റിപ്പബ്ലിക്​ ദിന പരേഡിലേക്കുള്ള ​ഫ്ലോട്ട്​ തള്ളിയത് ചോദ്യം ചെയ്ത് ബംഗാൾ, മൗനം പാലിച്ച് കേരളം

റിപ്പബ്ലിക് പരേഡിലേക്കായുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ സംഭാവനകളെ അനുസ്മരിച്ച് കൊണ്ടുള്ള നിശ്ചലചിത്രം കാരണമില്ലാതെ തള്ളിയതിനെ തുടര്‍ന്ന് പരസ്യമായി പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍. കാരണം വിശദീകരിക്കാതെ നിശ്ചല ചിത്രം തള്ളിയതില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. എന്നാല്‍ അതേ സമയം ശ്രീനാരായണ ഗുരുവിന്റെ ശില്പം ഉള്‍പ്പെട്ട നിശ്ചല ദൃശ്യം തള്ളിയ വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍.

സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷിക വേളയില്‍ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിലേക്ക് പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായ സുഭാഷ് ചന്ദ്ര ബോസിന്റെ സംഭാവനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഫ്‌ളാട്ടാണ് തള്ളിയത്. ഇതിനെ ചോദ്യം ചെയ്ത് രണ്ട് പേജുള്ള കത്താണ് മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്ന തീരുമാനത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട് എന്നും തീരുമാനം പുനഃപരിശോധിക്കണം എന്നും കത്തില്‍ പറയുന്നു.

ചടയമംഗലത്തെ ജടായുപ്പാറയുടെ ദൃശ്യമാതൃക ഉള്‍പ്പെടുത്തിയാണ് കേരളത്തിന്റെ നിശ്ചലചിത്രം. ഇതില്‍ ശങ്കരാചാര്യരുടെ ശില്‍പം കൂടി ഉള്‍ക്കൊള്ളിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേരളം ശ്രീനാരായണ ഗുരുവിന്റെ ശില്‍പമാണ് ഉള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് കാരണം അറിയിക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഇത് തള്ളിക്കളഞ്ഞത്. സംഭവത്തില്‍ ശിവഗിരി മഠം പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നടപടി ചോദ്യം ചെയ്യാന്‍ തയ്യാറായില്ല.

ഈ വര്‍ഷം റിപ്പബ്ലിക്ദിന പരേഡില്‍ നിശ്ചലദൃശ്യം അവതരിപ്പിക്കുന്ന 11 സംസ്ഥാനങ്ങളില്‍ എട്ടും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. നിയമസഭാ തിരഞ്ഞെടുപ്പ നടക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളുടെ ഫ്‌ളാട്ടുകള്‍ക്കും  അനുമതി ലഭിച്ചു. ബാക്കി രണ്ടു ഫ്‌ളോട്ടുകള്‍ മഹാരാഷ്ട്രയുടേതും കേന്ദ്രഭരണ പ്രദേശമായ ജമ്മു- കശ്മീരിന്റേതുമാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ