കര്‍ണാടകയില്‍ മത്സരിക്കുമെന്ന് മജ്ലിസ് പാര്‍ട്ടി; ഒവൈസി ബി.ജെ.പിയുടെ ഏജന്റെന്ന് കോണ്‍ഗ്രസ്; ന്യൂനപക്ഷ വോട്ടില്‍ അവകാശവാദം, തമ്മിലടി

അടുത്ത വര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ കര്‍ണാടകത്തിലെ 13 മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് അസദുദ്ദിന്‍ ഒവൈസി. ന്യൂനപക്ഷവിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ മജ്ലിസ് പാര്‍ട്ടി (എ.ഐ.എം.ഐ.എം.) നിര്‍ത്തും. എന്നാല്‍, ഒവൈസിയുടെ പ്രഖ്യാപനത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. മതനിരപേക്ഷ വോട്ടുകളെ ഭിന്നിപ്പിക്കാനാണ് ഒവൈസി വരുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ വിജയം എളുപ്പമാക്കാനാണ് ഒവൈസി കര്‍ണാടകയിലേക്ക് എത്തുന്നതെന്നും ഇവര്‍ ആരോപിച്ചു.

ന്യൂനപക്ഷവിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മജ്ലിസ് പാര്‍ട്ടി മത്സരിച്ചാല്‍ ഇത് ഈ മേഖലയില്‍ സ്വാധീനമുള്ള കോണ്‍ഗ്രസിനും ജെ.ഡി.എസിനും തിരിച്ചടിയാകും. ന്യൂനപക്ഷ വോട്ടുകളിലാണ് മജ്ലിസ് പാര്‍ട്ടിയുടെ കണ്ണ്. വിജയപുര, ഹുബ്ബള്ളി-ധാര്‍വാഡ്, ബെലഗാവി, ബീദര്‍, യാദ്ഗിര്‍, റായ്ചൂരു, കലബുറഗി, ശിവമോഗ മേഖലയിലെ മണ്ഡലങ്ങളിലാണ് പാര്‍ട്ടി മത്സരിക്കാനൊരുങ്ങുന്നത്.

പട്ടികജാതി സംവരണമണ്ഡലങ്ങളിലൊഴികെ ന്യൂനപക്ഷവിഭാഗങ്ങളില്‍നിന്നുള്ളരെ സ്ഥാനാര്‍ഥികളാക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വംനല്‍കാന്‍ പാര്‍ട്ടിനേതാവ് അസദുദ്ദീന്‍ ഒവൈസി ഹുബ്ബള്ളിയിലെത്തു ഹുബ്ബള്ളി-ധാര്‍വാഡ്, വിജയപുര നഗരസഭകളില്‍ സാന്നിധ്യമറിയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പരീക്ഷണത്തിനൊരുങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹുബ്ബള്ളി-ധാര്‍വാഡില്‍ മത്സരിച്ച 15 സ്ഥാനാര്‍ഥികളില്‍ മൂന്നുപേരും വിജയപുരയില്‍ രണ്ടുപേരും വിജയിച്ചിരുന്നു. കോണ്‍ഗ്രസിനെയും ബിജെപിയെയും ഒന്നിച്ച് എതിര്‍ത്താണ് ഇവിടെങ്ങളില്‍ തങ്ങള്‍ ജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഇവര്‍ക്കെതിരെയാണ് തങ്ങളുടെ മത്സരമെന്ന് മജ്ലിസ് പാര്‍ട്ടി വ്യക്തമാക്കി.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ