അമര്‍നാഥ് മേഘവിസ്‌ഫോടനം; മരണം 15 ആയി , നിരവധി പേരെ കാണാനില്ല

ജമ്മു കാശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിനടുത്തുണ്ടായ മേഘ വിസ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. 48 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ചെറിയ സമയത്തിനുള്ളില്‍ വലിയ അളവില്‍ മഴപെയ്യുകയും ഇടിമിന്നലുണ്ടാവുകയുമായിരുന്നു. ഇതിനെത്തുടര്‍ന്ന് മിന്നല്‍ പ്രളയമുണ്ടായി.

മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അമര്‍നാഥ് ഗുഹയുടെ മുകളില്‍ നിന്നും വശങ്ങളില്‍ നിന്നുമുണ്ടായ കുത്തൊഴുക്കില്‍ നിരവധി പേര്‍ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തമുണ്ടായതിന് പിന്നാലെ ജൂണ്‍ 30ന് ആരംഭിച്ച അമര്‍നാഥ് തീര്‍ത്ഥാടനം നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.

35ഓളം പേരെ കാണാതായെന്നും അഞ്ചു പേരെയെങ്കിലും രക്ഷപ്പെടുത്തിയെന്നും രക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു. ആറ് സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രണ്ട് അഡീഷണല്‍ മെഡിക്കല്‍ ടീമിനേയും നിയോഗിച്ചിട്ടുണ്ട്. സംഭവത്തില്‍ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ദുരന്തബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും നരേന്ദ്രമോദി അറിയിച്ചു.

കാശ്മീര്‍ ആരോഗ്യ വിഭാഗത്തിലെ താത്കാലിക ജീവനക്കാരടക്കം എല്ലാവരുടേയും അവധി റദ്ദാക്കി വകുപ്പ് ഉത്തരവിറക്കി. എല്ലാവരുടേയും മൊബൈല്‍ ഫോണുകള്‍ മുഴുവന്‍ സമയവും സ്വിച്ച് ഓണ്‍ ആയിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Latest Stories

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍

മോദിയാണ് ചിലര്‍ക്ക് ഒന്നാമത്, രാഷ്ട്രം രണ്ടാമത്; ശശി തരൂരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കനത്ത മഴ; ഇടുക്കി ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഭാരതാംബ വിവാദത്തിൽ ഗവർണറെ നിലപാടറിയിക്കാൻ സർക്കാർ