ബി.എസ്.എഫിന്റെ അധികാരപരിധി വർദ്ധിപ്പിച്ചു

ബിഎസ്എഫ്  സേനയുടെ അധികാരപരിധി വർദ്ധിപ്പിച്ചുള്ള വിജ്ഞാപനം നടപ്പാക്കാനൊരുങ്ങി കേന്ദ്രം. പഞ്ചാബ്, ബംഗാൾ, അസം എന്നിവിടങ്ങളിലെ രാജ്യാന്തര അതിർത്തികൾക്കു കാവലൊരുക്കുന്ന അതിർത്തി രക്ഷാ സേനയുടെയുടെ അധികാര പരിധിയാണ് വർധിപ്പിക്കുന്നത്. 15 കിലോമീറ്റർ ആയിരുന്ന ബിഎസ്എഫിന്റെ അധികാര പരിധി 50 കിലോമീറ്റർ ഉള്ളിലേക്കു വരെ വ്യാപിപ്പിച്ച് കൊണ്ടുള്ള വിജ്ഞാപനം കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രമിറക്കിയിരുന്നു.

അതേസമയം, ഗുജറാത്തിൽ 80 കിലോമീറ്റർ വരെ ഉണ്ടായിരുന്ന അധികാരം 50 കിലോമീറ്ററായി കുറക്കുകയും ചെയ്യ്തു. ഇത് നടപ്പാക്കുന്നതു സംബന്ധിച്ച് ബിഎസ്എഫ് തയാറാക്കിയ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് ഉടൻ കൈമാറും.
കള്ളക്കടത്തു തടയാൻ ലക്ഷ്യമിട്ടാണു നടപടി. വിജ്ഞാപനമനുസരിച്ച് ഏതൊക്കെ പ്രദേശങ്ങൾ ബിഎസ്എഫ് നിയന്ത്രണത്തിൽ വരുമെന്നതടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കിട്ടുണ്ട്.

ഈ പ്രദേശങ്ങളിൽ ക്രിമിനൽ നിയമം, പാസ്പോർട്ട് നിയമം എന്നിവ പ്രകാരം അറസ്റ്റും തിരച്ചിലും നടത്താൻ ബിഎസ്എഫിന് അധികാരം ലഭിക്കും. കസ്റ്റംസ്, ലഹരിമരുന്ന്, ആയുധ നിയമങ്ങൾ പ്രകാരമുള്ള കേസുകളിൽ അധികാരപരിധിയിൽ മാറ്റമില്ല.

ക്രിമിനൽ, പാസ്പോർട്ട് നിയമങ്ങൾ പ്രകാരമുള്ള കേസുകളിൽ ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തുന്നത് സംസ്ഥാന പൊലീസിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് പഞ്ചാബ്, ബംഗാൾ സർക്കാരുകൾ ആരോപിക്കുന്നത്. അസമും ബംഗാളും ബംഗ്ലദേശുമായും,പഞ്ചാബ്, ഗുജറാത്ത് എന്നിവ പാക്കിസ്ഥാനുമാണ്  അതിർത്തി പങ്കിടുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക