സമൂഹ മാധ്യമങ്ങളിലെ നിരന്തര കുറ്റപ്പെടുത്തല്‍; ഫ്‌ളാറ്റില്‍ നിന്ന് വീണിട്ടും രക്ഷപ്പെട്ട കുട്ടിയുടെ മാതാവ് ജീവനൊടുക്കി

ചെന്നൈയില്‍ ഫ്‌ളാറ്റില്‍ നിന്ന് താഴെ വീണിട്ടും രക്ഷപ്പെട്ടതിനെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തു. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി വെങ്കിടേഷിന്റെ ഭാര്യ രമ്യയാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. അപകടത്തില്‍പ്പെട്ട കുട്ടി രക്ഷപ്പെട്ടെങ്കിലും അമ്മ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ മാസം 28ന് ആയിരുന്നു സംഭവം നടന്നത്. ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെ രമ്യയുടെ കൈയില്‍ നിന്ന് കുഞ്ഞ് താഴേയ്ക്ക് വീഴുകയായിരുന്നു. ഏഴ് മാസം പ്രായമുള്ള കുട്ടി ഒന്നാം നിലയിലെ ഷീറ്റില്‍ 15 മിനുട്ടോളം തൂങ്ങിക്കിടക്കുയും തുടര്‍ന്ന് അയല്‍വാസികളുടെ സമയോചിത ഇടപെടലില്‍ രക്ഷപ്പെടുത്തുകയുമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ കുട്ടിയുടെ അമ്മയ്‌ക്കെതിരെ ഒരു കൂട്ടം ആളുകള്‍ വലിയ രീതിയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള നിരന്തര അധിക്ഷേപം രമ്യയെ മാനസികമായി കൂടുതല്‍ തളര്‍ത്തിയിരുന്നു. പതിയെ രമ്യ വിഷാദ രോഗത്തിന്റെ പിടിയില്‍ വീണു.

രമ്യയ്ക്ക് അപകടത്തില്‍പ്പെട്ട കുട്ടിയെ കൂടാതെ അഞ്ച് വയസുള്ള ഒരു മകനുണ്ട്. രണ്ടാഴ്ച മുന്‍പ് രമ്യ ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് മേട്ടുപ്പാളയത്തെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച ഭര്‍ത്താവും മാതാവും ഒരു വിവാഹ ചടങ്ങില്‍ പോയി വരുമ്പോഴാണ് രമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി