ഡൽഹി കലാപത്തിന്റെ ഗൂഢാലോചന പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവർത്തകർക്ക് നേരെ ആൾക്കൂട്ട ആക്രമണം; പരാതി നൽകിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പൊലീസ്

ഡൽഹി കലാപത്തിലെ സംഘപരിവാര്‍ ഗൂഢാലോചന പുറത്തു കൊണ്ടുവരാൻ നിർണായക പങ്കു വഹിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ ആൾക്കൂട്ട ആക്രമണം. “ദി കാരവൻ” മാഗസിനിലെ മൂന്നു മാധ്യമ പ്രവർത്തകർക്ക് നേരെയാണ് വടക്കുകിഴക്കൻ ഡൽഹിയിൽ ആൾക്കൂട്ട മർദ്ദനം നടന്നത്.

പ്രഭ്ജീത് സിംഗ്, ഷാഹിദ് തിവാരി, വനിത മാധ്യമ പ്രവർത്തക എന്നിവർക്ക് നേരെയാണ് കൈയേറ്റമുണ്ടായത്. വർഗീയ പരാമർശങ്ങളുമായാണ് ആക്രമണമുണ്ടായതെന്ന് “കാരവൻ” മാഗസിൻ എക്സിക്യുട്ടീവ് എഡിറ്റർ വിനോദ് കെ. ജോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

വനിത മാധ്യമ പ്രവർത്തകക്കുനേരെ ആൾക്കൂട്ടം അസഭ്യവർഷം ചൊരിയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തു. പരാതി നൽകിയെങ്കിലും ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും വിനോദ് കെ. ജോസ് കൂട്ടിച്ചേർത്തു.

ഡൽഹി കലാപത്തിൽ സംഘ്പരിവാർ പങ്ക് പുറത്തു കൊണ്ടുവന്നതിൽ കാരവൻ മാഗസിൻ നിർണായക പങ്കു വഹിച്ചിരുന്നു. ഇതിലുള്ള അമർഷമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

വടക്കുകിഴക്കൻ ഡൽഹിയിലെ സുഭാഷ് മൊഹല്ലയില്‍ വെച്ചാണ് ആൾക്കൂട്ട ആക്രമണമുണ്ടായത്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട വാര്‍ത്താ ചെയ്യാനായാണ് മാധ്യമ പ്രവര്‍ത്തകര്‍ എത്തിയത്. ബിജെപി പതാകയുടെ ഫോട്ടോ എടുക്കുന്നതിനിടെ ഒരു സംഘമെത്തി തടഞ്ഞു. ബിജെപി ജനറല്‍ സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഐഡന്‍റിറ്റി കാര്‍ഡ് ചോദിച്ചു. ഷാഹിദ് മുസ്‍ലിം ആണെന്ന് തിരിച്ചറിഞ്ഞതോടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്താന്‍ തുടങ്ങി. ഇവരെ പൂട്ടിയിടുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. അതിനിടെ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ നേരെ അസഭ്യവർഷം ചൊരിയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തു. പൊലീസെത്തിയാണ് മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ