'ശപഥം' പൂര്‍ത്തിയാക്കി തിരികെ നിയമസഭയില്‍; 31 മാസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രിയായി ആന്ധ്രാ നിയമസഭയിലെത്തി ചന്ദ്രബാബു നായിഡു

2021 നവംബറില്‍ ആന്ധ്രാപ്രദേശ് നിയമസഭയില്‍ നടത്തിയ ശപഥം 31 മാസങ്ങള്‍ക്ക് ശേഷം പൂര്‍ത്തിയാക്കി നിയമസഭയിലേക്ക് മടങ്ങിയെത്തി ചന്ദ്രബാബു നായിഡു. ടിഡിപി അധ്യക്ഷന്റെ മടങ്ങി വരവ് അന്ന് പറഞ്ഞതുപോലെ മുഖ്യമന്ത്രിയായിട്ടാണ്. തന്റെ കുടുംബത്തെ അപമാനിച്ചതില്‍ മനം നൊന്ത് ഇനിയൊരു മടക്കം നിയമസഭയിലേക്ക് ഉണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയായിട്ടായിരിക്കും എന്ന് ശപഥമെടുത്താണ് 2021 നവംബറില്‍ നായിഡു ആന്ധ്രാ നിയമസഭാ മന്ദിരത്തില്‍ നിന്ന് പുറത്തു പോയത്. ഇപ്പോള്‍ രണ്ടര വര്‍ഷത്തിനിപ്പുറം പറഞ്ഞതുപോലെ മുഖ്യമന്ത്രിയായാണ് തെലുങ്കു ദേശം പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആന്ധ്രാ സഭയില്‍ മടങ്ങിയെത്തിയിരിക്കുന്നത്.

ആന്ധ്രാ പ്രദേശില്‍ മിന്നുന്ന വിജയം കാഴ്ചവെച്ചാണ് ടിഡിപി ഭരണത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിന് തുടര്‍ഭരണത്തിന് അവസരം നല്‍കാതെ മികച്ച വിജയമാണ് എന്‍ഡിഎയുടെ ഭാഗമായി നിന്ന് നായിഡു കൈപ്പിടിയിലാക്കിയത്. 175 അംഗ നിയമസഭയില്‍ 135 സീറ്റാണ് എന്‍ഡിഎ സഖ്യം നേടിയത്. ഇതില്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി 21 ഉം ബിജെപി 8 സീറ്റും നേടി. 106 സീറ്റാണ് നായിഡുവിന്റെ ടിഡിപി പിടിച്ചെടുത്തത്. ജഗനേയും വൈഎസ്ആര്‍ കോണ്‍ഗ്രസിനേയും നിഷ്പ്രഭമാക്കി നായിഡു മികച്ച ഭൂരിപക്ഷത്തിലാണ് ആന്ധ്രാ ഭരണം പിടിച്ചത്.

തന്റെ ശപഥം പൂര്‍ത്തിയാക്കി ദേശീയ രാഷ്ട്രീയത്തിലെ കിങ് മേക്കര്‍ കൂടിയായാണ് ആന്ധ്രാ നിയമസഭയിലേക്ക് ചന്ദ്രബാബു നായിഡുവിന്റെ മടങ്ങി വരവെന്നതും നിര്‍ണായകമാണ്. നായിഡു ഇന്ന് മുഖ്യമന്ത്രിയായി സഭയിലെത്തുമ്പോള്‍ ഊഷ്മളമായ സ്വാഗതം ചെയ്താണ് ഭരണപക്ഷ സാമാജികര്‍ തങ്ങളുടെ ആവേശം പ്രകടിപ്പിച്ചത്. നാലാം തവണയാണ് നായിഡു ആന്ധ്രാ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്.

2021 നവംബര്‍ 19-നാണ് നായിഡു ആമ്ധ്രാ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. അന്ന് ഭരണപക്ഷമായ വൈഎസ്ആര്‍സിപി അംഗങ്ങള്‍ തന്റെ ഭാര്യയെക്കുറിച്ച് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് കണ്ണീരോടെയാണ് നായിഡു സഭ വിട്ടത്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് കൈകൂപ്പി നിയമസഭയില്‍ നിന്ന് കണ്ണീരോടെ നായിഡു ഇറങ്ങിപ്പോയത്.

”ഇനി ഞാന്‍ ഈ അസംബ്ലിയില്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രിയായതിന് ശേഷം മാത്രമേ ഞാന്‍ ഈ സഭയിലേക്ക് മടങ്ങൂ.

മഹാഭാരതത്തില്‍ ദ്രൗപതിയെ അപമാനിച്ച സഭയേ പോലെയാണ് ആന്ധ്രാ നിയമസഭയെന്നും ഇതൊരു ‘കൗരവ സഭ’യായി മാറിയെന്നും പറഞ്ഞു കൊണ്ടായിരുന്നു നായിഡുവിന്റെ ഇറങ്ങിപ്പോക്ക്. 2019 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ വമ്പന്‍ വിജയമായിരുന്നു വൈഎസ്ആര്‍സിപി കൈപ്പിടിയിലാക്കിയത്. 175-ല്‍ 151 സീറ്റുകള്‍ നേടി മികച്ച വിജയം കൈവരിച്ച ജഗന് പിന്നീട് മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. അന്ന് 23 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയ ടിഡിപി ഇപ്പോള്‍ 106 സീറ്റുമായാണ് തിരിച്ചു ഭരണത്തിലേക്ക് എത്തിയിരിക്കുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി