‘ഹരിയാനയിലെ യുവാക്കൾക്ക് 75 ശതമാനം തൊഴിൽ ക്വാട്ട’: സഖ്യത്തിന് നിബന്ധനകൾ മുന്നോട്ട് വെച്ച് ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാല

പൊതു മിനിമം പ്രോഗ്രാമിനൊപ്പം സഹകരിക്കാൻ തയ്യാറുള്ള സംസ്ഥാനത്തെ ഏത് രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കാൻ തങ്ങളുടെ പാർട്ടി തയ്യാറാണെന്ന് ജനനായക് ജനത പാർട്ടി (ജെജെപി) നേതാവ് ദുഷ്യന്ത് ചൗതാല പറഞ്ഞു.

ഹരിയാനയിലെ യുവാക്കൾക്ക് ജോലികളിൽ 75 % സംവരണം, വാർദ്ധക്യ പെൻഷൻ വർദ്ധന എന്നിവ പാർട്ടിയുടെ അജണ്ടയിൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“ഹരിയാനയിലെ യുവാക്കൾക്ക് ജോലികളിൽ 75 % സംവരണം, വാർദ്ധക്യ പെൻഷൻ വർദ്ധന എന്നിവ പാർട്ടിയുടെ പ്രധാന അജണ്ടകളാണ്. ഒരു പൊതു മിനിമം പ്രോഗ്രാം വെച്ച് ഏത് രാഷ്ട്രീയ പാർട്ടി ഇതിനോട് യോജിക്കുന്നുവോ അവരുമായി സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ തയ്യാറാണ്, ” പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് മീറ്റിംഗിന് ശേഷം ഡൽഹിയിൽ ഒരു പത്രസമ്മേളനത്തിൽ  ചൗതാല പറഞ്ഞു.

സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിലും യുവാക്കൾക്ക് അവരുടെ അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിലും തന്റെ പാർട്ടിക്ക് “പോസിറ്റീവ്” മനോഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് സുസ്ഥിരമായ സർക്കാരിനായുള്ള പ്രധാന താക്കോൽ ജെജെപിയുടെ പക്കൽ ഉണ്ടെന്ന് മുൻ ഹിസാർ ലോക്സഭാ എംപി പറഞ്ഞു. ഏഴ് സ്വതന്ത്രരുടെയും ഒരു ഹരിയാന ലോഖിത് പാർട്ടി എം‌എൽ‌എ ഗോപാൽ കന്ദയുടെയും പിന്തുണയോടെ ബിജെപി ഇതിനകം ഭൂരിപക്ഷത്തെ മറി കടന്നതിനാൽ സംസ്ഥാനത്ത് തന്റെ പാർട്ടിയുടെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളെ കാണാതെ ഇക്കാര്യത്തിൽ നേരത്തെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ചൗതാല പറഞ്ഞു. സംസ്ഥാനത്ത് പാർട്ടികൾക്കൊന്നും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്നും രണ്ട് പാർട്ടികളിൽ ഏതെങ്കിലമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നതിന് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് നിർദ്ദേശങ്ങളുണ്ടെന്നും ചൗതാല പറഞ്ഞു.

ജെജെപി, ബിജെപിക്കും കോൺഗ്രസിനുമെതിരെ പോരാടിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് ലഭിച്ച വിജയം ബിജെപിക്കെതിരെ മാത്രമുള്ളതാണെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ജെജെപി നേടിയ 15% വോട്ടുകളിൽ ഭൂരിഭാഗവും യുവ വോട്ടർമാരിൽ നിന്നാണെന്ന് ചൗതാല പറഞ്ഞു.

Latest Stories

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ