റിപ്പബ്ലിക്​ ദിന പരേഡിലേക്കുള്ള ​ഫ്ലോട്ട്​ തള്ളിയത് ചോദ്യം ചെയ്ത് ബംഗാൾ, മൗനം പാലിച്ച് കേരളം

റിപ്പബ്ലിക് പരേഡിലേക്കായുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ സംഭാവനകളെ അനുസ്മരിച്ച് കൊണ്ടുള്ള നിശ്ചലചിത്രം കാരണമില്ലാതെ തള്ളിയതിനെ തുടര്‍ന്ന് പരസ്യമായി പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍. കാരണം വിശദീകരിക്കാതെ നിശ്ചല ചിത്രം തള്ളിയതില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. എന്നാല്‍ അതേ സമയം ശ്രീനാരായണ ഗുരുവിന്റെ ശില്പം ഉള്‍പ്പെട്ട നിശ്ചല ദൃശ്യം തള്ളിയ വിഷയത്തില്‍ മൗനം പാലിച്ചിരിക്കുകയാണ് കേരള സര്‍ക്കാര്‍.

സ്വാതന്ത്രത്തിന്റെ 75-ാം വാര്‍ഷിക വേളയില്‍ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിലേക്ക് പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയായ സുഭാഷ് ചന്ദ്ര ബോസിന്റെ സംഭാവനകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഫ്‌ളാട്ടാണ് തള്ളിയത്. ഇതിനെ ചോദ്യം ചെയ്ത് രണ്ട് പേജുള്ള കത്താണ് മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്ന തീരുമാനത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് പ്രതിഷേധമുണ്ട് എന്നും തീരുമാനം പുനഃപരിശോധിക്കണം എന്നും കത്തില്‍ പറയുന്നു.

ചടയമംഗലത്തെ ജടായുപ്പാറയുടെ ദൃശ്യമാതൃക ഉള്‍പ്പെടുത്തിയാണ് കേരളത്തിന്റെ നിശ്ചലചിത്രം. ഇതില്‍ ശങ്കരാചാര്യരുടെ ശില്‍പം കൂടി ഉള്‍ക്കൊള്ളിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേരളം ശ്രീനാരായണ ഗുരുവിന്റെ ശില്‍പമാണ് ഉള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് കാരണം അറിയിക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഇത് തള്ളിക്കളഞ്ഞത്. സംഭവത്തില്‍ ശിവഗിരി മഠം പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നടപടി ചോദ്യം ചെയ്യാന്‍ തയ്യാറായില്ല.

ഈ വര്‍ഷം റിപ്പബ്ലിക്ദിന പരേഡില്‍ നിശ്ചലദൃശ്യം അവതരിപ്പിക്കുന്ന 11 സംസ്ഥാനങ്ങളില്‍ എട്ടും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. നിയമസഭാ തിരഞ്ഞെടുപ്പ നടക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളുടെ ഫ്‌ളാട്ടുകള്‍ക്കും  അനുമതി ലഭിച്ചു. ബാക്കി രണ്ടു ഫ്‌ളോട്ടുകള്‍ മഹാരാഷ്ട്രയുടേതും കേന്ദ്രഭരണ പ്രദേശമായ ജമ്മു- കശ്മീരിന്റേതുമാണ്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി