ഈ സാമ്പത്തിക വർഷം ബാങ്കിംഗ് മേഖലയെ തട്ടിച്ചത് 71,543 കോടി രൂപ, ഒരു വർഷം മുമ്പ് 41,167 കോടി: ആർ‌.ബി‌.ഐ

ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകൾ 74 ശതമാനം ഉയർന്ന് 2018-19 സാമ്പത്തിക വർഷത്തിൽ 71,543 കോടി രൂപ ആയതായി ആർ.ബി.ഐ. 2017-18 സാമ്പത്തിക വർഷത്തിൽ ഇത് 41,167 കോടി രൂപയാണെന്ന് റിസർവ് ബാങ്ക് വാർഷിക റിപ്പോർട്ടിൽ അറിയിച്ചു.

തട്ടിപ്പുകൾ നടന്ന തീയതിയും ബാങ്കുകൾ കണ്ടെത്തിയതും തമ്മിലുള്ള ശരാശരി കാലതാമസം 22 മാസമാണെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

ബാങ്ക് വായ്പ നൽകുന്നതിൽ ഏറ്റവും വലിയ വിപണി വിഹിതമുള്ള സർക്കാർ ബാങ്കുകളിൽ നിന്നാണ് 2018-19 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട വഞ്ചനകളുടെ ഭൂരിഭാഗവും. സ്വകാര്യമേഖല ബാങ്കുകളും വിദേശ ബാങ്കുകളും അതിന് തൊട്ട് പിറകിലാണ്, ”റിസർവ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

2018-19 ലെ തട്ടിപ്പുകളിൽ മൊത്തം തുകയുടെ പ്രധാന പങ്ക് വായ്പകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളിൽ ആണ്. അതേസമയം ഓഫ് ബാലൻസ് ഷീറ്റ് ഇനങ്ങളിലെ തട്ടിപ്പുകളുടെ പങ്ക് ഒരു വർഷം മുമ്പത്തേതിൽ നിന്ന് കുറഞ്ഞു.

2018-19 ലെ തട്ടിപ്പുകളുടെ മൊത്തം മൂല്യത്തിന്റെ 0.3 ശതമാനം മാത്രമാണ് കാർഡ് / ഇൻറർനെറ്റ് ബാങ്കിംഗ്, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ.

72 വഞ്ചന കേസുകൾ, വ്യാജരേഖ ചമക്കൽ കേസുകൾ എന്നിവയാണ് തട്ടിപ്പുകളിലെ പ്രധാനപ്പെട്ടവ, പിന്നാലെ ദുരുപയോഗവും, ക്രിമിനൽ വിശ്വാസ ലംഘനവും ഉണ്ട്.

ഒരു ലക്ഷം രൂപയിൽ താഴെയുള്ള തട്ടിപ്പ് കേസുകൾ, 2018-19 ൽ തട്ടിപ്പിൽ ഉൾപ്പെട്ട മൊത്തം തുകയുടെ 0.1 ശതമാനം മാത്രമാണ് എന്ന് റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും