'ആപ്പിള്‍' വരണം; കാര്യങ്ങള്‍ വിശദമാക്കണം; ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കമ്പനി അധികൃതരെ വിളിച്ച് വരുത്താന്‍ പാര്‍ലമെന്റ് സമിതി

പ്രതിപക്ഷം ഉയര്‍ത്തിയ ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് ആപ്പിള്‍ അധികൃതരെ വിളിച്ചുവരുത്താന്‍ നീക്കം ആരംഭിച്ച് പാര്‍ലമെന്റ് സമിതി. ആപ്പിളിനു സമന്‍സ് അയയ്ക്കാണ് ഐടി സംബന്ധിച്ച പാര്‍ലമെന്റ് സമിതി തീരുമാനിച്ചിരിക്കുന്നത്. ഫോണുകളില്‍ ലഭിച്ച സന്ദേശവും ആപ്പിള്‍ ഫോണിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്ര ഐടി മന്ത്രാലയം നടത്തുന്ന അന്വേഷണത്തിന്റെ പരിധിയില്‍ വരും.

ഫോണുകള്‍ ഹാക്ക് ചെയ്യുന്നുവെന്ന് സന്ദേശം ലഭിച്ചെന്നു രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആപ്പിള്‍ ഐ ഫോണാണ് അവര്‍ ഉപയോഗിക്കുന്നത്. സര്‍ക്കാരാണ് ചോര്‍ത്തലിനു പിന്നിലെന്നും രാഹുല്‍ ആരോപിച്ചു.

ഇതേ തുടര്‍ന്നാണ് പാര്‍ലമെന്റ് ഐടി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ അടുത്ത യോഗത്തില്‍ വിഷയം ഉന്നയിക്കാനും ആപ്പിള്‍ പ്രതിനിധികളെ വിളിച്ചുവരുത്താനുമുള്ള ശ്രമം ആരംഭിച്ചത്.

ആരോപണത്തില്‍ ആപ്പിള്‍ കമ്പനിയാണു വിശദീകരണം നല്‍കേണ്ടതെന്ന നിലപാടാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

Latest Stories

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി