‘ഹരിയാനയിലെ യുവാക്കൾക്ക് 75 ശതമാനം തൊഴിൽ ക്വാട്ട’: സഖ്യത്തിന് നിബന്ധനകൾ മുന്നോട്ട് വെച്ച് ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാല

പൊതു മിനിമം പ്രോഗ്രാമിനൊപ്പം സഹകരിക്കാൻ തയ്യാറുള്ള സംസ്ഥാനത്തെ ഏത് രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തങ്ങളുടെ പാർട്ടി തയ്യാറാണെന്ന് ജനനായക് ജനത പാർട്ടി (ജെജെപി) നേതാവ് ദുഷ്യന്ത് ചൗതാല പറഞ്ഞു.

ഹരിയാനയിലെ യുവാക്കൾക്ക് ജോലികളിൽ 75 % സംവരണം, വാർദ്ധക്യ പെൻഷൻ വർദ്ധന എന്നിവ പാർട്ടിയുടെ അജണ്ടയിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“ഹരിയാനയിലെ യുവാക്കൾക്ക് ജോലികളിൽ 75 % സംവരണം, വാർദ്ധക്യ പെൻഷൻ വർദ്ധന എന്നിവ പാർട്ടിയുടെ പ്രധാന അജണ്ടകളാണ്. ഒരു പൊതു മിനിമം പ്രോഗ്രാം വെച്ച് ഏത് രാഷ്ട്രീയ പാർട്ടി ഇതിനോട് യോജിക്കുന്നുവോ അവരുമായി സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ തയ്യാറാണ്, ” പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് മീറ്റിംഗിന് ശേഷം ഡൽഹിയിൽ ഒരു പത്രസമ്മേളനത്തിൽ  ചൗതാല പറഞ്ഞു.

സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിലും യുവാക്കൾക്ക് അവരുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിലും തന്റെ പാർട്ടിക്ക് “പോസിറ്റീവ്” മനോഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് സുസ്ഥിരമായ സർക്കാരിനായുള്ള പ്രധാന താക്കോൽ ജെജെപിയുടെ പക്കൽ ഉണ്ടെന്ന് മുൻ ഹിസാർ ലോക്സഭാ എംപി പറഞ്ഞു. ഏഴ് സ്വതന്ത്രരുടെയും ഒരു ഹരിയാന ലോഖിത് പാർട്ടി എം‌എൽ‌എ ഗോപാൽ കന്ദയുടെയും പിന്തുണയോടെ ബിജെപി ഇതിനകം ഭൂരിപക്ഷത്തെ മറി കടന്നതിനാൽ സംസ്ഥാനത്ത് തന്റെ പാർട്ടിയുടെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളെ കാണാതെ ഇക്കാര്യത്തിൽ നേരത്തെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ചൗതാല പറഞ്ഞു. സംസ്ഥാനത്ത് പാർട്ടികൾക്കൊന്നും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്നും രണ്ട് പാർട്ടികളിൽ ഏതെങ്കിലമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിന് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് നിർദ്ദേശങ്ങളുണ്ടെന്നും ചൗതാല പറഞ്ഞു.

ജെജെപി, ബിജെപിക്കും കോൺഗ്രസിനുമെതിരെ പോരാടിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിച്ച വിജയം ബിജെപിക്കെതിരെ മാത്രമുള്ളതാണെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജെജെപി നേടിയ 15% വോട്ടുകളിൽ ഭൂരിഭാഗവും യുവ വോട്ടർമാരിൽ നിന്നാണെന്ന് ചൗതാല പറഞ്ഞു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി