'ഞങ്ങളുടെ ഭാവി തകർക്കാതിരിക്കാൻ ഇനിയും അവസരമുണ്ട്'; ഹിജാബ് അനുവദിക്കണമെന്ന് കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനി

ഹിജാബ് വിലക്ക് നീക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനി. ഹിജാബ് നിരോധനത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാളായ ആലിയ ആസാദിയാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഞങ്ങളുടെ ഭാവി തകര്‍ക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് നിയും അവസരമുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ ടാഗ് ചെയ്ത ട്വീറ്റിലൂടെയാണ് ആലിയ ഹിജാബ് വിലക്ക് നീക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

ഈ മാസം 22ന് പ്രീ-യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ ആരംഭിക്കും. ഇതെഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികളെ ഹിജാബ് നിരോധനം ബാധിക്കുമെന്നും ആലിയ ട്വിറ്ററില്‍ കുറിച്ചു. തങ്ങളുടെ ഭാവി തകര്‍ക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് ഇനിയും അവസരമുണ്ട്. ഹിജാബ് ധരിച്ച് കൊണ്ട് പരീക്ഷ എഴുതാന്‍ അനുവദിക്കണം. ഈ രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളാണ് ഞങ്ങള്‍ ദയവായി ഇക്കാര്യം പരിഗണിക്കണമെന്നും ട്വീറ്റില്‍ പറയുന്നു.

ഹിജാബ് ഞങ്ങളുടെ അവകാശം എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്. വിലക്ക് ഹൈക്കോടതി ശരിവെച്ചതോടെ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് 17കാരിയായ ആലിയ. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം കോടതി തള്ളിയിരുന്നു.

Latest Stories

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം