സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല; പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നത് വിലക്കി റിസര്‍വ് ബാങ്ക്

സഹകരണ സംഘങ്ങളുടെ പേരില്‍ ബാങ്ക് എന്ന് കൂട്ടിച്ചേര്‍ക്കുന്നതില്‍ അതൃപ്തി വ്യക്തമാക്കി റിസര്‍വ് ബാങ്ക്. സംഘങ്ങളുടെ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നതിനെതിരെയാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം. ബാങ്ക്, ബാങ്കര്‍, ബാങ്കിംഗ് എന്നീ വാക്കുകള്‍ സഹകരണ സംഘങ്ങള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കികൊണ്ടാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

2020ലെ ബാങ്കിംഗ് റെഗുലേഷന്‍ ഭേദഗതി നിയമപ്രകാരം സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക്, ബാങ്കര്‍, ബാങ്കിംഗ് എന്നീ വാക്കുകള്‍ ഉപോയഗിക്കാന്‍ വിലക്കുണ്ട്. എന്നാല്‍ ചില സഹകരണ സംഘങ്ങള്‍ റിസര്‍വ് ബാങ്ക് ചട്ടം ലംഘിച്ച് പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നതായും അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതായും റിസര്‍വ് ബാങ്ക് കണ്ടെത്തി.

ഇത്തരത്തില്‍ ചട്ട ലംഘനം നടത്തുന്ന സഹകരണ സംഘങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ലൈസന്‍സ് നല്‍കിയിട്ടില്ല. കൂടാതെ ഇത്തരത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് പത്രപരസ്യത്തിലൂടെയും മുന്നറിയിപ്പ് നല്‍കുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി