"ഇന്ത്യക്ക് ഇരുപത് ജവാൻമാരെ നഷ്ടപ്പെട്ടെങ്കിൽ, ചൈനീസ് പക്ഷത്ത് അത് ഇരട്ടി, ആപ്പ് നിരോധനം ഡിജിറ്റൽ സ്ട്രൈക്ക്":രവിശങ്കർ പ്രസാദ്

ആരെങ്കിലും മോശമായ പെരുമാറിയാൽ ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകാൻ അറിയാമെന്ന് ഇന്ത്യ-ചൈന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ജൂൺ 15- ന് ലഡാക്കിലെ ഗാൽവൻ നദീതടത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യക്ക് 20 ജവാൻമാരുടെ ജീവൻ നഷ്ടമായെങ്കിൽ, ചൈനീസ് പക്ഷത്ത് അത് ഇരട്ടിയാണ് എന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

1967- ന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റവും മോശമായ അതിർത്തി ഏറ്റുമുട്ടലിനു ശേഷം തങ്ങളുടെ പക്ഷത്ത് എത്രപേർ മരിച്ചുവെന്ന ഔദ്യോഗിക കണക്കുകൾ ചൈന പുറത്തു വിട്ടിട്ടില്ല.

ഒരു കമാൻഡിംഗ് ഓഫീസറുടെ മരണം മാത്രമാണ് ചൈനക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്, എന്നാൽ ചൈനയുടെ സൈനികരിൽ 45 പേരെങ്കിലും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസ്, ചൈന എന്നീ രണ്ട് സികളെക്കുറിച്ച് മാത്രമേ ഇപ്പോൾ കേൾക്കുന്നുള്ളൂ. ഞങ്ങൾ സമാധാനത്തിലും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിലുമാണ് വിശ്വസിക്കുന്നത്, രവിശങ്കർ പ്രസാദ് പറഞ്ഞതായി വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

“നമ്മുടെ ജവാൻമാരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി പറയുമ്പോൾ അതിന് ഒരു അർത്ഥമുണ്ട്. കാര്യങ്ങൾ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി നമ്മുടെ സർക്കാരിനുണ്ട്,” വിവരസാങ്കേതിക മന്ത്രി പറഞ്ഞു.

ഇന്ത്യക്കാരുടെ ഡാറ്റ പരിരക്ഷിക്കുന്നതിനായി 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിലൂടെ, ഇന്ത്യ ഒരു ഡിജിറ്റൽ സ്ട്രൈക്ക് നടത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Latest Stories

തകരാറുകൾ പരിഹരിച്ചു, തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച മടങ്ങും

എന്റെ ഈ അവസ്ഥയ്ക്ക് കാരണം അയാൾ, മരിച്ചാലെങ്കിലും നീതി കിട്ടുമോ, ആശുപത്രി കിടക്കയിൽ നിന്നും തുറന്നടിച്ച് എലിസബത്ത്

ബോഡി ഷെയിമിങ് കുറ്റകൃത്യമാക്കിയ സംസ്ഥാന സർക്കാരിന്റെ ബിൽ; ഏറ്റെടുത്ത് മലയാളി, സർക്കാർ തീരുമാനം ജനപ്രിയം, മികച്ച പ്രതികരണം

സിനിമ ടിക്കറ്റിലെ കൊളളനിരക്കിന് പണി കൊടുക്കാൻ കർണാടക സർക്കാർ, മൾട്ടിപ്ലക്സിലടക്കം പരമാവധി നിരക്ക് 200 ആക്കും

'ബാബർ കൂട്ടക്കൊല ചെയ്ത ക്രൂരൻ, മുഗൾ ഭരണകാലം ഇരുണ്ട കാലഘട്ടം, ശിവജി രാജാവിൻ്റേത് മഹനീയ കാലം'; ചരിത്രം വെട്ടിത്തിരുത്തി എൻസിഇആർടി

വിരാട് കോഹ്ലിയോടും രോഹിത് ശർമ്മയോടും വിരമിക്കൽ ആവശ്യപ്പെട്ടു? ഒടുവിൽ വിശദീകരണവുമായി ബിസിസിഐ

ദയാധനത്തിൽ അഭിപ്രായ ഭിന്നത, തീരുമാനം എടുക്കാതെ തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചനത്തിൽ ചർച്ചകൾ ഇന്നും തുടരും

IND VS ENG: മോനെ ഗില്ലേ, വെറുതെ അവന്മാരുടെ നെഞ്ചത്തോട്ട് കേറണ്ട കാര്യമുണ്ടായിരുന്നോ? ഇപ്പോൾ കളി തോറ്റപ്പോൾ സമാധാനമായില്ലേ: മുഹമ്മദ് കൈഫ്

IND VS ENG: മോനെ ബുംറെ, എന്നോട് ദേഷ്യം ഒന്നും തോന്നരുത്, ആ ഒരു കാര്യത്തിൽ നീ ആ താരത്തെ കണ്ട് പഠിക്കണം, അതാണ് നിങ്ങൾ തമ്മിലുള്ള വ്യത്യാസം

IND VS ENG: ആ ഒരു മണ്ടത്തരം ജഡേജ കാണിച്ചു, ഇല്ലായിരുന്നെങ്കിൽ നമ്മൾ വിജയിച്ചേനെ: അനിൽ കുംബ്ലെ