സമയവും തീയതിയും കുറിച്ചോളൂ, ഞാന്‍ ഒറ്റയ്ക്ക് വരും, അണ്ണാശാലയിലേക്ക് പ്രവര്‍ത്തകര്‍ അനുഗമിക്കില്ല; ഉദയനിധിയുടെ വെല്ലുവിളി ഏറ്റെടുത്ത് അണ്ണാമലൈ; തമിഴ്‌നാട്ടില്‍ പെരിയ പോര്‍വിളി

ഡിഎംകെയുടെ ആസ്ഥാനമായ അണ്ണാ അറിവാലയം ഇരിക്കുന്ന അണ്ണാശാലയിലേക്ക് വരാന്‍ ശെധര്യമുണ്ടോയെന്ന വെല്ലുവിളി ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ.
ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ച് തമിഴ്‌നാട്ടില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ ഉദയനിധി അണ്ണാമലൈയോട് അണ്ണാശാലയിലേക്ക് വരാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചത്.

. അണ്ണാസാലൈയിലേക്ക് വരാന്‍ വെല്ലുവിളിച്ച ഉദയനിധിയോട് സമയവും തിയതിയും കുറിച്ചുവെച്ചോളൂ എന്നായിരുന്നു അണ്ണാമലൈയുടെ മറുപടി. ഉദയനിധിയെ അണ്ണാ അറിവാലയത്തിന് മുന്നില്‍ വെച്ചു കാണാനും താന്‍ തയാറാണെന്ന് അദേഹം പറഞ്ഞു.

‘ഞാന്‍ ചെന്നൈയിലേക്ക് പോകുമ്പോഴെല്ലാം, ഒരുപക്ഷേ അടുത്ത ആഴ്ച, ഡിഎംകെ അംഗങ്ങള്‍ തീയതി, ദിവസം, സ്ഥലം എന്നിവ അടയാളപ്പെടുത്തട്ടെ. അണ്ണാശാലൈയില്‍ എവിടെ വരണമെന്ന് വ്യക്തമാക്കുക. പൊതുവായ സ്ഥലം നല്‍കരുത്, പക്ഷേ അണ്ണാശാലൈയില്‍ എവിടെയാണെന്ന് വ്യക്തമാക്കുക. ഞാന്‍ ഒറ്റയ്ക്ക് വരാം. ബിജെപി പ്രവര്‍ത്തകര്‍ എന്നെ അനുഗമിക്കില്ല. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍, എല്ലാ ഡിഎംകെ പ്രവര്‍ത്തകരെയും പോലീസ് സേനയെയും ഉപയോഗിച്ച് എന്നെ തടയാന്‍ ശ്രമിക്കുക. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം.’‘ എന്ന് അണ്ണാമലൈ പറഞ്ഞു.

സേലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, തമിഴ്നാട്ടിലെ ഭാഷാ നയ പ്രശ്നത്തെ ബിജെപിക്ക് ‘ദൈവം നല്‍കിയ അവസരം’ എന്നാണ് അണ്ണാമലൈ വിശേഷിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഈ വിഷയത്തില്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളുടെ നിലപാട് പാര്‍ട്ടി തുറന്നുകാട്ടുന്നുണ്ടെന്ന് അദേഹം പറഞ്ഞു.

നേരത്തെ, ഡി.എം.കെ. യുടെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിന്റെ അസ്തിവാരം തോണ്ടുന്നത് വരെ താന്‍ പ്രവര്‍ത്തിക്കുമെന്ന് അണ്ണാമലൈ പറഞ്ഞിരുന്നു. എന്നാല്‍, അണ്ണാമലൈ ശ്രമിച്ചാല്‍ അറിവാലയത്തിലെ ഒരു പുല്ല് പോലും പറിക്കാന്‍ സാധിക്കില്ലെന്ന് ഡി.എം.കെ. സംഘടനാ സെക്രട്ടറി ആര്‍.എസ്.ഭാരതി തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസം പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് ഡിഎംകെയുടെ അവസാനം കാണുന്നത് വരെ താന്‍ പ്രവര്‍ത്തിക്കുമെന്ന് അണ്ണാമലൈ പറഞ്ഞത്. ഭാഷാനയത്തില്‍ കേന്ദ്ര സര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുയാണ്. രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ഉപദേശിച്ചു. തേനീച്ചക്കൂടിന് നേരെ കല്ലെറിയരുതെന്ന് സ്റ്റാലിന്‍ തിരിച്ചടിച്ചു. താനും ഡി.എം.കെയും ഉള്ളിടത്തോളം കാലം ഈ മണ്ണില്‍ തമിഴ് ഭാഷയ്ക്കും സംസ്ഥാനത്തിനും ജനങ്ങള്‍ക്കും ദ്രോഹകരമായ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

തേനീച്ചക്കൂടിന് നേരെ കല്ലെറിയരുത്. തമിഴ് ജനതയുടെ പോരാട്ടവീര്യം കാണാന്‍ കൊതിക്കരുത്. ഞാനും ഡി.എം.കെയും ഉള്ളിടത്തോളം തമിഴിനും തമിഴ്നാടിനും അവിടുത്തെ ജനങ്ങള്‍ക്കുമെതിരായ ഒരു പ്രവര്‍ത്തനവും സംസ്ഥാനത്ത് അനുവദിക്കില്ല. കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.

Latest Stories

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി