‍ അനുവദിച്ച ഉപഗ്രഹ സ്‌പോട്ടുകളുടെ എണ്ണം പിന്നീട് പിന്‍വലിക്കാന്‍ കഴിയില്ല. ഇത് നമ്മുടെ ചുരുങ്ങിയ ബഹിരാകാശ വിഭവങ്ങള്‍ വിദേശ സ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും അതുവഴി നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ ബലികഴിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വാശ്രയ ശേഷി വികസിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ശരിയായ താല്‍പ്പര്യമുണ്ടെങ്കില്‍ ഐഎസ്ആര്‍ഒയുടെ സേവനങ്ങള്‍ ഉപയോഗിക്കാമായിരുന്നു. ഡിഒടി, സി-ഡോട്ട് തുടങ്ങി സാറ്റ്‌കോം മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കാനുള്ള കഴിവ് ഇന്ത്യക്കുണ്ട്. അത്തരം നടപടികള്‍ ഇന്ത്യന്‍ പൊതുമേഖലയെ ശക്തിപ്പെടുത്തുകയും നമ്മുടെ സുരക്ഷയും ഡിജിറ്റല്‍ പരമാധികാരവും സംരക്ഷിക്കുകയും ചെയ്യുമായിരുന്നു.

ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനം ആരംഭിക്കാനുള്ള മുഴുവന്‍ ഇടപാടുകളും ദുരൂഹമാണ്. സ്‌പെക്ട്രം ഉപയോഗത്തിന്റെ 4 ശതമാനം ചാര്‍ജുകള്‍ മാത്രമേ ട്രായ് ഈടാക്കുന്നുള്ളൂവെന്നും മുന്‍കൂര്‍ ഫീസൊന്നും ഈടാക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് നമ്മുടെ ഖജനാവിന് വലിയ നഷ്ടമുണ്ടാക്കും. തീരുമാനം നമ്മുടെ രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരവുമാണ്. ഇന്ത്യന്‍ ബഹിരാകാശ നിയന്ത്രണ ഏജന്‍സിയായ ഇന്‍-സ്പെയ്സില്‍ നിന്നുള്ള അനുമതിയുടെ സ്റ്റാറ്റസും വിശദാംശങ്ങളും പോലും ഇതുവരെ പരസ്യമാക്കിയിട്ടില്ല.

സ്റ്റാര്‍ലിങ്കിന്റെ പ്രവേശനവും, അംബാനിയുടെ റിലയന്‍സ് ജിയോയുമായും മിത്തലിന്റെ ഭാരതി എയര്‍ടെല്ലുമായും ഉള്ള പങ്കാളിത്തവും ഇന്ത്യയില്‍ വെര്‍ച്വല്‍ ആധിപത്യം സൃഷ്ടിക്കും. തുടര്‍ന്ന് പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്ലിന് ഇവരുമായി മത്സരിക്കുന്നത് വളരെ ബുദ്ധിമുട്ടാക്കും. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും കുറഞ്ഞ ചെലവില്‍ ടെലികോം, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ മറ്റൊരു ശ്രമമാണിതെന്ന് സിപിഎം കുറ്റപ്പെടുത്തി.

Latest Stories

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "