ആര്യൻ ഖാൻ ലഹരി മരുന്നിന്റെ സ്ഥിരം ഉപയോക്താവ്, സംശയത്തിന്റെ ആനുകൂല്യം നൽകേണ്ടതില്ല: എൻ.സി.ബി

മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലിൽ നിരോധിത മരുന്നുകൾ പിടിച്ചെടുത്ത കേസിൽ ഒക്ടോബർ 3 ന് അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം തുടങ്ങി. കേസിൽ ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യൻ ലഹരിമരുന്ന് സംഭരിച്ചുവെന്നാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ആരോപിക്കുന്നത്.

അതേസമയം, റെയ്ഡുകളിൽ തന്റെ കക്ഷിയുടെ പക്കൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് ആര്യന്റെ അഭിഭാഷകന്റെ വാദം. ആര്യൻ ഖാനുമായി ബന്ധപ്പെട്ട ആഗോള ലഹരിക്കടത്ത് ബന്ധങ്ങൾ കണ്ടെത്തിയതായും അന്വേഷണ ഏജൻസി അവകാശപ്പെട്ടു.

അതേസമയം, മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ അന്താരാഷ്ട്ര ബന്ധം അന്വേഷിക്കാൻ എൻസിബി അഭിഭാഷകൻ എ എസ് ജി അനിൽ സിംഗ് കൂടുതൽ സമയം കോടതിയോട് ആവശ്യപ്പെട്ടു. കോടതിക്ക് മുമ്പാകെ സമർപ്പിച്ച രേഖകൾ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അഭിഭാഷകൻ പറഞ്ഞു. ആര്യൻ ഖാൻ ഇതാദ്യമായല്ല ലഹരി മരുന്ന് ഉപയോഗിക്കുന്നത്. കോടതിയിൽ സമർപ്പിച്ചിരിക്കുന്ന രേഖകളും തെളിവുകളും കാണിക്കുന്നത് അദ്ദേഹം കുറച്ച് വർഷങ്ങളായി ലഹരി മരുന്നിന്റെ സ്ഥിരം ഉപഭോക്താവാണെന്നും സംശയത്തിന്റെ ആനുകൂല്യം നൽകേണ്ടതില്ലെന്നും എ എസ് ജി അനിൽ സിംഗ് വാദിച്ചു.

അർബാസ് മർച്ചന്റിൽ നിന്ന് കണ്ടെടുത്ത മയക്കുമരുന്ന് ആര്യൻ ഖാനും കൂടി വേണ്ടിയുള്ളതായിരുന്നു എന്ന് എൻസിബിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. വാട്ട്‌സ്ആപ്പ് ചാറ്റുകളും ഫോട്ടോകളും ആര്യൻ ഖാനെതിരായ തെളിവാണ് എന്ന് എൻസിബിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.

ആര്യൻ ഖാന്റെ വാട്ട്‌സ്ആപ്പ് ചാറ്റുകളെ അടിസ്ഥാനമാക്കി, ആര്യൻ ലഹരി മരുന്നിനായി വിദേശ പൗരന്മാരുമായി ആശയവിനിമയം നടത്തിയെന്ന് എൻസിബി പറഞ്ഞു. എന്നാൽ, ചാറ്റുകൾ ഫുട്ബോളിനെ കുറിച്ചാണെന്നും മറ്റൊന്നുമല്ലെന്നും ആര്യന്റെ അഭിഭാഷകൻ വാദിച്ചു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്