'ഞങ്ങളുടെ ഭാവി തകർക്കാതിരിക്കാൻ ഇനിയും അവസരമുണ്ട്'; ഹിജാബ് അനുവദിക്കണമെന്ന് കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനി

ഹിജാബ് വിലക്ക് നീക്കണമെന്ന ആവശ്യം ആവര്‍ത്തിച്ച് കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനി. ഹിജാബ് നിരോധനത്തിന് എതിരെ ഹൈക്കോടതിയെ സമീപിച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാളായ ആലിയ ആസാദിയാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഞങ്ങളുടെ ഭാവി തകര്‍ക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് നിയും അവസരമുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ ടാഗ് ചെയ്ത ട്വീറ്റിലൂടെയാണ് ആലിയ ഹിജാബ് വിലക്ക് നീക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

ഈ മാസം 22ന് പ്രീ-യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ ആരംഭിക്കും. ഇതെഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികളെ ഹിജാബ് നിരോധനം ബാധിക്കുമെന്നും ആലിയ ട്വിറ്ററില്‍ കുറിച്ചു. തങ്ങളുടെ ഭാവി തകര്‍ക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് ഇനിയും അവസരമുണ്ട്. ഹിജാബ് ധരിച്ച് കൊണ്ട് പരീക്ഷ എഴുതാന്‍ അനുവദിക്കണം. ഈ രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളാണ് ഞങ്ങള്‍ ദയവായി ഇക്കാര്യം പരിഗണിക്കണമെന്നും ട്വീറ്റില്‍ പറയുന്നു.

ഹിജാബ് ഞങ്ങളുടെ അവകാശം എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്. വിലക്ക് ഹൈക്കോടതി ശരിവെച്ചതോടെ ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് 17കാരിയായ ആലിയ. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഈ ആവശ്യം കോടതി തള്ളിയിരുന്നു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ