തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെ പിന്‍വാങ്ങി; മത്സരിക്കാന്‍ ബിജെപിക്ക് എതിരാളികളില്ല; ഗുജറാത്തില്‍ 215 സീറ്റില്‍ ജയം

ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂട്ടത്തോടെ പിന്‍വാങ്ങി. എതിരാളികള്‍ പിന്‍വാങ്ങിയതോടെ 215 സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ ഏകപക്ഷീയമായി വിജയിച്ചു 66 നഗരസഭകളിലേക്കടക്കം പത്രിക പിന്‍വലിക്കാനുള്ള അവസാനദിനം കഴിഞ്ഞ ദിവസമായിരുന്നു. 16-നാണ് വോട്ടെടുപ്പ് നടക്കുക.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പിന്‍വാങ്ങിയതിനാലാണ് മിക്കയിടത്തും ബിജെപിക്ക് എതിരില്ലാതെ വിജയിക്കാനായത്. തിരഞ്ഞെടുപ്പ് നടക്കുന്ന ഏക കോര്‍പ്പറേഷനായ ജുഡഗഢില്‍ ഒമ്പത് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചത് ബിജെപിക്ക് ഏകപക്ഷീയവിജയം സമ്മാനിച്ചു. ആകെ 60 സീറ്റാണ് ഇവിടെയുള്ളത്. നാല് നഗരസഭകളില്‍ പകുതിയിലേറെ സീറ്റും ബിജെപി നേടിയതിനാല്‍ തിരഞ്ഞെടുപ്പിനുമുന്‍പേ ഭരണം ഉറപ്പായിട്ടുണ്ട്.

എന്നാല്‍, ബിജെപി ഭരണസ്വാധീനം ഉപയോഗിച്ച് മത്സരം ഒഴിവാക്കുകയാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ആരോപിച്ചു. ധരംപുരില്‍ തങ്ങളുടെ അഞ്ച് സ്ഥാനാര്‍ഥികളെ കാണാനില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി