ബിജെപിക്ക് ബംഗാള്‍ വംശജരായ മുസ്ലീങ്ങളുടെ വോട്ട് വേണ്ടെന്ന് അസം മുഖ്യമന്ത്രി

അസമിലെ ബംഗാള്‍ വംശജരായ മുസ്ലീം സമുദായക്കാരുടെ വോട്ടുകൾ ബിജെപിക്ക് ആവശ്യമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ‘മിയ’ വോട്ടുകള്‍ തനിക്കു വേണ്ടെന്നാണ് ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞത്. ‘മിയ’ മുസ്ലീങ്ങൾ എന്നാണ് അസമില്‍ ജീവിക്കുന്ന ബംഗാള്‍ വംശജരായ മുസ്ലീങ്ങളെ പ്രാദേശികമായി വിളിക്കുന്നത്.

“എനിക്ക് മിയ വോട്ടുകൾ വേണ്ട, ഞങ്ങൾ ഐക്യത്തോടെ ജീവിക്കുന്നു. ഞാൻ അവരുടെ അടുത്ത് വോട്ടിനായി പോകുന്നില്ല, അവരും എന്റെ അടുത്ത് വരുന്നില്ല,” ഇന്ത്യ ടുഡേ കോൺക്ലേവ് 2021 -ന്റെ 19 -ആം പതിപ്പിൽ സംസാരിക്കവെ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

അസമിന്റെ സ്വത്വവും സംസ്കാരവും ഭൂമിയും നഷ്ടപ്പെട്ടതിന്റെ മൂലകാരണം കുടിയേറ്റക്കാരായ മുസ്ലീങ്ങളാണെന്ന് സംസ്ഥാനത്തെ പലരും വിശ്വസിക്കുന്നു എന്ന് ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു. ആസാമിൽ സമുദായ അധിഷ്ഠിത രാഷ്ട്രീയമില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

കുടിയേറ്റക്കാരായ മുസ്ലീങ്ങൾ വലിയ തോതിൽ പെരുകുന്നത് കൊണ്ടാണ് കൈയേറ്റം നടക്കുന്നതെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ” അസമിലെ ജനങ്ങളിൽ മിക്കവാരും ഇങ്ങനെയാണ് ചിന്തിക്കുന്നത്. ഈ പ്രക്രിയ സ്വാതന്ത്ര്യത്തിന് മുമ്പ് ആരംഭിച്ചു. ചരിത്രത്തിന്റെ ഈ ഭാരം ഞാൻ എന്നോടൊപ്പം വഹിക്കുന്നു,” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

“അനധികൃത കൈയേറ്റക്കാർക്ക്” എതിരെ സർക്കാർ നടത്തിയ കുടിയൊഴിപ്പിക്കലിനെതിരെ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചപ്പോൾ കഴിഞ്ഞ മാസം സിപജാറിലെ ധോൽപൂരിലെ ഗ്രാമങ്ങളിൽ സംഘർഷമുണ്ടായി.

പൊലീസ് വെടിവെപ്പിൽ രണ്ട് സാധാരണക്കാർ മരിച്ചു. ഒരു പൊലീസുകാരൻ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. പൊലീസ് വെടിവയ്പ്പിൽ മരിച്ച ഒരാളുടെ ചലനമറ്റ ദേഹത്ത് ഒരു ഫോട്ടോഗ്രാഫർ ചാടി ചവിട്ടുന്നതിന്റെ വൈറൽ വീഡിയോ രാജ്യമെമ്പാടും വലിയ പ്രകോപനത്തിന് ഇടയാക്കിയിരുന്നു. ഈ ഫോട്ടോഗ്രാഫറെ പിന്നീട് അറസ്റ്റ് ചെയ്തു.

“അസമിൽ വിദ്വേഷ രാഷ്ട്രീയമില്ല. 77,000 ഏക്കർ ഭൂമി കയ്യടക്കിയതിനാൽ ഞങ്ങൾ അവരെ പുറത്താക്കി. 1,000 കുടുംബങ്ങൾക്ക് ഈ ഭൂമി കൈവശപ്പെടുത്താൻ കഴിയില്ല. ഒരു കുടുംബത്തിന് 2 ഏക്കറിൽ കൂടുതൽ ഭൂമി കൈവശപ്പെടുത്താൻ കഴിയില്ല എന്നതാണ് ഞങ്ങളുടെ നയം. സർക്കരിന് ധാരാളം ആളുകൾക്ക് ഭൂമി നൽകേണ്ടതുണ്ട്. ഭൂമി കൈയേറിയാൽ നമ്മൾ ആളുകളെ ഒഴിപ്പിക്കണം. കുടിയൊഴിപ്പിക്കൽ ഒരു തുടർച്ചയായ പ്രക്രിയയാണ്. പ്രാദേശിക അസമീസ് ജനങ്ങളെയും ഒഴിപ്പിക്കുന്നുണ്ട്. ഇതിൽ വർഗീയതയില്ല,” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി