കുരങ്ങുകളുടെ സന്തതികളാണെന്ന് സ്വയം അവകാശപ്പെടുന്നവരോട് തര്‍ക്കത്തിനില്ല, പക്ഷേ ഞങ്ങള്‍ ഋഷികളുടെ മക്കളാണ്; പരിണാമ സിദ്ധാന്തത്തിനെതിരെ വീണ്ടും ബിജെപി എംപി

പരിണാമസിദ്ധാന്തം ശുദ്ധ മണ്ടത്തരമെന്ന് ബിജെപി എംപി സത്യപാല്‍ സിംഗ്. നമ്മുടെ ഭരതീയ സംസ്‌കാരം പഠിപ്പിച്ചിരിക്കുന്നത് നമ്മള്‍ ഋഷി വര്യന്മാരുടെ പിന്‍തലമുറക്കാരാണെന്നാണ്. അല്ലാതെ കുരങ്ങുകളുടെയല്ല. എന്നാല്‍ കുരങ്ങുകളുടെ സന്തതികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരോട് ഒരു തര്‍ക്കത്തിനൊന്നും ഞാനില്ല. ലോക്‌സഭയില്‍ ഹ്യൂമന്‍ റൈറ്റ് പ്രൊട്ടക്ഷന്‍ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെ സത്യപാല്‍ പറഞ്ഞു.

സത്യപാലിന്റെ വാദത്തിനെ പരിഹസിച്ചുകൊണ്ട് ഡിഎംകെ എംപി കനിമൊഴിയും തന്റെ അഭിപ്രായം വ്യക്തമാക്കി. എന്റെ പൂര്‍വ്വികര്‍ ഋഷികളൊന്നുമല്ല. ഹോമോ സാപ്പിയന്‍സാണെന്ന് സയന്‍സ് പറയുന്നു. മാത്രമല്ല അവര്‍ ശൂദ്രരുമാണ് കനിമൊഴി പറഞ്ഞു.

മുമ്പും പരിണാമസിദ്ധാന്തം തെറ്റാണെന്ന് സത്യപാല്‍ സിംഗ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഡാര്‍വിന്റെ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണ്. ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍ മനുഷ്യന്‍ മനുഷ്യന്‍ തന്നെയായിരുന്നു കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ സത്യപാല്‍ സിംഗ് ഇക്കാര്യം പറഞ്ഞത്. അഖിലേന്ത്യാ വൈദിക സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഇവിടെയെത്തിയത്.

Latest Stories

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയും ഗൗതം അദാനി നേടിയെടുത്ത വിദേശ കരാറുകളും

സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

IND vs ENG: ജഡേജയെക്കുറിച്ച് 2010 ൽ ധോണി നടത്തിയ പ്രസ്താവന വീണ്ടും ചർച്ചയാവുന്നു

ബിജെപി ഭരണത്തിലെ കന്യാസ്ത്രീമാരുടെ അറസ്റ്റും സഭാ മേലധ്യക്ഷന്മാരുടെ പ്രീണനവും; സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിന് അവസാനിപ്പിച്ചു; ഓപ്പറേഷന്‍ സിന്ദൂറില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി