അതിര്‍ത്തിയില്‍ ഉടന്‍ പൂര്‍ണമായ സൈനിക പിന്മാറ്റം വേണം; ചൈനയോട് ഇന്ത്യ

അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ പൂര്‍ണമായ സൈനിക പിന്മാറ്റം ഉടനെ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. ലഡാക്കിലെ പ്രദേശങ്ങലില്‍ നിന്ന് എത്രയും നേരത്തെ പിന്‍വലിക്കണം. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇന്ത്യ നിലപാട് വയക്തമാക്കിയത്.

അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസവും, നയതന്ത്ര ബന്ധവും വളര്‍ത്തിയെടുക്കാന്‍ സഹായകമാകുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ വാങ് യിയോട് പറഞ്ഞു. നിലവിലെ സ്ഥിതി തുടരുന്നത് ഇരു രാജ്യങ്ങളുടേയും താല്‍പര്യങ്ങല്‍ക്ക് യോജിച്ചതല്ലെന്ന് കൂടിക്കാഴ്ചയില്‍ ഇരുവരും സമ്മതിച്ചു. നയതന്ത്ര, സൈനിക തലങ്ങളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച ചെയ്തു.

വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമായാണ് വാങ് യിയുടെ സന്ദര്‍ശനം. രണ്ട് വര്‍ഷം മുമ്പ് ലഡാക്കില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ രൂക്ഷമായതിന് പിന്നാലെ ഇന്ത്യ ചൈന ബന്ധം കടുത്ത പ്രതിസന്ധിയിലായിരുന്നു. അതിന് ശേഷം നടത്തുന്ന ആദ്യത്തെ ഉന്നതതല സന്ദര്‍ശനമാണിത്.
അതേസമയം കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ക്കുള്ള പ്രത്യേക പ്രതിനിധികളായിരുന്നു വാങ്ങും ഡോവലും. കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം കുറയ്ക്കുന്നത് സംബന്ധിച്ച് മുമ്പും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. സൈനിക, നയതന്ത്ര തലങ്ങളിലെ ചര്‍ച്ചകളെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ നിന്ന് ഇരുപക്ഷവും ചില മേഖലകളില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചിരുന്നു.

2020 മെയ് 5 നാണ് പാംഗോങില്‍ ഇന്ത്യ ചൈന ഏറ്റുമുട്ടല്‍ ഉണ്ടായത്. 2020 ജൂണ്‍ 15-ന് നടന്ന ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഗാല്‍വാനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായത്. ഏറ്റുമുട്ടലില്‍ 20 ഓളം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തിന് പിന്നാലെ അതിര്‍ത്തിയില്‍ ആയുധങ്ങളും സൈനിക വിന്യാസവും ഇരു രാജ്യങ്ങളും ഉയര്‍ത്തിയിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ