500 വര്‍ഷം പഴക്കമുള്ള ഒരു ശിവക്ഷേത്രം സംരക്ഷിക്കുന്നതും പൂജ ചെയ്യുന്നതും മുസ്ലിം കുടുംബം; പുതുതലമുറയും മുടക്കാതെ കാര്യങ്ങള്‍ മുറയ്ക്ക് ചെയ്യുന്നു

മറ്റെല്ലാ ശിവക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാകുകയാണ് ഗുവാഹട്ടിയിലെ രംഗമഹല്‍ ഗ്രാമത്തിലെ ഈ ക്ഷേത്രം. എന്തുകൊണ്ടാണ് ഈ 500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം വേറിട്ടു നില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു മതസൗഹാര്‍ദ്ദം കൊണ്ടു മാത്രം. തലമുറകളായി മുസ്ലിം കുടുംബമാണ് ഇവിടെയുള്ള ശിവക്ഷേത്രം സംരക്ഷിക്കുന്നതും  പൂജ ചെയ്യുന്നതും.

ഈ പ്രദേശത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും ഇവിടെയുള്ള ശിവപ്രതിഷ്ഠയില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. അമ്പലത്തില്‍ ചടങ്ങുകളിലും പൂജകളിലുമെല്ലാം ഇരുസമുദായവും ഒത്തുചേരാറുണ്ട്.

“ഞാന്‍ ഈ അമ്പലത്തിലെ ശിവപ്രതിഷ്ഠയെ നാനാ (മാതാവിന്റെ പിതാവ്) എന്നാണ് വിളിക്കുന്നത്. ഇത് 500 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ്. ഞങ്ങളുടെ കുടുംബമാണ് ഇവിടുത്തെ കാര്യങ്ങള്‍ നോക്കുന്നത്. ഹിന്ദുവും മുസ്ലിമും ഒരുപോലെ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നു”- ക്ഷേത്രത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഹാജി മതിബര്‍ റഹാമാന്‍ പറഞ്ഞു. മുസ്ലിം “ദുആ” ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ “പൂജ” ചെയ്യുന്നുവെന്നും ക്ഷേത്രത്തിലെത്തുന്നവരെല്ലാം ഇവിടുത്തെ സൗഹാര്‍ദ്ദത്തെ പ്രശംസിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!

ബിജെപിയുടെ നേട്ടത്തിനായി പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ്

'ഈ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കേദാർ ജാദവ്

പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്

റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; വിസി നിയമനത്തിൽ പുതിയ ഉത്തരവുമായി സുപ്രീം കോടതി

12 മണിക്കൂര്‍ ഗതാഗത കുരുക്കില്‍ കിടക്കുന്നതിന് 150 രൂപ ടോള്‍ നല്‍കണോ?; പാലിയേക്കര ടോള്‍ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും സുപ്രീംകോടതിയുടെ 'ട്രോള്‍'

ജമാ അത്തെ ഇസ്ലാമിയെ ഒരു തരത്തിലും അംഗീകരിക്കാനാവില്ല; രൂക്ഷ വിമര്‍ശനവുമായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍