അമര്‍നാഥ് മേഘവിസ്‌ഫോടനം; മരണം 15 ആയി , നിരവധി പേരെ കാണാനില്ല

ജമ്മു കാശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിനടുത്തുണ്ടായ മേഘ വിസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. 48 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചെറിയ സമയത്തിനുള്ളില്‍ വലിയ അളവില്‍ മഴപെയ്യുകയും ഇടിമിന്നലുണ്ടാവുകയുമായിരുന്നു. ഇതിനെത്തുടര്‍ന്ന് മിന്നല്‍ പ്രളയമുണ്ടായി.

മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അമര്‍നാഥ് ഗുഹയുടെ മുകളില്‍ നിന്നും വശങ്ങളില്‍ നിന്നുമുണ്ടായ കുത്തൊഴുക്കില്‍ നിരവധി പേര്‍ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തമുണ്ടായതിന് പിന്നാലെ ജൂണ്‍ 30ന് ആരംഭിച്ച അമര്‍നാഥ് തീര്‍ത്ഥാടനം നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

35ഓളം പേരെ കാണാതായെന്നും അഞ്ചു പേരെയെങ്കിലും രക്ഷപ്പെടുത്തിയെന്നും രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. ആറ് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രണ്ട് അഡീഷണല്‍ മെഡിക്കല്‍ ടീമിനേയും നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ദുരന്തബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും നരേന്ദ്രമോദി അറിയിച്ചു.

കാശ്മീര്‍ ആരോഗ്യ വിഭാഗത്തിലെ താത്കാലിക ജീവനക്കാരടക്കം എല്ലാവരുടേയും അവധി റദ്ദാക്കി വകുപ്പ് ഉത്തരവിറക്കി. എല്ലാവരുടേയും മൊബൈല്‍ ഫോണുകള്‍ മുഴുവന്‍ സമയവും സ്വിച്ച് ഓണ്‍ ആയിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ