സമൂഹ മാധ്യമങ്ങളിലെ നിരന്തര കുറ്റപ്പെടുത്തല്‍; ഫ്‌ളാറ്റില്‍ നിന്ന് വീണിട്ടും രക്ഷപ്പെട്ട കുട്ടിയുടെ മാതാവ് ജീവനൊടുക്കി

ചെന്നൈയില്‍ ഫ്‌ളാറ്റില്‍ നിന്ന് താഴെ വീണിട്ടും രക്ഷപ്പെട്ടതിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തു. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി വെങ്കിടേഷിന്റെ ഭാര്യ രമ്യയാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. അപകടത്തില്‍പ്പെട്ട കുട്ടി രക്ഷപ്പെട്ടെങ്കിലും അമ്മ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ മാസം 28ന് ആയിരുന്നു സംഭവം നടന്നത്. ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ രമ്യയുടെ കൈയില്‍ നിന്ന് കുഞ്ഞ് താഴേയ്ക്ക് വീഴുകയായിരുന്നു. ഏഴ് മാസം പ്രായമുള്ള കുട്ടി ഒന്നാം നിലയിലെ ഷീറ്റില്‍ 15 മിനുട്ടോളം തൂങ്ങിക്കിടക്കുയും തുടര്‍ന്ന് അയല്‍വാസികളുടെ സമയോചിത ഇടപെടലില്‍ രക്ഷപ്പെടുത്തുകയുമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഒരു കൂട്ടം ആളുകള്‍ വലിയ രീതിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള നിരന്തര അധിക്ഷേപം രമ്യയെ മാനസികമായി കൂടുതല്‍ തളര്‍ത്തിയിരുന്നു. പതിയെ രമ്യ വിഷാദ രോഗത്തിന്റെ പിടിയില്‍ വീണു.

രമ്യയ്ക്ക് അപകടത്തില്‍പ്പെട്ട കുട്ടിയെ കൂടാതെ അഞ്ച് വയസുള്ള ഒരു മകനുണ്ട്. രണ്ടാഴ്ച മുന്‍പ് രമ്യ ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് മേട്ടുപ്പാളയത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച ഭര്‍ത്താവും മാതാവും ഒരു വിവാഹ ചടങ്ങില്‍ പോയി വരുമ്പോഴാണ് രമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

CSK VS RR: 'ഇവൻ എന്നെ എയറിൽ കേറ്റും', ധോണി ആ ചെറിയ ചെക്കനെ കണ്ട് പഠിക്കണം എന്ന് ആരാധകർ; ചെന്നൈക്കെതിരെ തകർത്തടിച്ച് വൈഭവ് സൂര്യവൻഷി

ഷഹബാസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുടെ പരീക്ഷഫലം പുറത്തുവിടാത്തതിന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

CSK VS RR: വന്നു, റൺറേറ്റ് കുറച്ചു, പോയി; എം എസ് ധോണിയുടെ ബാറ്റിംഗ് പ്രകടനത്തിൽ വൻ ആരാധകരോഷം

ദേശീയപാത തകര്‍ന്നുവീണത് നിര്‍ഭാഗ്യകരം; ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം; പാക് സൈനിക മേധാവിയുടെ സ്ഥാനക്കയറ്റം അട്ടിമറി ഒഴിവാക്കാനെന്ന് നിഗമനം

രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കും; അടിയന്തര സഹായം നല്‍കണം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും നാളുകള്‍; ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍

IPL 2025: ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുന്നതെന്ന് ഒടുവില്‍ പിടികിട്ടി, അപ്പോ ഇതായിരുന്നല്ലേ കുറിച്ചത്, താരത്തിന്റെ മറുപടി ഇങ്ങനെ

ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി; തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ

‘മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ല’; കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയിൽ വിമർശിച്ച് ഹൈക്കോടതി