'ശപഥം' പൂര്‍ത്തിയാക്കി തിരികെ നിയമസഭയില്‍; 31 മാസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിയായി ആന്ധ്രാ നിയമസഭയിലെത്തി ചന്ദ്രബാബു നായിഡു

2021 നവംബറില്‍ ആന്ധ്രാപ്രദേശ് നിയമസഭയില്‍ നടത്തിയ ശപഥം 31 മാസങ്ങള്‍ക്ക് ശേഷം പൂര്‍ത്തിയാക്കി നിയമസഭയിലേക്ക് മടങ്ങിയെത്തി ചന്ദ്രബാബു നായിഡു. ടിഡിപി അധ്യക്ഷന്റെ മടങ്ങി വരവ് അന്ന് പറഞ്ഞതുപോലെ മുഖ്യമന്ത്രിയായിട്ടാണ്. തന്റെ കുടുംബത്തെ അപമാനിച്ചതില്‍ മനം നൊന്ത് ഇനിയൊരു മടക്കം നിയമസഭയിലേക്ക് ഉണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയായിട്ടായിരിക്കും എന്ന് ശപഥമെടുത്താണ് 2021 നവംബറില്‍ നായിഡു ആന്ധ്രാ നിയമസഭാ മന്ദിരത്തില്‍ നിന്ന് പുറത്തു പോയത്. ഇപ്പോള്‍ രണ്ടര വര്‍ഷത്തിനിപ്പുറം പറഞ്ഞതുപോലെ മുഖ്യമന്ത്രിയായാണ് തെലുങ്കു ദേശം പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആന്ധ്രാ സഭയില്‍ മടങ്ങിയെത്തിയിരിക്കുന്നത്.

ആന്ധ്രാ പ്രദേശില്‍ മിന്നുന്ന വിജയം കാഴ്ചവെച്ചാണ് ടിഡിപി ഭരണത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന് തുടര്‍ഭരണത്തിന് അവസരം നല്‍കാതെ മികച്ച വിജയമാണ് എന്‍ഡിഎയുടെ ഭാഗമായി നിന്ന് നായിഡു കൈപ്പിടിയിലാക്കിയത്. 175 അംഗ നിയമസഭയില്‍ 135 സീറ്റാണ് എന്‍ഡിഎ സഖ്യം നേടിയത്. ഇതില്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി 21 ഉം ബിജെപി 8 സീറ്റും നേടി. 106 സീറ്റാണ് നായിഡുവിന്റെ ടിഡിപി പിടിച്ചെടുത്തത്. ജഗനേയും വൈഎസ്ആര്‍ കോണ്‍ഗ്രസിനേയും നിഷ്പ്രഭമാക്കി നായിഡു മികച്ച ഭൂരിപക്ഷത്തിലാണ് ആന്ധ്രാ ഭരണം പിടിച്ചത്.

തന്റെ ശപഥം പൂര്‍ത്തിയാക്കി ദേശീയ രാഷ്ട്രീയത്തിലെ കിങ് മേക്കര്‍ കൂടിയായാണ് ആന്ധ്രാ നിയമസഭയിലേക്ക് ചന്ദ്രബാബു നായിഡുവിന്റെ മടങ്ങി വരവെന്നതും നിര്‍ണായകമാണ്. നായിഡു ഇന്ന് മുഖ്യമന്ത്രിയായി സഭയിലെത്തുമ്പോള്‍ ഊഷ്മളമായ സ്വാഗതം ചെയ്താണ് ഭരണപക്ഷ സാമാജികര്‍ തങ്ങളുടെ ആവേശം പ്രകടിപ്പിച്ചത്. നാലാം തവണയാണ് നായിഡു ആന്ധ്രാ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്.

2021 നവംബര്‍ 19-നാണ് നായിഡു ആമ്ധ്രാ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. അന്ന് ഭരണപക്ഷമായ വൈഎസ്ആര്‍സിപി അംഗങ്ങള്‍ തന്റെ ഭാര്യയെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് കണ്ണീരോടെയാണ് നായിഡു സഭ വിട്ടത്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് കൈകൂപ്പി നിയമസഭയില്‍ നിന്ന് കണ്ണീരോടെ നായിഡു ഇറങ്ങിപ്പോയത്.

”ഇനി ഞാന്‍ ഈ അസംബ്ലിയില്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രിയായതിന് ശേഷം മാത്രമേ ഞാന്‍ ഈ സഭയിലേക്ക് മടങ്ങൂ.

മഹാഭാരതത്തില്‍ ദ്രൗപതിയെ അപമാനിച്ച സഭയേ പോലെയാണ് ആന്ധ്രാ നിയമസഭയെന്നും ഇതൊരു ‘കൗരവ സഭ’യായി മാറിയെന്നും പറഞ്ഞു കൊണ്ടായിരുന്നു നായിഡുവിന്റെ ഇറങ്ങിപ്പോക്ക്. 2019 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ വമ്പന്‍ വിജയമായിരുന്നു വൈഎസ്ആര്‍സിപി കൈപ്പിടിയിലാക്കിയത്. 175-ല്‍ 151 സീറ്റുകള്‍ നേടി മികച്ച വിജയം കൈവരിച്ച ജഗന് പിന്നീട് മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. അന്ന് 23 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയ ടിഡിപി ഇപ്പോള്‍ 106 സീറ്റുമായാണ് തിരിച്ചു ഭരണത്തിലേക്ക് എത്തിയിരിക്കുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ