"ഇന്ത്യക്ക് ഇരുപത് ജവാൻമാരെ നഷ്ടപ്പെട്ടെങ്കിൽ, ചൈനീസ് പക്ഷത്ത് അത് ഇരട്ടി, ആപ്പ് നിരോധനം ഡിജിറ്റൽ സ്ട്രൈക്ക്":രവിശങ്കർ പ്രസാദ്

ആരെങ്കിലും മോശമായ പെരുമാറിയാൽ ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകാൻ അറിയാമെന്ന് ഇന്ത്യ-ചൈന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ജൂൺ 15- ന് ലഡാക്കിലെ ഗാൽവൻ നദീതടത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യക്ക് 20 ജവാൻമാരുടെ ജീവൻ നഷ്ടമായെങ്കിൽ, ചൈനീസ് പക്ഷത്ത് അത് ഇരട്ടിയാണ് എന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

1967- ന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റവും മോശമായ അതിർത്തി ഏറ്റുമുട്ടലിനു ശേഷം തങ്ങളുടെ പക്ഷത്ത് എത്രപേർ മരിച്ചുവെന്ന ഔദ്യോഗിക കണക്കുകൾ ചൈന പുറത്തു വിട്ടിട്ടില്ല.

ഒരു കമാൻഡിംഗ് ഓഫീസറുടെ മരണം മാത്രമാണ് ചൈനക്കാർ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്, എന്നാൽ ചൈനയുടെ സൈനികരിൽ 45 പേരെങ്കിലും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായി ഇന്ത്യൻ സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസ്, ചൈന എന്നീ രണ്ട് സികളെക്കുറിച്ച് മാത്രമേ ഇപ്പോൾ കേൾക്കുന്നുള്ളൂ. ഞങ്ങൾ സമാധാനത്തിലും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിലുമാണ് വിശ്വസിക്കുന്നത്, രവിശങ്കർ പ്രസാദ് പറഞ്ഞതായി വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

“നമ്മുടെ ജവാൻമാരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി പറയുമ്പോൾ അതിന് ഒരു അർത്ഥമുണ്ട്. കാര്യങ്ങൾ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി നമ്മുടെ സർക്കാരിനുണ്ട്,” വിവരസാങ്കേതിക മന്ത്രി പറഞ്ഞു.

ഇന്ത്യക്കാരുടെ ഡാറ്റ പരിരക്ഷിക്കുന്നതിനായി 59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിലൂടെ, ഇന്ത്യ ഒരു ഡിജിറ്റൽ സ്ട്രൈക്ക് നടത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക