'മരം മുറിച്ചത് മതവികാരം വ്രണപ്പെടുത്തി'; ജാര്‍ഖണ്ഡില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

ജാര്‍ഖണ്ഡില്‍ മരം മുറിച്ചതിന് 30കാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. ചൊവ്വാഴ്ച  ഉച്ച കഴിഞ്ഞ് സിംടേഗ ജില്ലയിലെ കോലേബിറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. മരം മുറിച്ച് മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ആളുകള്‍ കൂട്ടം ചേര്‍ന്ന് വടിയും ഇഷ്ടികയും ഉപയോഗിച്ച് സഞ്ജുവിനെ മര്‍ദ്ദിക്കുകയായിരുന്നു.

ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ഇയാളുടെ ശരീരം അവര്‍ തീ കത്തിച്ചുവെന്നും സഞ്ജുവിന്റെ കുടുംബം പൊലീസിനോട് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 2021 ഒക്ടോബറിലാണ് മരം വെട്ടിയത്. മുണ്ട സമുദായം മതപരമായി ഏറെ പ്രാധാന്യം നല്‍കുന്ന മരമാണ് ഇയാള്‍ വെട്ടിയത്. മരം മുറിക്കുകയും അതിന്റെ ചില്ലകള്‍ വില്‍ക്കുകയും ചെയ്തു. തുടര്‍ന്ന് തങ്ങളുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് കുറച്ചാളുകള്‍ യോഗം ചേര്‍ന്ന് സഞ്ജുവിനെ ആക്രമിയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഇയാളുടെ കത്തിക്കരിഞ്ഞ മൃതദേഹം ബെസരജര ബസാര്‍ പ്രദേശത്ത് കണ്ടെത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. മര്‍ദ്ദനമാണോ തീ കത്തിച്ചതാണോ മരണകാരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ വ്യക്തമാകും. പ്രതികളെ തിരിച്ചറിയുകയാണ് എന്നും സിംടേഗയിലെ പൊലീസ് സൂപ്രണ്ട് ഡോ ഷംസ് തബ്രസ് അറിയിച്ചു.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനും പൗരന്മാരുടെ ഭരണഘടാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാനുമായി ജാര്‍ഖണ്ഡ് നിയമസഭ നിയമം പാസാക്കിയതിന് പിന്നാലെയാണ് ഈ സംഭവം. ഡിസംബറിലാണ് ആള്‍ക്കൂട്ട ആക്രമണവും മര്‍ദ്ദനവും തടയല്‍ ബില്‍ 2021 പാസാക്കിയത്. ഇത് പ്രകാരം കുറ്റം ചെയ്യുന്നവര്‍ക്ക് മൂന്നുവര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവും പിഴയുമാണ് ശിക്ഷ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക