‘ഹരിയാനയിലെ യുവാക്കൾക്ക് 75 ശതമാനം തൊഴിൽ ക്വാട്ട’: സഖ്യത്തിന് നിബന്ധനകൾ മുന്നോട്ട് വെച്ച് ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാല

പൊതു മിനിമം പ്രോഗ്രാമിനൊപ്പം സഹകരിക്കാൻ തയ്യാറുള്ള സംസ്ഥാനത്തെ ഏത് രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തങ്ങളുടെ പാർട്ടി തയ്യാറാണെന്ന് ജനനായക് ജനത പാർട്ടി (ജെജെപി) നേതാവ് ദുഷ്യന്ത് ചൗതാല പറഞ്ഞു.

ഹരിയാനയിലെ യുവാക്കൾക്ക് ജോലികളിൽ 75 % സംവരണം, വാർദ്ധക്യ പെൻഷൻ വർദ്ധന എന്നിവ പാർട്ടിയുടെ അജണ്ടയിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“ഹരിയാനയിലെ യുവാക്കൾക്ക് ജോലികളിൽ 75 % സംവരണം, വാർദ്ധക്യ പെൻഷൻ വർദ്ധന എന്നിവ പാർട്ടിയുടെ പ്രധാന അജണ്ടകളാണ്. ഒരു പൊതു മിനിമം പ്രോഗ്രാം വെച്ച് ഏത് രാഷ്ട്രീയ പാർട്ടി ഇതിനോട് യോജിക്കുന്നുവോ അവരുമായി സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ തയ്യാറാണ്, ” പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് മീറ്റിംഗിന് ശേഷം ഡൽഹിയിൽ ഒരു പത്രസമ്മേളനത്തിൽ  ചൗതാല പറഞ്ഞു.

സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിലും യുവാക്കൾക്ക് അവരുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിലും തന്റെ പാർട്ടിക്ക് “പോസിറ്റീവ്” മനോഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് സുസ്ഥിരമായ സർക്കാരിനായുള്ള പ്രധാന താക്കോൽ ജെജെപിയുടെ പക്കൽ ഉണ്ടെന്ന് മുൻ ഹിസാർ ലോക്സഭാ എംപി പറഞ്ഞു. ഏഴ് സ്വതന്ത്രരുടെയും ഒരു ഹരിയാന ലോഖിത് പാർട്ടി എം‌എൽ‌എ ഗോപാൽ കന്ദയുടെയും പിന്തുണയോടെ ബിജെപി ഇതിനകം ഭൂരിപക്ഷത്തെ മറി കടന്നതിനാൽ സംസ്ഥാനത്ത് തന്റെ പാർട്ടിയുടെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളെ കാണാതെ ഇക്കാര്യത്തിൽ നേരത്തെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ചൗതാല പറഞ്ഞു. സംസ്ഥാനത്ത് പാർട്ടികൾക്കൊന്നും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്നും രണ്ട് പാർട്ടികളിൽ ഏതെങ്കിലമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിന് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് നിർദ്ദേശങ്ങളുണ്ടെന്നും ചൗതാല പറഞ്ഞു.

ജെജെപി, ബിജെപിക്കും കോൺഗ്രസിനുമെതിരെ പോരാടിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിച്ച വിജയം ബിജെപിക്കെതിരെ മാത്രമുള്ളതാണെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജെജെപി നേടിയ 15% വോട്ടുകളിൽ ഭൂരിഭാഗവും യുവ വോട്ടർമാരിൽ നിന്നാണെന്ന് ചൗതാല പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി