61-ാം വയസ്സിൽ എം.ബി.ബി.എസ് റാങ്ക് പട്ടികയിൽ; ഒടുവില്‍ കിട്ടിയ സീറ്റ് വിട്ടുകൊടുത്ത് മുൻ അധ്യാപകൻ

അറുപത്തിയൊന്നാം വയസില്‍ എംബിബിഎസ് റാങ്ക് പട്ടികയില്‍ ഇടം നേടിയ മുന്‍ അധ്യാപകന്‍ പുതുതലമുറയ്ക്ക് വേണ്ടി തന്റെ സീറ്റ് വിട്ടുകൊടുത്തു. തമിഴ്‌നാട് ധര്‍മപുരി സ്വദേശിയായ കെ.ശിവപ്രകാശം ആണ് തന്റെ സീറ്റ് വിട്ടു നല്‍കിയത്. അഖിലേന്ത്യ പ്രവേശന പരീക്ഷയായ നീറ്റില്‍ വിജയിച്ചാണ് ശിവപ്രകാശം മെഡിക്കല്‍ ഡിഗ്രി പഠിക്കാനുള്ളവരുടെ ലിസ്റ്റില്‍ ഇടം നേടിയത്.

ചെന്നൈ ഓമന്തൂര്‍ ആശുപത്രിയില്‍ നടന്ന കൗണ്‍സിലിംഗിലാണ് ഇദ്ദേഹത്തിന് സീറ്റ് ലഭിച്ചത്. ഇദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ സ്വപ്‌നമാണ് ഡോക്ടര്‍ ആകണം എന്നത്. ഈ ആഗ്രഹം പൂര്‍ത്തീകരിക്കുന്നതിനാണ് ശിവപ്രകാശം പരീക്ഷ എഴുതിയത്. പഠിക്കണം എന്ന ആഗ്രഹത്തോടെയാണ് റാങ്ക് ലിസ്റ്റില്‍ കയറിയതെങ്കിലും മകന്റെ ഉപദേശ പ്രകാരം പുതുതലമുറയ്ക്ക് വഴിമാറുകയാണ് എന്നാണ് ശിവപ്രകാശം പറഞ്ഞത്.

റാങ്ക് ലിസ്റ്റില്‍ 349-ാം സ്ഥാനമാണ് ശിവപ്രകാശത്തിന് ലഭിച്ചത്. റാങ്ക് പ്രകാരം എംബിബിഎസ് സീറ്റ് ഉറപ്പായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച പുതുതലമുറയിലെ ഒരു വിദ്യാര്‍ത്ഥിയുടെ അവസരം നഷ്ടമാകും എന്ന് മകന്‍ പറഞ്ഞതിനെ തുടര്‍ന്ന് തന്റെ എംബിബിഎസ് സ്വപ്നം ഇദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. കന്യാകുമാരി മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയാണ് ശിവപ്രകാശത്തിന്റെ മകന്‍. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും അധ്യാപകനായി വിരമിച്ചയാളാണ് ശിവപ്രകാശം.

മെഡിക്കല്‍ പ്രവേശനം നേടിയാലും പ്രായക്കൂടുതല്‍ കാരണം പത്തോ ഇരുപതോ വര്‍ഷം മാത്രമേ തനിക്ക് സേവനം അനുഷ്ഠിക്കാനാകുകയുള്ളൂ. അതേ സമയം ചെറുപ്പക്കാര്‍ക്ക് 50 വര്‍ഷത്തോളം ഡോക്ടറായി സേവനം അനുഷ്ഠിക്കാന്‍ സാധിക്കും. വിരമിച്ച ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ എന്നനിലയില്‍ മറ്റൊരു വിദ്യാര്‍ത്ഥിയുടെ അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് സീറ്റ് ഉപേക്ഷിക്കുന്നത് എന്ന് ശിവപ്രകാശം പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇക്കാര്യം വാര്‍ത്തയായി മാറിയതോടെ മെഡിക്കല്‍ കൗണ്‍സലിങ് സെലക്ഷന്‍ കമ്മിറ്റിയും വിശദീകരണവുമായി രംഗത്തെത്തി. ശിവപ്രകാശത്തിന് നിയമപ്രകാരം മെഡിക്കല്‍ കോഴ്സില്‍ ചേരാനാകില്ല എന്നാണ് കമ്മിറ്റിയുടെ വിശദീകരണം. 60 വയസ്സ് കഴിഞ്ഞവര്‍ക്കും ഇപ്പോഴത്തെ പ്ലസ്ടുവിന് പകരമുള്ള പ്രീ യൂണിവേഴ്സിറ്റി കോഴ്സ് (പി.യു.സി.) കഴിഞ്ഞവര്‍ക്കും മെഡിക്കല്‍ സീറ്റിന് അര്‍ഹത ഇല്ല എന്നും സെലക്ഷന്‍ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.

Latest Stories

നിധിൻ രാജിൻ്റെ മരണം: സംസ്ഥാനത്ത് നാളെ ഹർത്താലിന് ആഹ്വാനം നൽകി ദളിത് സംഘടനകൾ; നിർബന്ധിതമായി വാഹനങ്ങൾ തടയില്ല

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം; എസ്എംഎസ് വഴി അറിയിക്കും

'ഉഷ്ണ തരംഗത്തെ മറികടക്കാൻ ഉള്ളി പോക്കറ്റിലിട്ടാൽ മതി', ഈ ചൂടിലും എസി ഉപയോഗിക്കാറില്ല; നിര്‍ദേശവുമായി ജ്യോതിരാദിത്യ സിന്ധ്യ

തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ആയുധം കൊണ്ടുള്ള ആക്രമണം നടന്നെന്ന് പറഞ്ഞിട്ടില്ല; സമരത്തിൽ എന്തുകൊണ്ട് കെഎസ്‌യു പെൺകുട്ടികളെ പങ്കെടുപ്പിച്ചില്ല?: വീണ ജോർജിന് പരിക്കേറ്റ സംഭവത്തിൽ വിശദീകരണവുമായി സ്പീക്കർ

സംസ്ഥാനത്ത് പാമ്പുകടി കേസുകൾ കൂടുന്നു; ഇന്നലെ മാത്രം കടിയേറ്റ് ആംബുലൻസ് സഹായം തേടിയത് 23 പേർ

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; നടന്നത് ഒറ്റ ദിവസത്തെ നിയമലംഘനം മാത്രമെന്ന് റിപ്പോർട്ട്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള തിരിച്ചുവരവ്; ഋതുരാജിന്റെ ടെസ്റ്റ് പ്രകടനത്തിൽ വൻ ആരാധകരോഷം

ഞങ്ങൾ തോൽക്കുമെന്ന് ഉറപ്പിച്ചു, പക്ഷെ തോൽക്കാൻ റിങ്കു തയ്യാറല്ലായിരുന്നു: അജിൻക്യ രഹാനെ