ബിജെപിക്ക് ബംഗാള്‍ വംശജരായ മുസ്ലീങ്ങളുടെ വോട്ട് വേണ്ടെന്ന് അസം മുഖ്യമന്ത്രി

അസമിലെ ബംഗാള്‍ വംശജരായ മുസ്ലീം സമുദായക്കാരുടെ വോട്ടുകൾ ബിജെപിക്ക് ആവശ്യമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ‘മിയ’ വോട്ടുകള്‍ തനിക്കു വേണ്ടെന്നാണ് ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞത്. ‘മിയ’ മുസ്ലീങ്ങൾ എന്നാണ് അസമില്‍ ജീവിക്കുന്ന ബംഗാള്‍ വംശജരായ മുസ്ലീങ്ങളെ പ്രാദേശികമായി വിളിക്കുന്നത്.

“എനിക്ക് മിയ വോട്ടുകൾ വേണ്ട, ഞങ്ങൾ ഐക്യത്തോടെ ജീവിക്കുന്നു. ഞാൻ അവരുടെ അടുത്ത് വോട്ടിനായി പോകുന്നില്ല, അവരും എന്റെ അടുത്ത് വരുന്നില്ല,” ഇന്ത്യ ടുഡേ കോൺക്ലേവ് 2021 -ന്റെ 19 -ആം പതിപ്പിൽ സംസാരിക്കവെ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

അസമിന്റെ സ്വത്വവും സംസ്കാരവും ഭൂമിയും നഷ്ടപ്പെട്ടതിന്റെ മൂലകാരണം കുടിയേറ്റക്കാരായ മുസ്ലീങ്ങളാണെന്ന് സംസ്ഥാനത്തെ പലരും വിശ്വസിക്കുന്നു എന്ന് ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു. ആസാമിൽ സമുദായ അധിഷ്ഠിത രാഷ്ട്രീയമില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

കുടിയേറ്റക്കാരായ മുസ്ലീങ്ങൾ വലിയ തോതിൽ പെരുകുന്നത് കൊണ്ടാണ് കൈയേറ്റം നടക്കുന്നതെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ” അസമിലെ ജനങ്ങളിൽ മിക്കവാരും ഇങ്ങനെയാണ് ചിന്തിക്കുന്നത്. ഈ പ്രക്രിയ സ്വാതന്ത്ര്യത്തിന് മുമ്പ് ആരംഭിച്ചു. ചരിത്രത്തിന്റെ ഈ ഭാരം ഞാൻ എന്നോടൊപ്പം വഹിക്കുന്നു,” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

“അനധികൃത കൈയേറ്റക്കാർക്ക്” എതിരെ സർക്കാർ നടത്തിയ കുടിയൊഴിപ്പിക്കലിനെതിരെ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധിച്ചപ്പോൾ കഴിഞ്ഞ മാസം സിപജാറിലെ ധോൽപൂരിലെ ഗ്രാമങ്ങളിൽ സംഘർഷമുണ്ടായി.

പൊലീസ് വെടിവെപ്പിൽ രണ്ട് സാധാരണക്കാർ മരിച്ചു. ഒരു പൊലീസുകാരൻ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു. പൊലീസ് വെടിവയ്പ്പിൽ മരിച്ച ഒരാളുടെ ചലനമറ്റ ദേഹത്ത് ഒരു ഫോട്ടോഗ്രാഫർ ചാടി ചവിട്ടുന്നതിന്റെ വൈറൽ വീഡിയോ രാജ്യമെമ്പാടും വലിയ പ്രകോപനത്തിന് ഇടയാക്കിയിരുന്നു. ഈ ഫോട്ടോഗ്രാഫറെ പിന്നീട് അറസ്റ്റ് ചെയ്തു.

“അസമിൽ വിദ്വേഷ രാഷ്ട്രീയമില്ല. 77,000 ഏക്കർ ഭൂമി കയ്യടക്കിയതിനാൽ ഞങ്ങൾ അവരെ പുറത്താക്കി. 1,000 കുടുംബങ്ങൾക്ക് ഈ ഭൂമി കൈവശപ്പെടുത്താൻ കഴിയില്ല. ഒരു കുടുംബത്തിന് 2 ഏക്കറിൽ കൂടുതൽ ഭൂമി കൈവശപ്പെടുത്താൻ കഴിയില്ല എന്നതാണ് ഞങ്ങളുടെ നയം. സർക്കരിന് ധാരാളം ആളുകൾക്ക് ഭൂമി നൽകേണ്ടതുണ്ട്. ഭൂമി കൈയേറിയാൽ നമ്മൾ ആളുകളെ ഒഴിപ്പിക്കണം. കുടിയൊഴിപ്പിക്കൽ ഒരു തുടർച്ചയായ പ്രക്രിയയാണ്. പ്രാദേശിക അസമീസ് ജനങ്ങളെയും ഒഴിപ്പിക്കുന്നുണ്ട്. ഇതിൽ വർഗീയതയില്ല,” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി