ആമസോണിലെത്തിയ അതിഥി, പാഴ്‌സലിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ്; ഖേദം പ്രകടിപ്പിച്ച് ആമസോണ്‍

ആമസോണില്‍ നിന്ന് ലഭിച്ച പാഴ്‌സലില്‍ മൂര്‍ഖന്‍ പാമ്പിനെ ലഭിച്ചതായി പരാതി. ബംഗളൂരു സ്വദേശികളായ ദമ്പതികള്‍ക്ക് ലഭിച്ച പാഴ്‌സലിനുള്ളിലാണ് ജീവനുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാരായ ദമ്പതികള്‍ എക്‌സ് ബോക്‌സ് കണ്‍ട്രോളറാണ് ാമസോണിലൂടെ ഓര്‍ഡര്‍ ചെയ്തത്.

പാഴ്‌സല്‍ ലഭിച്ചതോടെ മൊബൈലില്‍ വീഡിയോ ചിത്രീകരിച്ചുകൊണ്ടാണ് ദമ്പതികള്‍ പായ്ക്കറ്റ് തുറന്നത്. ഈ സമയം പായ്ക്കറ്റിനുള്ളില്‍ നിന്ന് പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. എന്നാല്‍ പാഴ്‌സല്‍ പായ്ക്ക് ചെയ്തിരുന്ന ടേപ്പില്‍ കുടുങ്ങിയതോടെ ദമ്പതികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന് ദൃക്‌സാക്ഷികളുമുണ്ടെന്ന് ദമ്പതികള്‍ അവകാശപ്പെടുന്നു.

സംഭവത്തിന് പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമമായ എക്‌സില്‍ പങ്കുവച്ചു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ആമസോണ്‍ രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ സംഭവം പരിശോധിക്കുമെന്നും ആമസോണ്‍ ടീം ദമ്പതികളുമായി ബന്ധപ്പെടുമെന്നും ആമസോണ്‍ എക്‌സിലൂടെ അറിയിച്ചു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ