61-ാം വയസ്സിൽ എം.ബി.ബി.എസ് റാങ്ക് പട്ടികയിൽ; ഒടുവില്‍ കിട്ടിയ സീറ്റ് വിട്ടുകൊടുത്ത് മുൻ അധ്യാപകൻ

അറുപത്തിയൊന്നാം വയസില്‍ എംബിബിഎസ് റാങ്ക് പട്ടികയില്‍ ഇടം നേടിയ മുന്‍ അധ്യാപകന്‍ പുതുതലമുറയ്ക്ക് വേണ്ടി തന്റെ സീറ്റ് വിട്ടുകൊടുത്തു. തമിഴ്‌നാട് ധര്‍മപുരി സ്വദേശിയായ കെ.ശിവപ്രകാശം ആണ് തന്റെ സീറ്റ് വിട്ടു നല്‍കിയത്. അഖിലേന്ത്യ പ്രവേശന പരീക്ഷയായ നീറ്റില്‍ വിജയിച്ചാണ് ശിവപ്രകാശം മെഡിക്കല്‍ ഡിഗ്രി പഠിക്കാനുള്ളവരുടെ ലിസ്റ്റില്‍ ഇടം നേടിയത്.

ചെന്നൈ ഓമന്തൂര്‍ ആശുപത്രിയില്‍ നടന്ന കൗണ്‍സിലിംഗിലാണ് ഇദ്ദേഹത്തിന് സീറ്റ് ലഭിച്ചത്. ഇദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ സ്വപ്‌നമാണ് ഡോക്ടര്‍ ആകണം എന്നത്. ഈ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനാണ് ശിവപ്രകാശം പരീക്ഷ എഴുതിയത്. പഠിക്കണം എന്ന ആഗ്രഹത്തോടെയാണ് റാങ്ക് ലിസ്റ്റില്‍ കയറിയതെങ്കിലും മകന്റെ ഉപദേശ പ്രകാരം പുതുതലമുറയ്ക്ക് വഴിമാറുകയാണ് എന്നാണ് ശിവപ്രകാശം പറഞ്ഞത്.

റാങ്ക് ലിസ്റ്റില്‍ 349-ാം സ്ഥാനമാണ് ശിവപ്രകാശത്തിന് ലഭിച്ചത്. റാങ്ക് പ്രകാരം എംബിബിഎസ് സീറ്റ് ഉറപ്പായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച പുതുതലമുറയിലെ ഒരു വിദ്യാര്‍ത്ഥിയുടെ അവസരം നഷ്ടമാകും എന്ന് മകന്‍ പറഞ്ഞതിനെ തുടര്‍ന്ന് തന്റെ എംബിബിഎസ് സ്വപ്നം ഇദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. കന്യാകുമാരി മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ശിവപ്രകാശത്തിന്റെ മകന്‍. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും അധ്യാപകനായി വിരമിച്ചയാളാണ് ശിവപ്രകാശം.

മെഡിക്കല്‍ പ്രവേശനം നേടിയാലും പ്രായക്കൂടുതല്‍ കാരണം പത്തോ ഇരുപതോ വര്‍ഷം മാത്രമേ തനിക്ക് സേവനം അനുഷ്ഠിക്കാനാകുകയുള്ളൂ. അതേ സമയം ചെറുപ്പക്കാര്‍ക്ക് 50 വര്‍ഷത്തോളം ഡോക്ടറായി സേവനം അനുഷ്ഠിക്കാന്‍ സാധിക്കും. വിരമിച്ച ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ എന്നനിലയില്‍ മറ്റൊരു വിദ്യാര്‍ത്ഥിയുടെ അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് സീറ്റ് ഉപേക്ഷിക്കുന്നത് എന്ന് ശിവപ്രകാശം പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇക്കാര്യം വാര്‍ത്തയായി മാറിയതോടെ മെഡിക്കല്‍ കൗണ്‍സലിങ് സെലക്ഷന്‍ കമ്മിറ്റിയും വിശദീകരണവുമായി രംഗത്തെത്തി. ശിവപ്രകാശത്തിന് നിയമപ്രകാരം മെഡിക്കല്‍ കോഴ്സില്‍ ചേരാനാകില്ല എന്നാണ് കമ്മിറ്റിയുടെ വിശദീകരണം. 60 വയസ്സ് കഴിഞ്ഞവര്‍ക്കും ഇപ്പോഴത്തെ പ്ലസ്ടുവിന് പകരമുള്ള പ്രീ യൂണിവേഴ്സിറ്റി കോഴ്സ് (പി.യു.സി.) കഴിഞ്ഞവര്‍ക്കും മെഡിക്കല്‍ സീറ്റിന് അര്‍ഹത ഇല്ല എന്നും സെലക്ഷന്‍ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്