വ്യക്തി ജീവിതത്തിൽ മാത്രമല്ല, ലോകത്തിന്റെ ഭാവിക്ക് കൂടിയുള്ളതാണ് യോഗ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിൽ നടന്ന അന്താരാഷ്ട്ര ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ കേവലം ഒരു ദിവസത്തെ ആഘോഷമായി ഒതുക്കരുതെന്നും, മെച്ചപ്പെട്ട ആരോഗ്യത്തിനായി വർഷം മുഴുവൻ അത് പരിശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘നമ്മൾ യോഗയെ ഒരു ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തില്ലെന്ന് പ്രതിജ്ഞയെടുക്കാം. യോഗയെ നമ്മുടെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും വരും തലമുറകളുടെയും ഭാഗമാക്കാം’. 20 വയസ്സിലുള്ളതിനേക്കാൾ വഴക്കം 40-ാം വയസ്സിലും, 30 വയസ്സിലുള്ളതിനേക്കാൾ ഊർജ്ജം 50-ാം വയസ്സിലും ഉണ്ടായിരിക്കുക എന്നതാകണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ശരീരം വഴക്കമുള്ളതാക്കാനും, ഊർജ്ജസ്വലത നിലനിർത്താനും, സമ്മർദ്ദരഹിതമായ ജീവിതം നയിക്കാനും യോഗ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാൾ ഗവർണർ ആർ.എൻ. രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം കൊൽക്കത്തയിലെ ചടങ്ങിൽ പങ്കെടുത്തു.