ആര്യൻ ഖാൻ ലഹരി മരുന്നിന്റെ സ്ഥിരം ഉപയോക്താവ്, സംശയത്തിന്റെ ആനുകൂല്യം നൽകേണ്ടതില്ല: എൻ.സി.ബി

മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലിൽ നിരോധിത മരുന്നുകൾ പിടിച്ചെടുത്ത കേസിൽ ഒക്ടോബർ 3 ന് അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി. കേസിൽ ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യൻ ലഹരിമരുന്ന് സംഭരിച്ചുവെന്നാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ആരോപിക്കുന്നത്.

അതേസമയം, റെയ്ഡുകളിൽ തന്റെ കക്ഷിയുടെ പക്കൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് ആര്യന്റെ അഭിഭാഷകന്റെ വാദം. ആര്യൻ ഖാനുമായി ബന്ധപ്പെട്ട ആഗോള ലഹരിക്കടത്ത് ബന്ധങ്ങൾ കണ്ടെത്തിയതായും അന്വേഷണ ഏജൻസി അവകാശപ്പെട്ടു.

അതേസമയം, മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ അന്താരാഷ്ട്ര ബന്ധം അന്വേഷിക്കാൻ എൻസിബി അഭിഭാഷകൻ എ എസ് ജി അനിൽ സിംഗ് കൂടുതൽ സമയം കോടതിയോട് ആവശ്യപ്പെട്ടു. കോടതിക്ക് മുമ്പാകെ സമർപ്പിച്ച രേഖകൾ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അഭിഭാഷകൻ പറഞ്ഞു. ആര്യൻ ഖാൻ ഇതാദ്യമായല്ല ലഹരി മരുന്ന് ഉപയോഗിക്കുന്നത്. കോടതിയിൽ സമർപ്പിച്ചിരിക്കുന്ന രേഖകളും തെളിവുകളും കാണിക്കുന്നത് അദ്ദേഹം കുറച്ച് വർഷങ്ങളായി ലഹരി മരുന്നിന്റെ സ്ഥിരം ഉപഭോക്താവാണെന്നും സംശയത്തിന്റെ ആനുകൂല്യം നൽകേണ്ടതില്ലെന്നും എ എസ് ജി അനിൽ സിംഗ് വാദിച്ചു.

അർബാസ് മർച്ചന്റിൽ നിന്ന് കണ്ടെടുത്ത മയക്കുമരുന്ന് ആര്യൻ ഖാനും കൂടി വേണ്ടിയുള്ളതായിരുന്നു എന്ന് എൻസിബിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. വാട്ട്‌സ്ആപ്പ് ചാറ്റുകളും ഫോട്ടോകളും ആര്യൻ ഖാനെതിരായ തെളിവാണ് എന്ന് എൻസിബിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.

ആര്യൻ ഖാന്റെ വാട്ട്‌സ്ആപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കി, ആര്യൻ ലഹരി മരുന്നിനായി വിദേശ പൗരന്മാരുമായി ആശയവിനിമയം നടത്തിയെന്ന് എൻസിബി പറഞ്ഞു. എന്നാൽ, ചാറ്റുകൾ ഫുട്ബോളിനെ കുറിച്ചാണെന്നും മറ്റൊന്നുമല്ലെന്നും ആര്യന്റെ അഭിഭാഷകൻ വാദിച്ചു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി